ഇരുട്ടിനെ ഓർക്കുകയെന്നാൽ…
[dropcap]കി[/dropcap]ഴക്കേലെ വൽസേച്ചീടെ ഓടിട്ട ഇരട്ടമുറി വീട്ടിൽ ന്നും കുപ്പിവിളക്കും തെളിച്ചിറങ്ങുന്നുണ്ട് ഓർമ്മകൾ. ഇടയിൽ ഈയലുകളും, വണ്ടുകളും കുറുകെച്ചാടുമ്പോൾ കെടാനായുന്നെന്ന് വെറുതെ പേടിപ്പിക്കുന്ന വിളക്ക്. ബാല്ല്യം മുതൽക്ക് ന്ന് ഓർമ്മകൾ ആരോഹണക്രമത്തിലേയ്ക്ക് ചേരുമ്പോ കുപ്പിവിളക്ക് അവിടെ ഉമ്മറപ്പടിയിലിരിപ്പാണ്. മൂന്ന് ഓട്ടു വിളക്കും (അതിലൊന്നൊരു കുംഭവയറൻ) ഒരു മുട്ട വിളക്കും പിന്നൊരു പെട്രോമാക്സിന്റെ കുഞ്ഞു പതിപ്പുമായിരുന്നു നമ്മുടെ വീട്ടിൽ; ഇരുട്ടിനോടെതിരിടാനുള്ള പടയാളികൾ. ആഴ്ചയിലൊരിക്കൽ അമ്മുവേച്ചി കോൽപ്പുളീം, ചാരോം ചേർത്തു തേച്ചുപിടിപ്പിച്ച് സ്വർണ്ണംContinue Reading



















