നോവൽ (Page 5)

നാൽപ്പത്തിയേഴ് ഒരാഴ്ചയുടെ ഇടവേളയിൽ പരസ്പരം സന്ദർശിക്കുക എന്നതാണ് കാട്ടിൽനിന്ന് തിരികെ എത്തിയ ശേഷം സ്റ്റെല്ലയുടെയും ഹേമയുടെയും രീതി. ഡോക്ടർ ജോസിന്റെ ആലോചന ഉറയ്ക്കുന്ന ലക്ഷണം കാണിച്ചു തുടങ്ങിയ സമയത്ത് സ്റ്റെല്ല ഹേമയുടെ വീട്ടിലെത്തി. ‘നമുക്കൊന്ന് നടന്നാലോ?,’ സ്റ്റെല്ല ചോദിച്ചു. ‘എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.’ ‘പിന്നെന്താ. നമുക്ക് ജങ്ക്ഷൻ വരെ നടക്കാം. എനിക്ക് തയ്യൽക്കടയിൽ നിന്ന് ബ്ലൗസും വാങ്ങാം, നിന്റെ വിശേഷവും കേൾക്കാം.’ ‘ആവശ്യമില്ലാത്ത ഒരു കാര്യമാണ്.’ ഹേമയുമൊത്ത്Continue Reading

നാല്പത്തിമൂന്ന് പരമശാന്തമായ ഒരു ഞായറാഴ്ച ഉച്ചയോടടുപ്പിച്ച് രാജൻ മണ്ണടിയിലെത്തി. യൂണിയൻ എന്നു പേരുള്ള പ്രൈവറ്റ് ബസിലാണ് നാട്ടിലെത്തിയത്. താടി നന്നായി വളർന്നിരുന്നതു കൊണ്ട് ബസിലുണ്ടായിരുന്ന പരിചയക്കാർ തിരിച്ചറിഞ്ഞില്ല. ആറുമാസത്തെ ഇടവേളയിൽ നാട്ടിൽ ഉണ്ടായ മാറ്റങ്ങൾ കാണാനായി രാജൻ ചുറ്റും നോക്കി. തരിമ്പും മാറാത്ത നാട്. പൂട്ടിയിട്ടിരിക്കുന്ന പോസ്റ്റോഫീസ്, തെക്കടത്തുകാരുടെ പലചരക്കു കട, ഒരു പാളി മാത്രം തുറന്നിരിക്കുന്ന ലക്ഷ്മണന്റെ തയ്യൽക്കട. അതേ നിശ്ചലത. അതേ മ്ലാനത. മനസ്സിൽ അരുചി അനുഭവപ്പെട്ടു.Continue Reading

മുപ്പത്തിയേഴ് ‘കാന്തിയും ശാന്തിയും. ജനിക്കുന്നെങ്കിൽ ചുപ്പനായി ജനിക്കണം, അല്ലേടാ?’ഗിരി രാജന്റെ കാതിൽ അടക്കം പറഞ്ഞു.രാജൻ അത്ഭുതത്തോടെ അവനെ നോക്കി. ഗിരി അങ്ങനെയുള്ള തമാശകൾ പറഞ്ഞു കേട്ടിട്ടില്ല. ഗിരി രാജന്റെ തോളിൽ കയ്യിട്ടു കാതിൽ മന്ത്രിക്കുന്നത് കണ്ട് ഹേമയ്ക്കും അതിശയം തോന്നി.അത്ര അടുപ്പവും സ്നേഹവും ഒരിക്കലും അവൻ രാജനോട് കാണിച്ചു കണ്ടിട്ടില്ല. അതിന്റെ കാരണവും അവൾ ഊഹിച്ചു. ‘ഡെയ്, രണ്ടുപേരും ചുപ്പന്റെ ഭാഗ്യം ചർച്ച ചെയ്യുകയാണോ?’അവൾ രണ്ടുപേരോടുമായി ചോദിച്ചു. അതോ അവന്റെContinue Reading

മുപ്പത് യാത്ര വീണ്ടും തുടങ്ങി. ഇത്തവണ അൽപം കൂടി ശ്രമകരമായിരുന്നു. ഒരു ചെറിയ മല ചുറ്റിക്കയറി പോകേണ്ടി വന്നു. നിസ്സാരമെന്നു കരുതിയെങ്കിലും കയറി തുടങ്ങിയതോടെ വഴുവഴുപ്പുള്ള പാറകളും മറ്റുമായി അത് മറികടക്കാൻ പ്രയാസമുള്ള ഒന്നായി അനുഭവപ്പെട്ടു. അതേസമയം ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ സ്ഥലവും അതാണെന്ന് അവർക്കു തോന്നി. സൂര്യന്റെ രശ്മികൾക്ക് തീക്ഷ്ണത കുറവ്, ചുറ്റും പറങ്കിമാവിന്‍റെ വലിയ കൂട്ടങ്ങൾ. പറങ്കിമാമ്പഴത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം. ‘ഉറപ്പായും ഇവിടെ മനുഷ്യർContinue Reading

ഇരുപത്തിമൂന്ന് നാലുപേരും പരസ്പരം കാര്യമായി സംസാരിക്കാതെ, രക്ഷപ്പെടാനുള്ള പദ്ധതികൾപോലും വെടിഞ്ഞ് രണ്ടു ദിവസം വെറുതെയിരുന്നു. രണ്ടാംദിവസം ഹേമ രാജനോട് ജോലി തുടരുന്നതിനെപ്പറ്റി ചോദിച്ചെങ്കിലും അവൻ മുഖം കുനിച്ച് ഇരുന്നതേയുള്ളു. സ്റ്റെല്ലയും ഹേമയും ശേഖരിച്ചു കൊണ്ടുവന്ന പേരയ്ക്കകൾ ആയിരുന്നു പ്രധാന ഭക്ഷണം. കാടിനുള്ളിൽ കണ്ട പേരയുടെ സർവ്വവ്യാപിത്വം യുവതികളെ വല്ലാതെ അതിശയിപ്പിച്ചു. പക്ഷേ അസാധാരണ മധുരമുള്ള കായകൾ കഴിക്കുമ്പോൾ അധികം സന്തോഷിക്കരുതെന്നും തൊട്ടടുത്ത് മരണമുണ്ടാകാമെന്നും സ്റ്റെല്ല സ്വയം മുന്നറിയിപ്പ് നൽകി. മൂന്നാംനാൾContinue Reading