യാത്ര (Page 2)

സമ്പന്നമായ ചരിത്രവും ഊർജ്ജസ്വലമായ സംസ്കാരവും സ്വന്തം മാറിൽ പകർത്തുന്ന, പ്രകൃതിഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട, ഒറ്റവാക്കിൽ “അഗ്നിയുടെ ദേശം” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാജ്യമാണ് അസർബൈജാൻ. കാസ്പിയൻ കടലിൻ്റെ ആലിംഗനത്തിലമരുന്ന, കോക്കസസ് പർവതനിരകളുടെ കൊടുമുടികൾ കുടചൂടുന്ന, യൂറോപ്പിൻ്റെയും ഏഷ്യയുടെയും ക്രോസ്‌റോഡിൽ നിലകൊള്ളുന്ന ഈ നാട് വൈരുദ്ധ്യങ്ങളുടെയും ഐക്യത്തിൻ്റെയും അതിമനോഹരമായ ഒരു ക്യാൻവാസാണ്. ഇവിടെ, ഓരോതരി മണ്ണും, കല്ലും,തീജ്വാലയും, തിരമാലയും താരതമ്യത്തിനപ്പുറമുള്ള സംസ്കാരത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും കഥ പറയുന്നുണ്ട്.“നിന്റെ പരവതാനികൾചരിത്രത്തിൻ്റെ നൂൽകൊണ്ട് നെയ്തതാണ്,ഓരോ രൂപകൽപനയ്ക്കുംകണ്ണീരിൻ്റെയും അപ്പത്തിൻ്റെയുംContinue Reading

യുദ്ധകാലം ഓര്‍മ്മയില്‍ ഉണ്ടായിരുന്നവരായിരുന്നു സംഘത്തിലെ മിക്കവാറും പേര്‍. അന്ന് വിയറ്റ്നാമിലെ അമേരിക്കന്‍ ഇടപെടലുകള്‍ക്കെതിരെ നടന്ന പ്രതിഷേധജാഥയില്‍ പങ്കെടുത്ത അനുഭവം സോമന്‍ പൊന്നമ്പലത്ത് ഇങ്ങനെ ഓര്‍മ്മിച്ചു: “1965–66 കാലം. ഞാൻ ബത്തേരി ഗവ: സർവജനസ്കൂളിൽ ഒമ്പതിലോ പത്തിലോ പഠിക്കുന്ന കൊച്ചു പയ്യൻ. ഹോ ചി മിന്‍റെ നേതൃത്വത്തിൽ വിയറ്റ്നാം ജനതയാകെ അമേരിക്കൻ സൈന്യത്തിനെതിരെ പോരാടുന്ന കഥകൾ വീട്ടിൽ വന്നിരുന്ന ദേശാഭിമാനി പത്രത്തിലൂടെ ആവേശത്തോടെ വായിച്ചിരുന്ന ദിവസങ്ങൾ. അന്നത്തെ കെ എസ് എഫ്Continue Reading

മോയ് ക്വോക് ഡോയ് ലാ മോട്ട് ക്വോന്‍ സാച് ചി കോ മോട്ട് ബാന്‍ ഇന്‍ ഡുയ് ന്‍ഹാറ്റ്. ഒരു വാക്യം എഴുതി വിയറ്റ്നാമീസിലേയ്ക്ക് ഭാഷാന്തരപ്പെടുത്തിയതാണ് മുകളിൽ. എഴുതുമ്പോള്‍, ‘ലാ’ പോലെ ഒന്നോ ‘മോയ്’ പോലെ ഒന്നരയോ മലയാളം അക്ഷരങ്ങളില്‍ ഒതുങ്ങും ഈ ഭാഷയിലെ വാക്കുകള്‍. വിയറ്റ്നാം, ഹാനോയ് , ദനാംഗ്, ഹോചിമിന്‍ എന്നീ വാക്കുകള്‍ യഥാക്രമം ‘വിയ്റ്റ് നാം’ ഉം ‘ഹാ നോയ്’ ഉം ‘ദ നാംഗ്’ ഉംContinue Reading

കടമക്കുടി നിഹാര റിസോർട്ടിനടുത്തു നിന്നാണ് ഞങ്ങൾ ബോട്ടിൽ കയറിയത്. 2 മണിക്കൂർ, മുളവുകാട്, വൈപ്പിൻ, കടമക്കുടി തുടങ്ങിയ ഏതാനും ദ്വീപുകളുടെ ഓരത്തുകൂടി ഒരു സായാഹ്ന ജലയാത്ര. ഡ്രൈവറും ഗൈഡ് ആയി ഋത്വിക് എന്ന് പേരുള്ള ഒരു യുവാവും ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇത് അവരുടെ രണ്ടാമത്തെ ബോട്ടാണ് എന്നും ആദ്യത്തെ സന്ദർശകരിൽ നിന്ന് ലഭിച്ച പ്രോത്സാഹനമാണ് രണ്ടാമത്തേതിലേക്ക് നയിച്ചത് എന്നും അവർ പറഞ്ഞു. വൈദ്യുതിഎൻജിൻ ആയതുകൊണ്ട് സ്വച്ഛമായ ജലവിതാനത്തിൽ ശബ്ദമില്ലാതെContinue Reading

സാദിയൻ ശവകുടീരങ്ങൾ മരാക്കെഷിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഒരിടമാണിത്. 70 മൊറോക്കൻ ദീനാർ കൊടുത്ത് ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ ഇടുങ്ങിയ ഒരു വഴിയിലൂടെ ഉള്ളിലേക്ക് നടന്നെത്തുന്നത് വളരെ വിശാലമായ ഒരു നടുമുറ്റത്താണ്. അമേരിക്ക, യൂറോപ്പ്, മദ്ധ്യപൂർവ്വദേശങ്ങൾ എന്നിവയിൽ നിന്നാണ് സന്ദർശകൾ അധികവും. ഇന്ത്യാക്കാരായി ഞങ്ങളെ മാത്രമേ അവിടെ കണ്ടുള്ളു. നാരക മരങ്ങളും റോസാച്ചെടികളും നിറഞ്ഞ ഇതിൻ്റെ പല ഭാഗങ്ങളിലായാണ് ശവകുടീരങ്ങൾ. 170 രാജകുടുംബാംഗങ്ങളുടെ ശവക്കല്ലറകൾ കെട്ടിടങ്ങളുടെ ഉള്ളിലും, അവരുടെContinue Reading