February 2018 (Page 2)

  കിഴക്കേലെ വൽസേച്ചീടെ  ഓടിട്ട ഇരട്ടമുറി വീട്ടിൽ ന്നും കുപ്പിവിളക്കും തെളിച്ചിറങ്ങുന്നുണ്ട് ഓർമ്മകൾ. ഇടയിൽ ഈയലുകളും, വണ്ടുകളും കുറുകെച്ചാടുമ്പോൾ കെടാനായുന്നെന്ന് വെറുതെ പേടിപ്പിക്കുന്ന വിളക്ക്. ബാല്ല്യം മുതൽക്ക് ന്ന് ഓർമ്മകൾ ആരോഹണക്രമത്തിലേയ്ക്ക് ചേരുമ്പോ കുപ്പിവിളക്ക് അവിടെ ഉമ്മറപ്പടിയിലിരിപ്പാണ്. മൂന്ന് ഓട്ടു വിളക്കും (അതിലൊന്നൊരു കുംഭവയറൻ) ഒരു മുട്ട വിളക്കും പിന്നൊരു പെട്രോമാക്സിന്റെ കുഞ്ഞു പതിപ്പുമായിരുന്നു നമ്മുടെ വീട്ടിൽ; ഇരുട്ടിനോടെതിരിടാനുള്ള പടയാളികൾ. ആഴ്ചയിലൊരിക്കൽ അമ്മുവേച്ചി കോൽപ്പുളീം, ചാരോം ചേർത്തു തേച്ചുപിടിപ്പിച്ച് സ്വർണ്ണംContinue Reading

  ഒരു കെമിസ്റ്റിന്‍റെ മകൻ വിദേശത്തു പഠിക്കുകയായിരുന്നു. അച്ഛന്‍റെ മരണശേഷം അയാൾ നാട്ടിൽ മടങ്ങിയെത്തി ഡിസ്പെൻസറിയുടെ ചുമതല ഏറ്റെടുത്തു; അങ്ങനെ അയാൾ മാന്‍റുവാ പ്രവിശ്യയിലെ വിയാഡാനയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ കെമിസ്റ്റ് ആയി. അയാളുടെ പഠിപ്പിനെക്കുറിച്ച് നാടു മുഴുവൻ ശ്രുതി പരന്നിരുന്നു; അയാളുടെ കൂറ്റൻ പുസ്തകശേഖരത്തെക്കുറിച്ചും ചെവിവേദനയ്ക്ക് അതിഫലപ്രദമായ അയാളുടെ മരുന്നിനെക്കുറിച്ചും പാടം നനയ്ക്കുന്നതിന്‌ അയാൾ ഉപയോഗിച്ചിരുന്ന അത്യന്താധുനികമായ രീതിയെക്കുറിച്ചും പന്ത്രണ്ടു ഭാഷകളിലുള്ള പ്രാവീണ്യത്തെക്കുറിച്ചും ആളുകൾ പറഞ്ഞുനടന്നു; അയാളിപ്പോൾContinue Reading

  കണക്ക് ട്യൂഷൻ കഴിയുമ്പോഴേയ്ക്കും മണി അഞ്ചര .നാൽപ്പതോളം കുട്ടികൾ ഞെരുങ്ങിയിരിക്കുന്ന ക്‌ളാസ് മുറിയിൽ എല്ലാവരും വിയർത്തു .ഫാനിന്‍റെ വേഗതയെ നോക്കി കുട്ടികൾ നെടുവീർപ്പെട്ടു .ഒരു കാലിന് സുഖമില്ലാത്ത കണക്ക് അദ്ധ്യാപകന്‍റെ മൃദുവായ വാക്കുകൾക്ക് അവർ കാത് കൂർപ്പിച്ചു ..പത്താം ക്ലാസ്സാണ് .സ്‌കൂളിൽ കണക്ക് മാഷ് ലീവിലായിട്ട് മൂന്നു മാസം കഴിഞ്ഞു ട്യൂഷൻ കഴിഞ്ഞതും ആൺകുട്ടികൾ തിരക്കി കൂട്ടി പുറത്തിറങ്ങി .സിതാരയും സീമയും ഒന്നിച്ച് പുറത്തിറങ്ങി .സിതാര തന്‍റെ ഷൂസ്Continue Reading