നോവൽ (Page 11)

വേനൽ ആരംഭിച്ചപ്പോൾ ശേഖേമിൽ നിന്ന് കാലാൾപ്പട പുറപ്പെട്ടു. അദോനിറാമിന്റെ കൽപ്പന യോവാശിന് ലഭിച്ചിരുന്നു. ബേഥേലിലെ അടിമകളെ പിടികൂടുക. ലെബനോൻ കാട്ടിലെ കഷ്ടപ്പാട് ഓർത്തപ്പോൾ ചിലർ മലകയറി. എഫ്രായിം മലയിലെ ഗുഹയിൽ ഒളിച്ചു. അടിമവേലയിൽ നിന്നു രക്ഷപ്പെടാമെന്ന് അവർ മോഹിച്ചു. ബേഥേലിലെ വഴികൾ യോവാശ് ഉപരോധിച്ചു. കുറെ ദിവസം കാത്തുനിൽക്കുമ്പോൾ പടയാളികൾക്കു മടുക്കും. അപ്പോൾ അവർ കാവൽ മതിയാക്കി മടങ്ങിപ്പോകുമെന്ന് ആ സാധുക്കൾ വ്യാമോഹിച്ചു. പരാജയം യോവാശിനെ തുറിച്ചുനോക്കി. അത് ആലോചിക്കാൻContinue Reading

ഇളംതവിട്ട് നിറമുള്ള ചെത്തുകല്ലിലും ദേവദാരു തടിയിലും ഹൂറാം അബി തീർത്ത രാജകീയ കവിതകളാണ് യെറുശലേമിലെ ദൈവാലയവും കൊട്ടാരവും. തേച്ചുമിനുക്കിയ ഓരോ കല്ലിനും പലകയ്ക്കും ഓരോ കഥ പറയാനുണ്ടായിരുന്നു. അടിമയുടെ ചോരയും കണ്ണീരും പുരണ്ട കഥകൾ…… ഉരുളൻതൂണുകളിലെ ആ ചോരപ്പാടുകൾ മായ്ക്കാൻ തച്ചൻമാർക്കായില്ല, കാലത്തിനും . രാജഭോഗം അടയ്ക്കാത്തവരെ മൂന്ന് മാസം കാട്ടിലെ പണിക്ക് ശലമോൻ രാജാവ് ശിക്ഷിച്ചിരുന്നു. ലെബെനോണിലെ ബാഷറത് കാട്ടിലാണ് വേല. ദൈവം നട്ടുപിടിപ്പിച്ച ദേവദാരു മരങ്ങളാണ് ആContinue Reading

ഒരു സായാഹ്നത്തിൽ യെറുശലേമിലെ രാജകീയ ഉദ്യാനത്തിൽ ശലമോൻ രാജാവ് നടക്കാനിറങ്ങി. നഗരത്തിന്റെ ദാഹം ശമിപ്പിക്കുന്ന ഉറവ കവാടത്തിനു താഴെയായിരുന്നു ആ ഉദ്യാനം. വെളുപ്പും ചോപ്പും നിറഞ്ഞ പനിനീർപ്പൂക്കളും ആകാശ ലില്ലിയും, തുളസിയും ,ചതകുപ്പയും ജീരകവും പോലെയുള്ള ഔഷധ ചെടികളും തോട്ടത്തിലെ മുന്തിരി പോലുള്ള മെലാഞ്ചി കുലകളും ആയിരം തലയുള്ള സർപ്പത്തെ പോലെ മതിലിൽ പടർന്ന ഈസോപ്പും, കയ്പ്പൻചീരയും കടുകും, പോപ്പിയും മുൾച്ചെടികളും പിന്നെ ഗ്രീഷ്മത്തിൽ ഇല പടർത്തുന്ന ബദാമും കാലത്തിനുContinue Reading

ഇതൾ 15 എത്ര ദിവസമായി ഈ മഴ… തോരാതെ പെയ്യുന്ന മഴക്കാലം ഓർമ്മകളുടെ പെയ്ത്തുകാലം കൂടിയാണ് മാഞ്ഞുപോയ ഓർമ്മകൾപോലും മഴനൂലുകളിൽക്കയറി ഊഞ്ഞാലാടിയെത്തും.ശേഷം, ഓർമ്മമഴ നനഞ്ഞുകൊണ്ടൊരു തിരിഞ്ഞു നടത്തം. ബാല്യകൌമാരങ്ങളും, സ്വപ്നങ്ങളും, കൈകളിൽ നിന്നും ഊർന്നുപോയ മഞ്ചാടിമണികളും വിദൂരതയിലിരുന്നുകൊണ്ട് വിരലിൽ തൊടാതെതൊട്ട് പരിചയം പുതുക്കും.ചിരിപ്പിച്ചും , കരയിപ്പിച്ചും , മോഹിപ്പിച്ചും, നിരാശപ്പെടുത്തിയും, വെറുപ്പിച്ചും , അവയിങ്ങനെ പിന്നാലെ…. രണ്ട് ദിവസമായി നന്നായി ഉറങ്ങുന്നുണ്ട്. പ്രസവത്തിന് നാട്ടിലേക്ക് വരുന്നില്ലെന്നും, പ്രസവം ഇവിടെയുള്ള ഡോക്ടറുടെContinue Reading

ഇതൾ 14 ഒരു അനാഥയുടെ ശവസംസ്കാരം എങ്ങനെയായിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്നമാണ്. ശ്മശാനത്തിലെ കാവൽക്കാരനെ ഒന്ന് സന്തോഷിപ്പിക്കുകയേ വേണ്ടു, അതിനാണെങ്കിൽ വളരെയെളുപ്പവും. വഴികൾ നിങ്ങൾക്ക് ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ.. കാലങ്ങളായ് അനുവർത്തിച്ചു പോരുന്നത്!ഇവിടെ, പാതിയും വെന്തുപോയ അനാഥ പെൺകുട്ടിയുടെ ഉടലിന് ചില്ലറ വിറകു കൊള്ളികളുടെ ആവശ്യം മാത്രമേ വരുന്നുള്ളു.പക്ഷേ, ഉടലിനപ്പുറമുള്ള അവളെ ദഹിപ്പിക്കാൻ……..? ” മായാ നീ എന്താണ് ആലോചിച്ച് കൂട്ടുന്നത്?നിന്റെ ഈ വേണ്ടാത്ത ചിന്തകളാണ് ആദ്യംContinue Reading