വെബ്ബ് ഡെസ്ക് (Page 11)

വാട്ടന്‍സില്‍ നിന്ന്   ലിക്സ്റ്റിന്റൈന്‍ എന്ന രാജ്യത്തിന്‍റെ തലസ്ഥാനമായ വദൂസിലേക്ക് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ യാത്ര ചെയ്യണം. ദീര്‍ഘങ്ങളായ ടണലുകള്‍ നിരവധി. റോഡിനിരുവശവും കുന്നുകളും മലകളും പച്ചപ്പുകളും തടാകങ്ങളും. ഉറക്കക്ഷീണത്തിലാണ് ഏറെക്കുറെ എല്ലാവരും. ഞാനും പാര്‍ത്ഥനും ആണ് കൂട്ടത്തിലെ കള്ളുകുടിയന്മാര്‍. ഞങ്ങള്‍ വെനീസില്‍ വച്ചു കിട്ടിയ വീഞ്ഞ് അകത്താക്കി തമാശകള്‍ പറഞ്ഞ്, ആസ്വദിച്ച്, യാത്ര ചെയ്യുന്നു. മറ്റുള്ളവര്‍ മിക്കവാറും ഉറക്കത്തില്‍. കുട്ടികള്‍ ആകട്ടെ പിന്നിലെ സീറ്റുകളില്‍ കളിയും തമാശയും. നഗരങ്ങളെ കുറിച്ചുംContinue Reading

തുള വീണു കീറിയ നരച്ച ആകാശം മടുപ്പോടെ ഭൂമിയോടു പറഞ്ഞു “എനിക്കിനി നിന്നെ പുതപ്പിച്ചു സംരക്ഷിക്കാനാവില്ല” വിശറിക്കൈ അനക്കാനാവാതെ കാറ്റ് മാറിനിന്നു “നിന്‍റെ വിയര്‍പ്പാറ്റാന്‍ എന്നെക്കൊണ്ടാവുന്നില്ലല്ലോ” എന്ന പരിതാപവുമായി കത്തുന്ന സൂര്യന്‍ ഉഷ്ണ ജ്വാലകളാല്‍ തൃഷ്ണയെറിഞ്ഞു തപിപ്പിച്ചു കൊണ്ടേയിരുന്നു. പാവം ഭൂമിയാവട്ടെ, പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, പ്രതീക്ഷകളെ ഉള്‍ത്താപത്തിന്‍റെ നെരിപ്പോടിലിട്ടു തിളക്കി, സ്വര്‍ണപ്പൂക്കളാക്കി കണിയൊരുക്കി കൊന്നയില്‍ പൂത്തുനിന്നു. വേപുഥയുടെ നിശ്വാസങ്ങള്‍ പക്ഷിപ്പാട്ടാക്കി “വിത്തും കൈക്കോട്ടും ”   മൂളി ഉത്സാഹത്തിന്‍റെ വിത്തെറിഞ്ഞു. ആര്‍ത്തലച്ച്Continue Reading

പാലക്കാട് വിക്ടോറിയ കോളേജിലെ പ്രധാനാദ്ധ്യാപികയുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദമാക്കപ്പെട്ട തന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എം.എ.ബേബി   ഇന്ത്യയിലിന്ന് ഫാഷിസത്തിനെതിരെ ഏറ്റവും ശക്തമായ പ്രസ്ഥാനം ഉണ്ടായിവരുന്നത് നമ്മുടെ കാമ്പസുകളിലാണ്. അത് ജെഎന് യുവിലോ ഹൈദ്രാബാദ് കേന്ദ്ര സര്വകലാശാലയിലോ മാത്രമല്ല. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അലഹബാദ് സര്‍വകലാശാലയിലും ജാദവ്പൂര്‍ സര്‍വകലാശാലയിലും ചെന്നൈ ഐഐടിയിലും മാത്രവുമല്ല. ഇന്ത്യയെങ്ങും അത് പടരുകയാണ്. ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ഒരു സവിശേഷത വിപുലമായ വിദ്യാര്‍ത്ഥി ഐക്യമാണ്. സംഘടനകള്‍ക്കുംContinue Reading

  വിക്ടോറിയ കോളേജിലെ പ്രധാന അദ്ധ്യാപികയ്ക്ക് ശവക്കല്ലറയൊരുക്കി യാത്രയയപ്പ് നടത്തിയെന്ന വിഷയത്തെ അധികരിച്ച് അതേ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു നിധിന്‍ നാഥ്, പ്രിന്‍സിപ്പളായിരുന്ന സരസു ടീച്ചര്‍ക്ക് എഴുതുന്ന തുറന്ന കത്ത്     അധ്യാപകരെ വിമര്‍ശിക്കുന്നത് വലിയ കുറ്റമാണ്, അപരാധമാണ്. ഈയൊരു ചിന്താഗതി നമ്മുടെ സമൂഹത്തില്‍ തളം കെട്ടി നില്‍പ്പുണ്ട്. ചരിത്രവും അങ്ങനെ തന്നെയായിരുന്നുവല്ലോ. സവര്‍ണ്ണ മനസ് സൂക്ഷിക്കുന്ന ഒരു വ്യവ്യസ്ഥ. ഏകല്യവന്റെ വിരല്‍ ഗുരു ദക്ഷിണയായി മുറിച്ച് വാങ്ങിയ ഗുരുവിന്റെContinue Reading

വിദ്യാർത്ഥി കഴിഞ്ഞ ഒരാഴ്ചയായി എന്നും വൈകുന്നേരം തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന എന്റെ അയല്ക്കാരൻ എന്നോടു മല്പിടുത്തത്തിനു വരുന്നു. എനിക്കയാൾ അപരിചിതനാണ്‌; ഇന്നേ വരെ ഞാൻ അയാളോടു സംസാരിച്ചിട്ടില്ല. ചുരുക്കം ചില വാക്കുകളേ ഞങ്ങൾ പരസ്പരം വിളിച്ചുപറഞ്ഞിട്ടുള്ളു; അതിനെ ‘സംസാരം’ എന്നു നിങ്ങൾക്കു വിളിക്കാനാവില്ല. ഒരു ‘എന്നാല്പിന്നെ’ ഞങ്ങളുടെ മല്പിടുത്തത്തിന്‌ ആരംഭമിടുന്നു; ‘തെമ്മാടീ!’ ഞങ്ങളിൽ ഒരാൾ മറ്റേയാളുടെ കൂട്ടിപ്പിടുത്തത്തിനടിയിൽ കിടന്ന് ഞരങ്ങുന്നു; ഓർക്കാപ്പുറത്തൊരു കുത്തിനൊപ്പം ‘ഇന്നാ പിടിച്ചോ!’ കൂട്ടു വരുന്നു; ‘നിർത്ത്!’Continue Reading