കവിത (Page 61)

  ശൂന്യമായ എന്റെ  ഏകാന്തതയെ നീ തിരസ്കാരം കൊണ്ട് നിറയ്ക്കുന്നുവല്ലോ. . കണ്ണിൽ കടൽ തുളുമ്പാതെ നിറുത്തുന്ന നിന്റെ ഈ അഭ്യാസം കൊള്ളാം. നിലാവിനെ എന്തിനാണ് നിന്റെ കണ്ണിൽ ജീവപര്യന്തം തടവിനിട്ടിരിക്കുന്നത്. . മുള്ളിന്റെ മുന നീ കൂർപ്പിച്ചോ പൂവിനു മണം കൊടുക്കുന്ന പണി ഞാൻ ചെയ്തോളാം. . ഈ പരമ ശാന്തതയുടെ രഹസ്യമെന്തെന്നോ? എന്നിൽ നിന്നു തടവു ചാടിപ്പോയ ഞാൻ എന്നെ തടവിലിടൂ എന്ന് മടങ്ങി വന്നതു തന്നെ.Continue Reading

  പ്രഭാതത്തിലെ മഞ്ഞ് കിടക്ക വിട്ടെഴുന്നേൽക്കാൻ മടി കാണിക്കുന്ന സ്കൂൾ കുട്ടിയാണ്. സൂര്യൻ വന്നു തട്ടി വിളിച്ചാലും മരങ്ങൾക്കിടയിലേക്ക് ഊളിയിട്ട് ഒന്നു കൂടി ചുരുണ്ടു കിടക്കും. സായാഹ്നത്തിലെ മഞ്ഞ് ദു:ഖം ഘനീഭവിച്ച മുഖവുമായി സൂര്യനു വിട നൽകുന്ന കാമുകിയാണ്. ചന്ദ്രനുദിക്കേണ്ട താമസം നിലാവുമായി ഇഴുകിച്ചേർന്നങ്ങനെ നില്ക്കും;പുലരും വരെ. പാതിരയ്ക്ക് ജനലിൻ്റെ ചില്ലുപാളിയിൽ വന്ന് മുട്ടിവിളിക്കുന്ന മഞ്ഞുണ്ട്; പിതൃക്കളുടെ അരൂപിയായ ആത്മാക്കളാണത്. മകനേ ഞങ്ങൾക്ക് നിന്നെയൊന്ന് പുണരാൻ വയ്യല്ലോ എന്നവ വിലപിക്കും.Continue Reading

  നീട്ടിയടിച്ച പ്രണയം അവളുടെ ഹൃദയത്തിന്റെ ഉരുക്ക് ഭിത്തിയിൽ തട്ടി തെറിച്ചുപോയ് … നിരാശനായ് നിന്നപ്പോൾ പുഞ്ചിരിയോടെ അവളവന് നേരെ ഒരു മഞ്ഞ കാർഡ് നീട്ടി …. പ്രതീക്ഷയോടെ ചെന്ന് വാങ്ങാനൊരുങ്ങിയപ്പോൾ അവൾ പറഞ്ഞു ആദ്യത്തെ താക്കീതാണിതെന്ന് അടുത്ത നാൾ കോസ്റ്ററിക്കയുടെ കളി കണ്ട് മടങ്ങുമ്പോൾ ഇടവഴിയിൽ വെച്ച് അവളുടെ ഇക്ക അവന് ആദ്യത്തെ ഫ്രീ കിക്ക് സമ്മാനിച്ചു … അത്യുഗ്രൻ ഒരു ഇടംകാലൻകിക്ക് ആ കിക്കിലായിരുന്നു അവൻ മഴവില്ല്Continue Reading

  ചിലപ്പോള്‍… കാറ്റമ്മയുടെ കൈകളില്‍ തൂങ്ങിയാടി ഇളം പൈതലാകും മഴ. അല്ലെങ്കില്‍ … കുറുമ്പു കാട്ടുന്ന അനിയനായി മഴ മുമ്പേയും പിറകെ വടിയെടുത്തോടുന്ന ചേച്ചിയായ് കാറ്റും. ചിലപ്പോള്‍ …. അച്ഛനാകും മഴ മുഖം കറുപ്പിച്ച്, ഉറക്കെപ്പറഞ്ഞ് പിന്നെ ശാന്തമായ തലോടലോടെ. അല്ലെങ്കില്‍ … പറഞ്ഞാല്‍ കേള്‍ക്കാത്ത കുട്ടികളെ ശകാരിക്കുന്ന – മുത്തശ്ശിയെ പോലെ മഴ പിറുപിറുത്തുകൊണ്ടേയിരിക്കും. ചിലപ്പോള്‍ … വഴക്കിടുന്ന വീട്ടുകാരെപ്പോലെയാണ് മഴ മുട്ടിയും, മിന്നിയും കരഞ്ഞും, കലങ്ങിയും നിശബ്ദമാകും.Continue Reading

  ഇന്ദ്രജാലക്കാരൻ ശൂന്യമായ തൊപ്പിയിൽനിന്നു പ്രണയത്തെയെടുത്തു നിങ്ങൾക്കു നീട്ടുകയും എന്താശ്ചര്യം എന്തു ചേർച്ച എന്നു ആൾക്കൂട്ടം കയ്യടിക്കുകയുമായിരുന്നു . എന്റെ പ്രണയം എന്റെ മാത്രം പ്രണയമെന്നു നിങ്ങൾ ചേർത്തുപിടിക്കെ അതു വീണ്ടും വീണ്ടും നിങ്ങളുടേതാവുന്നു. മാന്ത്രികതയിലെപ്പോഴും ജീവിതമുണ്ടാവും ചിലപ്പോഴൊക്കെ തിരിച്ചും . സൂചിയിൽ നൂലുകോർക്കുന്ന ഏകാഗ്രതയോടെ അല്ലെങ്കിൽ വിളക്ക്‌ ഇമചിമ്മുന്നതു കണ്ടെത്തുന്ന കുട്ടിയെ പോലെ നോക്കിയിരിക്കെ ഇന്ദ്രജാലക്കാരൻ വീണ്ടും വടി വീശുന്നു . കയ്യിലിരിക്കുന്ന കരിമ്പൂച്ചയെ കുടഞ്ഞുകളയുന്ന നിങ്ങൾക്കൊപ്പം വീണ്ടുംContinue Reading