രാമൻ മുണ്ടനാട് (Page 2)

സ്വദേശം നിളാതീരത്തെ മായന്നൂരില്‍. ഇപ്പോള്‍ താമസം ആറാട്ടുപുഴ. ജോലി തൃശ്ശൂര്‍ എസ്.എന്‍.എ.ഔഷധശാലയില്‍. ആനുകാലികങ്ങളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും ഓണ്‍ലൈന്‍ മാഗസിനുകളിലും കവിതകള്‍, കുറിപ്പുകള്‍ മുതലായവ ക്കു പുറമേ അന്യഭാഷാകവിതകളുടെ മൊഴിമാറ്റവും നിര്‍വ്വഹിക്കുന്നു.

ഒരു മണി കഴിഞ്ഞിരിയ്ക്കുന്നു. നീ ഉറങ്ങാൻ കിടന്നിരിയ്ക്കണം. ഒഴുകുന്ന രജതനദി പോലെ രാത്രിയിലെ ക്ഷീരപഥം. ഞാനൊട്ടും തിടുക്കത്തിലല്ല. മിന്നൽ കമ്പിസന്ദേശങ്ങളാൽ നിന്നെയുണർത്താനോ ശല്യപ്പെടുത്തുവാനോ എനിയ്ക്കുദ്ദേശമേയില്ല. പിന്നെ, അവർ പറയുമ്പോലെ, ആ സംഭവം അവസാനിച്ചിരിയ്ക്കുന്നു. നിത്യജീവിതത്തിന്റെ അരകല്ലിൽത്തട്ടി നമ്മുടെ പ്രണയനൗക തകർന്നിരിയ്ക്കുന്നു. പിരിയുകയാണ് നാമിപ്പോൾ. പങ്കിട്ട ദുഖങ്ങളും വേദനകളും ക്ഷതങ്ങളും എന്തിനിനി തുലനം ചെയ്യാൻ ശ്രമിയ്ക്കണം. എത്ര സ്വസ്ഥമാണീ ലോകമെന്ന് നാമിപ്പോൾ നിരീക്ഷിയ്ക്കുന്നു. ഇത്തരം വേളകളിൽ നാമുണർന്നെണീറ്റ് കാലത്തിനോടും ചരിത്രത്തിനോടും എല്ലാContinue Reading

കവിത- മഹ്‌മൂദ് ദാർവിഷ് മൊഴിമാറ്റം – രാമൻ മുണ്ടനാട്. നിർഭയനായി നടക്കുകയാണു ഞാൻവെസ്റ്റുബാങ്കിന്റെ തെരുവിലൂടങ്ങനെ.സാഗരചോരരെൻ ചിന്തിയ ചോരയെമൊത്തിമൊത്തിക്കുടിച്ചുവെന്നാകിലുംകത്തി, കഠാര, മുള്ളിനാലോ, എന്റെപാദങ്ങൾ കീറി നീരുവീർത്തെങ്കിലുംധീരപദങ്ങളാൽ നമ്മൾ താണ്ടുന്നതാംമണ്ണിൽ, വേരാഴ്ന്നതാണെന്റെ ചിത്തം.മന്ദസമീരനായ് തോഴരെപ്പുൽകി നാംവെടിമരുന്നായി ആ വൈരതീരങ്ങളിൽ.നിദ്രയൊഴിച്ചുനാ,മണിയായി നീങ്ങുന്നുകാരണം, പാലിപ്പാൻ ശപഥങ്ങളില്ലയോ.ആകാശസീമയിൽ കാണ്മുനാം മോചനംധ്രുവതാരപോലവ വഴികാട്ടിയില്ലയോ.ആകുകയില്ലിളവേല്ക്കുവാൻ നമ്മൾക്കുനമ്മുടെ മണ്ണിന്നു മുക്തി തോറ്റും വരെ. (മഹ്‌മൂദ് ദാർവിഷ് -(1964-2008) പാലസ്തീനിന്റെ അടിച്ചമർത്തപ്പെട്ട, കുടിയിറക്കപ്പെട്ട ജനതയുടെ ജിഹ്വയാണ് ദാർവിഷ് കവിതകൾ. എത്ര അടികളേറ്റു വീണാലുംContinue Reading