ജോയ് കള്ളിവയലിൽ

ചെറുപ്പത്തിലേ പിതാവ് നഷ്ടമായ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ മലപ്പുറത്തെ പാണക്കാട് തങ്ങളുടെ തറവാട്ടിലാണ് വളർന്നത്. പി എം എസ് എ പൂക്കോയ തങ്ങളുടെ മാനസപുത്രൻ. ശിഹാബ് തങ്ങൾക്ക് സ്വന്തം അനിയനെപ്പോലെ തന്നെ. പി. എം. എസ്. പൂക്കോയ തങ്ങൾ മുസ്ലിംലീഗിൻ്റെ എല്ലാമായിരുന്ന ബാഫഖി തങ്ങളുടെ നിര്യാണത്തിനുശേഷം പാർട്ടിയിൽ ഉണ്ടായ കടുത്ത അഭിപ്രായഭിന്നത 1970കളിൽ ഒരു പിളർപ്പിന് വഴിതെളിച്ചു. ഔദ്യോഗിക പക്ഷത്ത് സി എച്ച് മുഹമ്മദ് കോയ, ബി വിContinue Reading

ശ്രീകണ്ഠൻ നായർക്ക് ശേഷം 1952 മുതൽ താൻ പ്രതിനിധാനം ചെയ്തുവന്ന കൊല്ലം പാർലിമെൻറ് സീറ്റിലേക്കുള്ള 1980ലെ തെരഞ്ഞെടുപ്പിൽ ലോക്സഭയിലെ ആർ എസ് പി കക്ഷിനേതാവ് കൂടിയായിരുന്ന എൻ ശ്രീകണ്ഠൻ നായർ തോറ്റത് പാർട്ടിയിൽ ഒരു പൊട്ടിത്തെറിക്കു കാരണമായി. എ കെ ജി യോടൊപ്പം പാർലമെൻറിൽ ഏറ്റവും ബഹുമാനംനേടിയ നേതാവാണ് ശ്രീകണ്ഠൻ നായർ. തൻറെ പരാജയം ഉറപ്പുവരുത്താൻ സ്വന്തം പാർട്ടിയിൽ ഉള്ള ചിലരും ശ്രമിച്ചു എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. അവരുടെ പിന്നിൽContinue Reading

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ തിരുവിതാംകൂറിൽ രാജഭരണത്തിനെതിരെയുള്ള സ്വരങ്ങൾ ഉയർന്നുതുടങ്ങിയിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ് അവരിൽ ഏറ്റവും സ്മരണീയനായ മഹാൻ.ദേശീയതലത്തിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായി മാറി. പക്ഷേ നാട്ടുരാജ്യങ്ങളിലെ ജനങ്ങളെ പ്രക്ഷോഭത്തിൽ പങ്കുചേരാൻ ഗാന്ധിജി അനുവദിച്ചില്ല. ആ സാഹചര്യത്തിലാണ് പുരോഗമനചിന്താഗതിക്കാരായ ഒരുകൂട്ടം യുവാക്കൾ 1931ൽ അഖില തിരുവിതാംകൂർ യൂത്ത് ലീഗ് എന്നൊരു പ്രസ്ഥാനത്തിന് തിരുവനന്തപുരം കേന്ദ്രമാക്കി രൂപംകൊടുത്തത്. ജയിൽമോചിതനായി മലബാറിൽനിന്ന് തിരിച്ചെത്തിയ പൊന്നറ ശ്രീധർ ആയിരുന്നുContinue Reading

വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന് സ്വന്തം പാർട്ടിയെ നിർവചിച്ചത് സ്ഥാപക നേതാക്കളിൽ ഒരാളായ കെ എം മാണിയാണ്. അദ്ദേഹം പറഞ്ഞത് അച്ചട്ടാണ് എന്ന് തെളിയിച്ചു കൊണ്ട് മാണി സാറിന്റെ മരണത്തിനു ശേഷം ഒന്നാം ചരമ വാർഷികം ആചരിക്കുന്നതിനു മുൻപ് തന്നെ പാർട്ടി പിളർന്നു. ജോസഫ് പക്ഷവും ജോസ് കെ മാണി പക്ഷവും നിലവിൽ വന്നു. കെ എം മാണി പിളർപ്പ്‌ അനിവാര്യമായിരുന്നു എന്ന് കെContinue Reading