May 2026 (Page 4)

(ഹമീദ് ചങ്ങരംകുളത്തിന്റെ ഇപ്പിനു എന്ന കഥാ സമാഹാരത്തിലൂടെ) ഹമീദ് ചങ്ങരംകുളത്തിന്റെ പലവഴികളിൽ ഒന്നാണ് കഥ എഴുത്ത്.തന്റെ ആദ്യ കഥാ സമാഹാരമായ ‘ഇപ്പിനു’ വിലൂടെ കടന്നുപോകുമ്പോൾ വായനക്കാരെ തന്റെ ഗ്രാമമായ ‘പള്ളിക്കര’ യുടെ നാട്ടുവഴികളിലൂടെയോ, പാട വരമ്പിലൂടെയോ നടന്നു പോകുന്ന അനുഭവങ്ങളാക്കി മാറ്റാൻ സാധിക്കുന്നു കഥാകാരന്.ഇപ്പിനു, ഗ്രീഷ്‌മപ്പൂക്കൾ, നേർരേഖകൾ, പറന്നു പോയ പക്ഷി, ഈലാപ്പി, കർക്കിടകവാവ്, കർമ്മ കാണ്ഡം, അതിരുകൾ, തുടങ്ങിയ എട്ടുകഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ഹമീദിന്റെ കഥകൾ ജീവിതത്തിന്റെContinue Reading

ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്ഓലച്ചൂട്ടുകളുടെ വരത്തു പോക്കുണ്ടായിരുന്നു.കുരുമുളക് പടർത്തിയആഴാന്ത മരങ്ങൾക്കിടയിലൂടെവീശിവീശിപ്പോകുംവാളിന് വെട്ടേറ്റതു പോലെഇരുട്ട് തുണ്ടം തുണ്ടമാകും. പോകുന്ന പോക്കിൽകുരക്കുന്ന പട്ടിയോടോതിരികെടാത്ത വീടുകളോടോഇത് ഞാനാടാ കൂവേന്ന്ലോഹ്യം പറയുംപാമ്പും പഴുതാരേം കാണുംസൂക്ഷിച്ച് പോണേന്നൊരു കരുതൽതിരിച്ചു വരും. ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്പ്രേത ഭൂത പിശാചുക്കളുടെവരത്തുപോക്കുണ്ടായിരുന്നു.പാലമരച്ചോട്ടിൽ നിന്നുംകാട്ടുപനകൾക്കിടയിൽക്കൂടിതീപിടിച്ചൊരപ്പൂപ്പൻതാടിപറന്ന് പോകും. വരത്തുപോക്കാ പിള്ളേരേകണ്ണുപൊത്തിക്കോന്ന്പെണ്ണുങ്ങൾ പറയുംപേടിക്കണ്ട ഫോസ്ഫ്രസാന്ന്പഴയ ഇടമറുക് വാദികൾ തിരുത്തും. ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്മരിച്ചമനുഷ്യരുടെ ഫോസ്ഫറസ്മണ്ണെണ്ണ വിളക്കിലോമെഴുകുതിരിയിലോ വന്നിരുന്ന്വിളമ്പിവെച്ച റേഷനരി കഞ്ഞിയിലേക്ക്ഒരായിരം സ്വർണ്ണമീനുകളെ കുടഞ്ഞിടും.Continue Reading