കണ്ണൻ ദാസ്

  ചിതയെരിയുന്നു, അകലെയാണെങ്കിലും കാണാം അതിന്‍ ജ്വാലകള്‍. ചിതയുടെ ചൂട് അറിയുന്നു, കേൾക്കാം, അസ്ഥികൾ പൊട്ടുന്ന ശബ്ദം. ഉപചാരങ്ങൾ ചൊല്ലി പിരിഞ്ഞുപോയി , ബന്ധുക്കൾ സഖാക്കൾ. കത്തും ചിതക്കരികിൽ ആരുമില്ലിനി, മൂകസാക്ഷിയായി പടിഞ്ഞാറു സൂര്യൻ കത്തിയമരുന്നു. ഉപചാരം ചൊല്ലാനെന്നപോൽ ഒരു തുള്ളി വെള്ളം കണ്ണീരായി ഇറ്റിവീഴുന്നു കാർമേഘങ്ങൾ പതിയെ ഇരുണ്ടുകൂടുന്നു. തെക്കുനിന്നും വീശിയ കാറ്റിൽ, ആ ചിതയൊന്നാളി , അതിൽ അവന്റെ ആത്മാവകന്നുപോയി ഒരിക്കൽ കൂടി വടക്കിനിക്കൊലായിൽ ആരും വിതുമ്പിയില്ല, കണ്ണുനീരില്ല.Continue Reading