കവിത (Page 60)

  ഒരിക്കൽ ഒരിക്കൽ മാത്രം ഞാനൊരു മഴ നനഞ്ഞിട്ടുണ്ട് ഒരു മഴയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒടുവിൽ മഴ തളർന്ന് എന്നെ പുണർന്നുറങ്ങി. സത്യമായും ഞാനൊളിച്ചില്ല. അവളാഗ്രഹിക്കും പോലെ പെയ്തു തീരട്ടെയെന്നാശിച്ചു. ഒരു മഴ നനയണമെന്നത് എന്റെ ആഗ്രഹവും കൂടിയല്ലേ.. ഇറാലു വെള്ളം വീഴുന്നതു നോക്കിയിരുന്നിട്ടുണ്ട് ചാലുകീറിയൊഴുകിയ വഴിയിൽ കടലാസു തോണിയിറക്കിയിട്ടുണ്ട് ഒഴുക്കു വെള്ളത്തിനെ കെട്ടി നിർത്തി ഓമത്തണ്ടുവച്ച് അണക്കെട്ടു തീർത്തിട്ടുണ്ട്. എന്നാലും ഒരു മഴയെന്നെ പുണർന്നിട്ടില്ല. നാണമായിരുന്നു,Continue Reading

  വിളറിയ ഒരു ചന്ദ്രക്കല രാവിന്റെ സൂർ ബഹാറിൽ മീട്ടുകയാണ് ദ്രുപദ് അംഗം ആകാശത്തപ്പോൾ സ്വരങ്ങളുടെ നക്ഷത്ര വസന്തം നിശയിൽ വിടരുന്ന പൂക്കളിലെ നറുമണമായ്. അത് നിറയുന്നു മിന്നാമിനുങ്ങുകളുടെ വെളിച്ചത്തുള്ളികളിൽ വീണു ചിതറുന്നു നിലാവിൽ കൈകോർത്ത് നടക്കുന്ന പ്രണയികൾക്ക് കേൾക്കാനാവുന്നൂ ആ സംഗീതധാര ഇരുളിനെ ധ്യാനിച്ച് പോകുന്ന ഏകാകിയായ പാന്ഥനതിന്റെ പൊരുളറിയാവുന്നു പുലർമഞ്ഞു തുടച്ച് രവിയെത്തുമ്പോൾ മാഞ്ഞു പോകയായ് രാവിൻ നിറച്ചാർത്തുകൾ പ്രപഞ്ചമുണരുമ്പോൾ കേൾവിയിൽ നിന്നകന്നു പോകുന്നു ചില രാഗങ്ങൾContinue Reading

  കൈരേഖകൾ ജീവിതപ്പാളങ്ങൾ…. സമയം തെറ്റി നിർത്താതെ പായുന്നു ഒരു ഒറ്റമുറിത്തീവണ്ടി !! ജനൽപാളികളിലൂടെ പിന്നോട്ടോടുന്നു കാലം…. ചുരമിറങ്ങിവരുന്നൊരു തെക്കൻകാറ്റ് … മഞ്ഞ് .. മഴ … ഇളവെയിൽ… ഇലകൾക്ക് പിന്നിലൊരു പെൺപൂവ്.. നാണം … പിന്നെയും ചിലത് .. രേഖകൾ മായുമ്പോൾ തോന്നും കാണേണ്ടതൊന്നും കാണാൻ പറ്റിയില്ലല്ലോയെന്ന് !!Continue Reading

മഴത്തുള്ളിയാല്‍ പൊതിഞ്ഞ് ഞാന്‍ വരും അപ്രതീക്ഷിതമായി  പെയ്യുന്ന മഴയില്‍ കുട നിവര്‍ത്തിച്ചൂടാന്‍ നേരം പോലും തരാതെ ഒരു മഴ മുഴുവനും നനയിച്ച് നിന്നുടലാകെ കുളിരായി ഞാൻ പെയ്ത് തോരും. പിന്ക്കഴുത്തിലേറ്റ മഴക്ഷതങ്ങളില്‍ വിരലോടിച്ച് നീയാസന്ധ്യ നടന്ന് തീര്‍ക്കും പിന്നെയാരാവില്‍ നീ പനിപിടിച്ചു കിടക്കും ഡോക്ടര്‍ കുറിക്കുന്ന മരുന്നായ് നഴ്സ്സിന്‍റെ കൈയ്യിലെ സൂചിയില്‍ കൂടി നിന്‍റെ ഞരമ്പുകളില്‍ ഞാന്‍ വിലയം ചെയ്യും നീ പുതയ്ക്കുന്ന കമ്പിളിയില്‍ തട്ടി നിനക്ക് ചൂടായി നിന്നെContinue Reading

  ചുറ്റിലും ചുമരുകൾ വരയ്ക്കണം… നാലു മൂലകളുള്ള ഒന്ന്.. അതിനുള്ളിൽ മാത്രം ചുറ്റി ചുറ്റി നടക്കുക.. കഴിയുമെങ്കില്‍ കാല്‍മുട്ടുകള്‍ക്കിടയിലേക്ക് തല പൂഴ്ത്തി ആ ചുമരുകൾക്കുള്ളില്‍ വരുന്ന മേശകസാലകള്‍, സാമാനങ്ങള്‍ എന്നിവ മാത്രം ശ്രദ്ധിക്കുക.. കുറേ തനിച്ചിരുന്നു മടുക്കുമ്പോൾ ഏറെ ഉയരത്തിൽ ഒരു കിളിവാതിൽ വരയ്ക്കുക… പക്ഷേ.. പുറത്തേക്ക് കടക്കാൻ ഏണി വരക്കരുത്.. ചുമരുകളില്‍ കാണാക്കാടിന്റെ ഉച്ചിയില്‍ ചുമന്ന പൂക്കള്‍ പൂത്തു നില്‍ക്കുന്നു എന്നു കരുതുക.. ജനാലയില്‍ കൂടി കിനാവ് കൊരുത്തContinue Reading