കഥ (Page 3)

“സാർ, ചായയോ അതോ കാപ്പിയോ?”വസന്ത പിടിച്ച കോഴിയെപ്പോലെ തല താഴ്ത്തി ഉറങ്ങുകയായിരുന്ന ഞാൻ പെട്ടെന്ന് തല ഉയർത്തി ഒന്ന് പിറകോട്ടിരുന്നു, എന്നിട്ട് കടും നീല ഫ്രോക്കിട്ട ആ സുന്ദരിയെ നോക്കി ചമ്മലോടെ ഒന്ന് ചിരിച്ചു.“കാപ്പി മതി.” ഞാൻ വലത്തേ കൈകൊണ്ട് ചുണ്ടുകൾ തുടച്ചു, ഉറക്കത്തിൽ ഉമിനീർ എങ്ങാനും ഒലിച്ചിറങ്ങിയിരുന്നോ എന്ന് ഉറപ്പ് വരുത്തി. ഇല്ല, ഒന്നുമില്ല.സീൻ ഓക്കെയാണ്. അപ്പോഴേക്കും അവൾ ഒരു കപ്പിൽ ചൂടുവെള്ളവും പിന്നെ കാപ്പിയും ക്രീമും പഞ്ചസാരയുംContinue Reading

ഹേമകൂടം!തൂമഞ്ഞു പുതച്ചുകുളിർന്ന താഴ്‌വാരം!അങ്ങോളമിങ്ങോളംനീഹാരമുത്തണിഞ്ഞ പ്രിമുലമലരുകളുടെ എത്തിനോട്ടം!കാട്ടുറോസാപ്പൂക്കളുടെ വശ്യമാദകസൗഗന്ധം!മഞ്ഞണിഞ്ഞ നാരീലതകളുടെ കുതൂഹലചാഞ്ചാട്ടം!മൂടൽമഞ്ഞിലും നിലാവലയിലുംപെട്ട നിഹ്നുതാംഗിയെപ്പോലെ രാത്രി! നനുത്ത ഹിമയവനിക നീക്കി, വസന്തപൗർണ്ണമിയുടെ നീലിമയിൽ ആകാശത്തുനിന്നൊരാൾ എത്തിനോക്കി!പൊടുന്നനെ… ചന്ദ്രപീഡൻ്റെ ഓർമ്മകൾ, കാദംബരീദേവിയെ തരളിതയാക്കി!നിമ്നോന്നതയായ ജീവനുള്ളൊരു ചാരുശില്പം,അന്നേരമൊരു കവിതയായി പൂത്തുലയുകയായിരുന്നു! മാനത്തു തെളിഞ്ഞത് ചന്ദ്രനല്ല; ചന്ദ്രപീഡനാണെന്നും അദ്ദേഹം പതുക്കനെ താഴേക്കിറങ്ങി തൻ്റെ ചാരെവരുകയാണെന്നും കാദംബരിക്കുതോന്നി.നിറയെ മൊട്ടിട്ടൊരു പൂമരംപോലെ അവളൊന്നുരോമാഞ്ചം കൊണ്ടു..ലജ്ജാവിവശയായി സഹചരിയെ വിളിച്ചു..“മഹാ…”ശുഭ്രവസ്ത്രമണിഞ്ഞൊരു സന്യാസിനിയെപ്പോലെ മഹാശ്വേതാദേവി മന്ദം നടന്നു സഖിക്കരികിലെത്തി.നിശ്ചയമായും തൻ്റെ പ്രണയിതാവിന്നുവരുമെന്നും അത്താഴത്തിനായിContinue Reading

വൃദ്ധൻ്റെ വിറയാർന്ന വിരലുകൾ ദുർബലമായും, നരച്ച കണ്ണുകൾ ധൃതിപ്പെട്ടും പഴയരജിസ്റ്ററിലെ വരികൾക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒന്നുരണ്ടു രജിസ്റ്ററുകൾ കൂടി അയാൾക്ക് മുന്നിലെ മേശമേൽ ഇട്ട് പ്രീതി എന്നെ നോക്കി. ശബ്ദം കേട്ടു ഞെട്ടി തല പൊന്തിച്ച് അവളെയും എന്നെയും മാറിമാറിനോക്കുന്ന കണ്ണുകളിൽ ശൂന്യത നിറഞ്ഞു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബുക്കുകളിൽ നിന്നുയർന്ന പൊടിപടലങ്ങൾ പ്രകാശത്തിൽ പാറിനടന്ന് വിചിത്രമായ രൂപങ്ങൾ സൃഷ്ടിച്ചു. അപ്പോൾ അയാളും രജിസ്റ്ററും ഏതോ പുരാതനകാലഘട്ടത്തിൽ നിന്നിറങ്ങി വന്നതുപോലെ കാണപ്പെട്ടു. വരContinue Reading

“ജീവിതത്തിന്റെ താളം തെറ്റാൻ ഒരു നിമിഷമോ, ഒരു സംഭവമോ അതോ ഒരു വ്യക്തിയോ മതി. ഒരു വാക്കായോ, ഒരു നോക്കായോ മാറ്റങ്ങൾ പെട്ടെന്നു വരാം…. ഓ, മിസ്റ്റർ മാത്യൂസ് നിങ്ങളായിരുന്നോ?”കോപാകുലനായി കാണപ്പെട്ട അന്റോണിയോ, വർഷങ്ങളിലൂടെ ആർജിച്ച തപ:ശക്തിയുള്ള, മുൻകോപിയായ ദുർവാസാവിനെപ്പോലെ വാതിൽ തുറന്നു. അയാൾ തന്നെ ശപിച്ചതായി മാത്യൂസിനു തോന്നി. ഒരു വെള്ളിടികൊണ്ടപോലെ തരിച്ചുപോയ അയാളെ നോക്കി അന്റോണിയോ തന്റെ നീണ്ട വെള്ളത്താടി ഒന്ന് തടവി. പിന്നീട് അയാളെ മെല്ലെContinue Reading

കർക്കിടകത്തിൽ കോരിച്ചൊരിയുന്ന മഴ.രാവിലെ പത്ത് മണിക്കാണ് ശവസംസ്കാരം.ഇന്നലെ രാത്രി നാട്ടിൽ നിന്നാണ് വിവരം അറിഞ്ഞത് —രാജലക്ഷ്മിയുടെ മകൻ ശ്രീകാന്ത് (30) വാഹനാപകടത്തിൽ മരിച്ചു. രാജലക്ഷ്മി — എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു.അഞ്ച് വർഷം മുമ്പ് തുടങ്ങിയ, അമ്പത് വർഷം മുമ്പത്തെ സ്കൂൾ കൂട്ടുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ രാജിയെ ചേർക്കാൻ പലവട്ടം ശ്രമിച്ചു. “മോന്‍റെ കല്യാണം ആലോചിക്കണം” എന്നു പറഞ്ഞ് വിളിക്കാറുണ്ടായിരുന്നു. പിന്നീട് വിളികൾ കുറഞ്ഞു.ഒരു തവണ ഗ്രൂപ്പിൽ ചേർക്കാൻ വിളിച്ചപ്പോൾ,Continue Reading