ഒരു മണിയ്ക്കുശേഷം
ഒരു മണി കഴിഞ്ഞിരിയ്ക്കുന്നു. നീ ഉറങ്ങാൻ കിടന്നിരിയ്ക്കണം. ഒഴുകുന്ന രജതനദി പോലെ രാത്രിയിലെ ക്ഷീരപഥം. ഞാനൊട്ടും തിടുക്കത്തിലല്ല. മിന്നൽ കമ്പിസന്ദേശങ്ങളാൽ നിന്നെയുണർത്താനോ ശല്യപ്പെടുത്തുവാനോ എനിയ്ക്കുദ്ദേശമേയില്ല. പിന്നെ, അവർ പറയുമ്പോലെ, ആ സംഭവം അവസാനിച്ചിരിയ്ക്കുന്നു. നിത്യജീവിതത്തിന്റെ അരകല്ലിൽത്തട്ടി നമ്മുടെ പ്രണയനൗക തകർന്നിരിയ്ക്കുന്നു. പിരിയുകയാണ് നാമിപ്പോൾ. പങ്കിട്ട ദുഖങ്ങളും വേദനകളും ക്ഷതങ്ങളും എന്തിനിനി തുലനം ചെയ്യാൻ ശ്രമിയ്ക്കണം. എത്ര സ്വസ്ഥമാണീ ലോകമെന്ന് നാമിപ്പോൾ നിരീക്ഷിയ്ക്കുന്നു. ഇത്തരം വേളകളിൽ നാമുണർന്നെണീറ്റ് കാലത്തിനോടും ചരിത്രത്തിനോടും എല്ലാContinue Reading


















