കവിത (Page 84)

നിറുത്താതെ ഒഴുകുന്ന മുറിവിൽനിന്നും ഉടലൊരു നീരുറവയാകുമ്പോൾ നെറുകയിൽ തുടങ്ങി അടിവയറോളം ഒരു ചുവപ്പിന്റെ അടയാളമിട്ടവരാണ്.. തൊണ്ടയോളം വന്നിട്ടും വെറുതെ വിഴുങ്ങിക്കളയുന്ന കരച്ചിലിന്റെ പാതിയുള്ളവരാണ്‌.. ലോകം കറുപ്പു പുതച്ച്‌ ഉറങ്ങുമ്പോൾ ഉണർന്നിരുന്ന് എറ്റവും ചൂടുള്ളൊരു നട്ടുച്ചയെ വയറ്റിൽ പൊത്തിപ്പിടിച്ച്‌ ഉറങ്ങാതിരിക്കുന്നവരാണ്.. പൂജിക്കാൻ പൂവിറുക്കാതെ സ്വയം പൂവണിയുന്നവരാണ്.. പ്രണയവും പറുദീസയും പ്രാർത്ഥനയും പടിയിറക്കിവിടുന്നവരാണ്.. തിരസ്കരിക്കപ്പെടുന്ന ചോരപ്പൊട്ടുകളാണ്.. അതെ ഞങ്ങൾക്ക്‌ മാത്രം അറിയാവുന്ന ചുവപ്പുകളുണ്ട്..Continue Reading

അങ്ങനെ കിടക്കുമ്പോൾ കാണുന്ന ഈ ജനൽ ഭിത്തിയിൽ തൂക്കിയ ഒരു ജലച്ചായ ചിത്രമാണെന്ന് ആർക്കാണ് അറിയുക ? ഒരു ചിത്രകാരൻ നിമിഷങ്ങൾ മാറ്റി മാറ്റി വരയ്ക്കുന്നതാണെന്ന് എനിക്കറിയാം ! മനോഹരം എന്ന ഒറ്റനിറത്തിന്റെ അനേകം സാധ്യതകളെ പരിമിതിയേതുമില്ലാതെ പകർത്തുന്ന കാഴ്ചയ്ക്ക് കൂട്ടിരിക്കുന്ന സുഖം. കടലിന്റെ ശബ്ദം വരയ്ക്കുന്നത് ആകാശത്തെ അടക്കി നിർത്തുന്നത് അടയ്ക്കകിളികളുടെ കാക്കയുടെ പട്ടിയുടെ പൂച്ചയുടെ അപ്പുറത്തെ പശുവിന്റെയുമൊക്കെ ഒച്ചകൾക്ക് നിറം കൊടുക്കുന്നത് എത്ര ലളിതമായിട്ടാണെന്ന് നോക്കൂ …..Continue Reading

  Regret spreads its tender tentacles It brushes against my skin First in the guise of nostalgia Then it winds itself around my veins And tightens its grip Roads not taken Words unsaid Unanswered letters Distant lands Flying kisses All that could have been I go down on my kneesContinue Reading

തുള വീണു കീറിയ നരച്ച ആകാശം മടുപ്പോടെ ഭൂമിയോടു പറഞ്ഞു “എനിക്കിനി നിന്നെ പുതപ്പിച്ചു സംരക്ഷിക്കാനാവില്ല” വിശറിക്കൈ അനക്കാനാവാതെ കാറ്റ് മാറിനിന്നു “നിന്‍റെ വിയര്‍പ്പാറ്റാന്‍ എന്നെക്കൊണ്ടാവുന്നില്ലല്ലോ” എന്ന പരിതാപവുമായി കത്തുന്ന സൂര്യന്‍ ഉഷ്ണ ജ്വാലകളാല്‍ തൃഷ്ണയെറിഞ്ഞു തപിപ്പിച്ചു കൊണ്ടേയിരുന്നു. പാവം ഭൂമിയാവട്ടെ, പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, പ്രതീക്ഷകളെ ഉള്‍ത്താപത്തിന്‍റെ നെരിപ്പോടിലിട്ടു തിളക്കി, സ്വര്‍ണപ്പൂക്കളാക്കി കണിയൊരുക്കി കൊന്നയില്‍ പൂത്തുനിന്നു. വേപുഥയുടെ നിശ്വാസങ്ങള്‍ പക്ഷിപ്പാട്ടാക്കി “വിത്തും കൈക്കോട്ടും ”   മൂളി ഉത്സാഹത്തിന്‍റെ വിത്തെറിഞ്ഞു. ആര്‍ത്തലച്ച്Continue Reading

എണ്‍പതാം വയസ്സില്‍ ഡിവോഴ്സ് നടത്തണമെന്നാവശ്യപ്പെട്ട ഒരമ്മയെ എനിക്കറിയാം. 16 വര്‍ഷത്തിന് ശേഷം ഡിവോഴ്സ് നോട്ടീസ് കാത്തിരിക്കുകയാണ് ഇതെഴുതുന്ന ആള്‍. കുറ്റങ്ങള്‍ ഇല്ലെന്നല്ല. എന്തൊക്കെ കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത് എന്നറിയാന്‍ കൗതുകം. കൂട്ടുകാരന് വന്ന ഡിവോഴ്സ് നോട്ടീസ് സങ്കടപ്പെടുത്തിയിരുന്നു. മകളെ ഉപദ്രവിക്കുന്നു എന്നായിരുന്നു അതിലെ വക്കീലിന്റെ മുന. യുദ്ധം തുടങ്ങേണ്ടത് കല്ല്യാണമണ്ഡപത്തിലല്ല എന്ന് തോന്നുന്നു. യുദ്ധം ഇഷ്ടമുള്ളവര്‍ക്ക് അത് ഹോബിയായവര്‍ക്ക് അത് തുടരാവുന്നതാണ്. ഞാന്‍ കടലില്‍ ഒറ്റയ്ക്ക് കുളിയ്ക്കാന്‍ പോവുന്നു. ലോകത്തിന് ഒരുമ്മ.Continue Reading