September 2025 (Page 4)

00 ഞങ്ങളുടെ പഴയ ലൈബ്രറിയിലേക്ക് കോണിപ്പടികൾ കയറി വരുന്ന കവിക്ക്സ്ഥലമുണ്ടാക്കിക്കൊണ്ട് ഞാൻ അഭിവാദ്യം ചെയ്യുന്നു. ഗുഡ് ഈവെനിംഗ്, താങ്കൾ ഇന്നും കൃത്യം സമയത്തു തന്നെ, ഞാൻ കവിയോട് പറയുന്നു. കവി എന്നെ നോക്കാതെ എനിക്കുവേണ്ടി പുഞ്ചിരിക്കുന്നു.  എന്നിട്ട്, പടികളിലൊന്നിലും നിൽക്കാതെ ലൈബ്രറിയുടെ വാതിൽക്കൽ വെച്ച്,  തന്റെ തന്നെ നിഴലിലേക്ക് മായുന്നു. അഴുകിയ ഏതോ ജീവിയുടെ ഉടലിനെ ഓർമ്മിപ്പിച്ചു കൊണ്ട്  പിറകെ, ഒരു ഇളം കാറ്റ് കൂടിപടികൾ കയറിപ്പോകുന്നു. ലൈബ്രറിയുടെ വാതിൽ ഒരു പ്രാവശ്യം വിറയ്ക്കുന്നു. ഞങ്ങളുടെ എല്ലാ കവികളുംContinue Reading

ചിലപ്പോഴെനിക്ക്വേനൽ മഴയുടെ മധുരമാണ്.ചിലപ്പോൾസങ്കടക്കടലിന്റെഉപ്പ്മറ്റുചിലപ്പോൾവിഷംപോലെ കയ്‌ക്കുംലഹരിപോലെസിരയിലേക്കിരച്ചു കയറും എന്തുതന്നെയായാലുംനിന്നിലലിയും.നീയോ ഞാനോ എന്ന്വേർതിരിച്ചെടുക്കാ-നാവാത്ത വിധം.ഉപാധികളില്ലാതെ-യലിഞ്ഞില്ലാതാവും. മസ്‌തിഷ്കത്തിലോമജ്ജയിലോമാംസത്തിലോഹൃദയത്തിലോപേശികളിലോകണ്ണിലോശ്വാസത്തിലോ എന്ന്കണ്ടുപിടിക്കാനാവാത്തവിധം അലിഞ്ഞു ചേരും. ഒടുവിലു-പേക്ഷിക്കപ്പെടുമ്പോൾമധുരമില്ലാതെ,നിറങ്ങൾ മാഞ്ഞ്.കവിളിലുണങ്ങിയൊട്ടിയകണ്ണുനീരിന്റെഉപ്പു മാത്രമായ്.എനിക്കെന്നെ നിന്നിൽനഷ്ടമാകുന്നു.തിരിച്ചുചേർത്തുവെയ്ക്കുവാനാവാതെഅനാഥമാകുന്നു. മധുരപാനീയത്തിൽ നിന്ന്ലഹരിയിൽ നിന്ന്വിഷാംശത്തിൽ നിന്ന്എന്റെ നിശ്വാസത്തിന്റെഉപ്പുകടലിൽ നിന്ന്നീരാവിയായുയർന്നുനീപച്ചവെള്ളം പോലെമുക്തനാവുന്നു,വീണ്ടുമൊഴുകുന്നു. തിരിച്ചു കിട്ടുന്നപാതിജീവനിൽനിന്നുപിന്നെയുംഞാനെന്നെ ഇഴചേർത്ത് വെയ്ക്കുന്നു.ഞാനാകുന്നു.Continue Reading