കവിത (Page 19)

എന്താണ് സംഭവിച്ചതെന്ന്നിനക്കറിയേണ്ടതുപോലെഎനിക്കും അറിയണമെന്നുണ്ട്.അറിയുന്നതുവരെഅതിനൊരുത്തരമില്ലതന്നെ.അല്ലെങ്കിലുംചോദ്യങ്ങൾക്കു മുന്നേഉത്തരപ്പിറവിയില്ല-യെന്നറിക നീ സഖേ…. ചോദ്യശരമാരിനടുവിലെവിഷാദപർവ്വവനസ്ഥലിയാ-ണവർതൻനികുംഭില …പരസ്പരം നോക്കി നെടുവീർപ്പിടൽ.കാതുകൾക്ക് അരോചകമാംശബ്ദമുറിവുകൾ. എന്താണ് സംഭവിച്ചതെന്നചോദ്യത്തിനുത്തരം കിട്ടും മുമ്പേയാത്രയാവുന്നുകിഞ്ചന വർത്തമാനയാത്രകൾ.അടിമവേഷം കെട്ടിയവർതൻ,വേതാളനടനം.സംഭവിക്കുന്നതെല്ലാമറിയുവാനുംകേൾക്കുവാനുംഞാനിവിടെഎന്തിനാണ്,ഏതിനെന്നറിയാതെഒറ്റയ്ക്കിരിപ്പാണ്. കവർ: ജ്യോതിസ് പരവൂർContinue Reading

1അറ്റവേരിൻ കടയ്ക്കൽഇട്ടുമൂടുന്നു നോവുകൾ ഉച്ചവാടിപ്പടിയിറങ്ങുന്നുപച്ച പാതിവരണ്ട നിലങ്ങൾ ഒച്ചയില്ല…ഒളികണ്ണയച്ചൊരുനോട്ടമില്ല.അഗ്നിപെറ്റുവിതുമ്പുന്ന മണ്ണിത്. നഗ്നമാണ്അകം പുറം കായ്ക്കാത്തഭഗ്നസ്വപ്നങ്ങൾഉണങ്ങിയ പാഴ്മരം. എങ്ങുമില്ലാത്തണൽചുവടുഴിഞ്ഞ് ഖിന്നനിവൻനിന്നെയോർക്കുന്നു ധാത്രി. 2കുടിയിറങ്ങി-ത്തിരിഞ്ഞുനില്ക്കുന്നുവോഉടലറുത്തതലകൾക്കു താങ്ങായ്. എവിടെയുംഅറ്റവേര്അസ്വസ്ഥഹൃദയമേനിവർന്നിങ്ങെണീക്കാം മറുവഴി-ക്കെരികണ്ണുപായിച്ച്കവലയിലുണ്ടിവ-നെന്നുമനാഥൻ. കവർ: ജ്യോതിസ് പരവൂർContinue Reading

ഉയരാനിരിക്കുന്നപുതിയ വാണിജ്യ സമുച്ചയത്തിനു വേണ്ടിപൊളിച്ചിറക്കുന്ന പഴയ കെട്ടിടത്തെ,മര ഉരുപ്പടികളെ കാണുമ്പോൾ ചോറോട്ടൂർ കുറുമ്പ ഭഗവതിക്കാവിലെ ചുറ്റുവട്ടത്തെ ടൈലറിംഗ് ക്ലാസ്സിൽ പോയിരുന്ന ചേച്ചിമാരെ ഓർക്കുന്നു. ഒറ്റപ്പാലത്തെറെയിൽവേ സ്റ്റേഷൻ വഴിയിലെപഴയ കെട്ടിടത്തിലെകോണി കയറിക്കഴിഞ്ഞാൽആണ് ചാന്ദിനി ടൈലറിംഗ് ക്ലാസ്സ് . അന്നത്തെ ചെറുപ്പക്കാരുടെ ഉത്സാഹത്തിൽകലക്ടർക്ക് നിവേദനം കൊടുത്തുമയിൽ വാഹനം ഏറ്റെടുത്തറൂട്ട് ബസ്സുണ്ട് ചോറോട്ടൂരിലെ റെയിലിൻ്റെ താഴെ, പുഴയിലേക്കുള്ള കമാനം വരെയുള്ളബസ്സിൻ്റെ അവസാനത്തെ ട്രിപ്പ്.എല്ലാ കിതപ്പും തീർത്ത്കണ്ടക്ടറും ഡ്രൈവറുംപുറത്ത് ചായ കുടിക്കാനിറങ്ങും. കെട്ടിക്കൊണ്ടുപോകും വരെയുള്ളലോക സഞ്ചാരംചേച്ചിമാരുടെContinue Reading

നീഎനിക്കാരാണെന്ന്നിനക്കറിയുമോ?നോക്കി നോക്കിയിരിക്കെനിറം മാറ്റിഅതിശയിപ്പിക്കുന്നമാജിക്റോസെന്നപുഷ്പംപോലെഎനിക്ക്നിന്നോടുള്ള ഭാവങ്ങളുംമാറിമാറിപ്പോകാറുണ്ട്…പ്രകൃതിഭാവമാറ്റങ്ങൾആവശ്യപ്പെടുമ്പോൾ,സാധ്യമല്ലെന്ന്പറയാനാവാത്തആഅനുസരണയുടെ വിത്ത്നിയതി എന്നിൽപാകി മുളപ്പിച്ചിരിക്കുന്നു. അതിൽ ഞാൻനിന്നിലേക്ക്മുളയ്ക്കുന്നുതളിർക്കുന്നുപൂക്കുന്നുകായ്ക്കുന്നുപഴുക്കുന്നുകൊഴിയുന്നുഅവിരാമംആവർത്തനങ്ങൾ…. എന്തു ചെയ്യേണ്ടു?വിത്ത്,പ്രാണനൂറ്റിവേരുകളാഴ്ത്തിമുളച്ചുപൊന്തുമ്പോൾ…നിലമാകാതെയെങ്ങനെ ! കവർ: ജ്യോതിസ് പരവൂർContinue Reading

കറ്റയെന്നും മെതിയെന്നുംഞാറെന്നും കൊയ്ത്തെന്നുംഉൾപ്പുളകത്തോട-വരോർത്തെടുക്കുമ്പോൾ,വിളഞ്ഞ പാടം സങ്കല്പിച്ച് കേട്ടിരിക്കുന്നുനഗരാംഗന ഞാനൊരുമുത്തശ്ശിക്കഥ പോലെ,മുണ്ടുപെട്ടിയിൽ കൈതപ്പൂമണം പോലെ. അപരിചിതമായ വാക്കും വരിയും ഗന്ധവുംകുടഞ്ഞു വാരിയിട്ട കഥകൾ ഇടയ്ക്കുണരുംചട്ടിയിൽ പാർന്ന കഞ്ഞിമണമോർത്ത്വിടർത്തിയെടുത്ത നീറ്റലുകളുണർത്തിഅവരക്കാലത്തെ നീരുറവ, തീണ്ടൽ,മാറ്, കറുത്ത തൊലി. തിണ്ണയിൽ വെയിലുരുമ്മിയിരുന്നുപേൻ നോക്കുമ്പോൾ,മഴവീഴുന്ന ജനാലയ്ക്കലിരുന്നു വായിക്കുമ്പോൾ,കൃഷ്ണന് വിളക്ക് കൊളുത്തുമ്പോൾ പറയുംഓർമ്മയുണ്ടാവണം, നിന്റെ കുലം, നിന്റെ ദൈന്യം.മറക്കരുതൊന്നും, കണ്ടില്ലെങ്കിലുംചരിത്രവും കനവും കറുപ്പും പാട്ടുംനടക്കുന്നിടമെല്ലാംഎല്ലിൻകഷണങ്ങൾ നുറുങ്ങുംചോരയും ചേറും ചെളിയും മണക്കുംമറക്കരുതൊന്നും നീയും നിന്റെ ഭാഷയുംകൈവിടരുത് നിന്റെ പാട്ടും കവിതയും.Continue Reading