കവിത (Page 25)

വിടയെന്നൊരുവാക്കെഴുതുവാൻവയ്യാതാവുന്നെനിക്ക്. നാം കൈ പിടിച്ചെത്രനാട്ടുവഴികൾ താണ്ടി.നറു കിനാവു നുണഞ്ഞു നടന്നു. കോവിലിലെക്കുളവുംആറാട്ടു ജലവുംകരുത്തുകാട്ടാനായ് ചാടിമാലോകർ കാണാനൊരുമിച്ച്മത്സരിച്ചു നാം ചാടി കണ്ണെത്താപ്പാടത്തെകതിർ നെൽപ്പൂപ്പാല്കണ്ണടച്ചു നമ്മൾ കുടിച്ചു. ഗാനമേള തൻഗഗനോത്സവംഗമയിൽ കുളങ്ങരയിൽ കണ്ടു. സേമിയയെന്നസോമരസ നിരുപമപാനിസാദരം കുടിച്ചുല്ലസിച്ചു.. ബാലി സുഗ്രീവർബലം പിടിച്ചലറിയബാലെ കണ്ടു നാംബലം പരീക്ഷിച്ചു ചിരിച്ചു. ഉത്തരം മറന്നഉത്തര പരീക്ഷയിൽഉത്തരമൊന്നു പോലെഴുതി കാവടി തുള്ളികണ്ണടച്ചു നാംകള്ളഭക്തരായ് മിന്നി രസമുറ്റും സിനിമയ്ക്കായ്രാവിലെ പണം പിടുങ്ങി…. അച്ഛൻ്റെ കണ്ണുരുട്ടൽഅമ്മ തൻ സ്നേഹശാസനഅതൊന്നുമോർക്കാതെ കടന്നു… ജ്യുസ്Continue Reading

എനിക്ക് എല്ലാം അവസാനിപ്പിക്കാൻതോന്നിയമറ്റൊരു രാത്രി,മറ്റൊരുറക്കം. ആർക്കും വേണ്ടാത്ത ഉടലേ,രണ്ടേ, മൂന്നേ,എന്നെണ്ണുകയായിരുന്നു ഞാൻ. കണ്ണിറുക്കുകയുംകവിത വായിക്കുകയുംകാമിക്കുകയുംചെയ്ത ശരീരം. പൂ ചൂടുകയുംപാട്ട് പാടുകയുംപ്രേമിക്കുകയുംചെയ്ത ശരീരം. സങ്കടപ്പെടുകയുംപൊട്ടിച്ചിരിക്കുകയുംകോപിക്കുകയും ചെയ്ത ശരീരം. ഉറക്കത്തിലും എനിക്ക് കരച്ചിൽ വന്നു അപ്പോൾഉറങ്ങിപ്പോയവരുടെഉദ്യാനങ്ങളിൽ നിന്ന്കവർന്നെടുത്തപൂവുകൾ കൊണ്ട്,പാട്ടുകളുടെ പട്ടണത്തിൽപൂക്കൂട നിറച്ചിരുന്നപെൺകുട്ടി,എന്റെ സ്വപ്നത്തിലേക്ക്സ്കൂട്ടറോടിച്ചുവന്നു. ഞരക്കത്തോടെ തുറന്നവാതിലിന്റെഓടാമ്പലിട്ട്എന്റെയരികിലിരുന്നു. പൂവുകളിറുക്കുന്നവിരലുകളിൽ നഖങ്ങൾ. പൂവുപോലിരിക്കുന്നപല്ലുകൾക്ക് മൂർച്ച. പൂവുകൾ ചൂടുന്നമുടിയിൽ പാമ്പുകൾ. എനിക്ക്എഴുന്നേറ്റ് ഓടണമെന്ന് തോന്നി.ശ്വാസമുണ്ടായില്ല. എനിക്ക്അലറിക്കരയണമെന്ന് തോന്നിഒച്ച വന്നില്ല. എനിക്കവളെകട്ടിലിനടിയിലേക്ക്തള്ളിയിടണമെന്ന് തോന്നി.അനങ്ങാനായില്ല. മുറിയിൽകട്ടിലിന്റെ മൂലയിൽപൂക്കളുമായി മാത്രം പെരുമാറുന്നഒരുContinue Reading

മകനെ , അകലെമഞ്ഞുമടക്കുകളിലെതണുത്തുറഞ്ഞ ദിനരാത്രങ്ങളിൽനീയെന്നിൽ നെരിപ്പോടായിരുന്നു . ഉറക്കം വഴിതെറ്റിപ്പോയകറുത്തയാമങ്ങളിൽനീ കനവിലെ രാജകുമാരനായി. ബലയും അതിബലയും ജപിച്ചഅത്താഴവേളകളിൽനീയെന്റെ നിറവായി. ഇഷ്ടപുസ്തകത്താളുകളിൽനിന്നെത്തന്നെ വായിച്ചു ഞാൻമയങ്ങി . അമ്മയ്ക്കു സമ്മാനിക്കാനാശിച്ച പട്ടുകൾനിന്റെസ്കൂൾ യൂണിഫോമായിവടിവൊത്തുനിന്നു. നീ ജനിച്ചനാൾ മുതൽഎന്റെ ജീവവായുവും ചാലകവുംനീമാത്രമായിരുന്നു.എന്റെ കുതിരശക്തിപ്രവാഹമേനീയെന്റെ സ്വപ്നനിറവ്. എന്നിട്ടുംനിന്റെമടിയിൽതലചായ്ക്കാൻ എന്നിലേക്കുവാർദ്ധക്യമിഴയും മുമ്പ് നിന്റെകയ്യിൽ കൈത്തോക്കു പിടിപ്പിച്ചതാരാണെന്റെ മുത്തേ? എന്നിലേക്കു തീരാനോവിനെ ഒഴുക്കിനീയിങ്ങനെ അട്ടഹസിക്കരുതേ.. ലഹരിയുടെ കൊലപാതകമുനമ്പിൽ നിന്നു നീയലറുമ്പോൾ ” അരുതേ” യെന്നുപ്രപഞ്ചം മുഴുവൻ കരയുന്നത്നീ കേൾക്കാത്തതെന്ത്?Continue Reading

1മുറിവാതിലടച്ചു തഴുതിട്ടു.മുഷിഞ്ഞ കിടപ്പിടംതുടച്ചു പൊടിയാറ്റി.കിടന്ന കീഴ്ത്തട്ടിലെവിഴുപ്പും വെടിപ്പാക്കിഅയഞ്ഞോരഴയിലെ-ക്കൂറകൾ നനച്ചിട്ടു.പുതുതായ് കുടിപാർക്കാ-നെത്തുവോർക്കുഴിഞ്ഞിട്ടു.യാത്രകളൊടുങ്ങുന്നു.പടി ഞാനിറങ്ങുന്നു. 2കവർച്ചക്കാർക്ക് എന്തിനീ പഴയതുണിസഞ്ചി.പിഴിഞ്ഞാലുപ്പും വേർപ്പുനീരുമുണ്ടേറെച്ചൂരും.വറുതിക്കാലം കട-ഞ്ഞാറ്റിയ നെടുവീർപ്പി-ന്നവിഞ്ഞതെല്ലാം കൊഴി-ച്ചുണങ്ങിയിരിക്കന്നു.! 3അവിടെയൂതിക്കാച്ചി-ത്തെളിഞ്ഞ പ്രണയമി-ല്ലകലെക്കൊഴിച്ചിട്ടസ്വപ്നത്തൂവലുമില്ല.കവിതക്കനലൂറി-കനത്തമാറാപ്പിലെകുരുതിപ്പൂവിൻ ഗന്ധ-മൂർന്നുപോയറിഞ്ഞില്ല.എനിക്കായൊരുമുറി-വേണ്ടവേണ്ടെത്തുന്നിട-ത്തൊതുങ്ങാൻ പഠിക്കുമ്പോ-ളെന്തിനീ കലിപ്പുകൾ.കവർ : ജ്യോതിസ് പരവൂർContinue Reading

ആഭിചാരത്തിൻ കളത്തിൽ കരിമ്പുകയേറ്റിപ്പുകഞ്ഞു കർപ്പൂരംആസുരമേതോ ജപത്തിൽ വിറ കൊണ്ടുരാവിൻ നിഗൂഢ സങ്കേതംമന്ത്രക്കളത്തിൻ നടുക്കായിരിപ്പു-ണ്ടനങ്ങാതിരുതലമൂരിമണ്ണു മണക്കും കറുത്തോരുടലിനെചൂഴുന്നു പ്രാണന്റെ ഭീതിവെട്ടമെത്താത്തൊരിരുണ്ട മാളത്തിന്റെഗന്ധം പരതി പരതി ,കുത്തിത്തറയ്ക്കും വെളിച്ചത്തിൽ നൊന്തുനൊ-ന്താകെ ചുരുണ്ട കുരുടിമാട്ടും നിഴൽക്കുത്തുമായ് ശത്രു സംഹാരപൂജ കൈക്കൊള്ളുന്നു രാത്രി..അജ്ഞാതമേതോ നിധി തൻ ദുരൂഹമാംവാതിൽ തിരക്കുന്നു ധാത്രി..ആർപ്പുവിളികൾ, ജപങ്ങൾ വെളിപാടുകൊള്ളുന്ന ദുർദേവവൃന്ദം..അസ്ഥികൾ പൊട്ടിത്തെറിക്കുന്ന ഹോമത്തിനൂർജ്ജം പകരുമഥർവ്വം!പൊങ്ങും ദുരയുടെ തീയിലിരുതലപൊള്ളിപ്പിടഞ്ഞു കുതറിമന്ദം മൃതിയെപ്പുണരുന്ന ജീവന്റെസ്പന്ദം നിലയ്പ്പതും നോക്കിഇഷ്ടവരത്തിനായ് രക്തദാഹം പൂണ്ടൊ-രന്ധവിശ്വാസക്കളത്തിൽകണ്ണു കലങ്ങി വിമൂകനായി തലകുമ്പിട്ടിരിക്കയോContinue Reading