LITERATURE (Page 19)

കുമാരേട്ടനും ലോട്ടറിയും കോവിഡ് പടർന്നു പന്തലിച്ചിരുന്ന കാലത്ത് കേളുമാഷ് പുറംലോക യാത്രകൾ അധികം നടത്താറില്ലായിരുന്നു. എങ്കിലും വീടിനടുത്തുള്ള ലൈബ്രറിയിൽ ദിവസവും ഒരു നേരമെങ്കിലുമെത്താൻ അദ്ദേഹം ശ്രദ്ധിക്കാറുമുണ്ട്. ചില ദിവസങ്ങളിൽ ലൈബ്രേറിയൻ വാസുവും മാഷും മാത്രമേ അവിടെ കാണൂ. പണിയൊന്നുമില്ലെങ്കിൽ ഇലട്രീഷ്യൻ നാണുവും ഡ്രൈവർ കോരനും മേസ്തിരി മൂസ്സയും മിക്കവാറും ലൈബ്രറിയിൽ ഹാജരായിട്ടുണ്ടാകും. ഒരല്പം വായന കഴിഞ്ഞാൽപ്പിന്നെ കുറേനേരം ഘോരഘോരം ചർച്ച തുടങ്ങുകയായി. ഇലട്രീഷ്യൻ നാണുവാണ് ചർച്ചയുടെ അമിട്ടിന് എന്നും തീകൊളുത്തുക.Continue Reading

Like the mother-cat,shaking its tailplays with its kitten,the citywaving its alleysplayed with me,a newly-come laborer. Go this way, then…Go that way, then… Lost my waydoesn’t matter. I’m now city’s own child. Translated by V P Manoharan മൂലകവിത – കുഞ്ഞ്പി. രാമന്‍ തള്ളപ്പൂച്ച കുഞ്ഞിനെവാലിളക്കിക്കളിപ്പിക്കും പോലെനഗരംപുതുതായിപണിക്കെത്തിയഎന്നെഊടുവഴികള്‍ഇളക്കിക്കാട്ടികളിപ്പിച്ചു കൊണ്ടിരുന്നു. ഇതിലേ പോയാല്‍ അതിലേ…അതിലേ പോയാല്‍ ഇതിലേ… വഴിContinue Reading

കരുക്കൾ തെറ്റിയെന്നേക്കുംകാടുകേറിപ്പോയവർവിഷം തീണ്ടി സ്വരൂപത്തെവിരഹത്താൽ വികലമാക്കിയോർ ചീട്ടെടുത്തു വേഗത്തെകശക്കി പങ്കുവെച്ചവർഉദാസീനക്കുണുക്കിട്ട്കളിവട്ടത്തിൽ തോറ്റവർ പണമായ് നണ്ണിയക്കത്തെപരിഭാഷപ്പെടുത്തിയോർനാളെയെന്നൊറ്റ നാളത്തിൽതീ പിടിച്ച് തുലഞ്ഞവർ നടിക്കാ, നെഴുതാനേതോസർഗവിഭ്രമ ബാധയിൽനാടുനീങ്ങും നിരാധാരർനല്ലയിന്നു മുടിച്ചവർ ഭാവി – ഭാഗധേയമായൊറ്റിഭൂതാവേശിതരൊക്കെയുംഭാഷയിലർത്ഥമെത്തിക്കുംഭാരത്തിലാണ്ടുപോയി ഞാൻ..! കവര്‍: സുധീര്‍ എം എContinue Reading

ബല്ലാത്ത ബെന കേളുമാഷ് സ്കൂൾ അച്ചടക്കകമ്മറ്റിയിൽ സജീവമായ കാലത്താണ് പ്യൂൺ അശോകനെതിരെ വമ്പൻ ആക്ഷേപം പൊട്ടിപ്പുറപ്പെട്ടത്. അശോകൻ സ്കൂൾ കുട്ടികൾക്കൊപ്പം മദ്യപിച്ചെന്നാണ് പരാതി. പി.ടി.എ കമ്മിറ്റിയംഗവും പ്രശ്നത്തിൽ അകപ്പെട്ട വിദ്യാർത്ഥി വിവേകിന്‍റെ അച്ഛനുമായ മോഹനാണ് അശോകനെതിരെ വാളോങ്ങി വന്നത്. മോഹൻ എക്സ്മിലിട്ടറിയും ഇപ്പോൾ നാട്ടിലെ ഒരു ബാങ്കിലെ സെക്യൂരിറ്റി സ്റ്റാഫുമാണ്. മൂപ്പർക്ക് ദേഷ്യം വന്നാൽ നരിക്ക് മുറിഞ്ഞപോലെയാണ്. ആകെ പരാക്രമമാകും. സ്റ്റാഫ് റൂമിൽ നട്ടുച്ച നേരത്ത് മോഹൻ ഓടിക്കിതച്ചെത്തുകയും അശോകൻContinue Reading

കാത്തിരിക്കുന്നില്ലഎപ്പോൾ എത്തുമെന്നറിയില്ലസ്വപ്നങ്ങൾക്ക് മുകളിൽകയറി, നിറംകൊടുക്കുമ്പോഴോഅല്ലെങ്കിൽപ്രാരാബ്ധങ്ങൾനുള്ളിപ്പെറുക്കിയയാത്രയിലാകാം. അതുമല്ലെങ്കിൽകണക്കുകൂട്ടലുകൾക്കപ്പുറംഇടയിലെപ്പോഴെങ്കിലുംഅവൻ വന്നു മടങ്ങുമ്പോൾഎന്നെ കണ്ടുമുട്ടുന്നസുഹൃത്തേ,പരിചയമില്ലെങ്കിലുംഎന്റെ വേഷങ്ങളുടെനിറങ്ങൾ പടർന്നഎന്റെ ഉടുമുണ്ട് കൊണ്ട്പുതപ്പിക്കുക അതിൽവേദനകൾ തുടച്ചകറയുണ്ട്പെയ്തു തോരാത്തകണ്ണിലെ നനവുംഉള്ളു തിളച്ചൂറിയഉപ്പിന്റെ നീറ്റലുമുണ്ട് തോറ്റുപോകാതിരിക്കാൻമുറുക്കിക്കെട്ടിയപാടുണ്ട്കോന്തലയിൽഓർമ്മകൾപൊതിഞ്ഞുകെട്ടിയവിശപ്പിന്റെ വിളിയുണ്ടാകാം സ്നേഹിച്ചുതോറ്റഹൃദയത്തിന്റെമുറിവിൽ നിന്നുംപൊടിഞ്ഞരക്തമുണ്ടാകും പരിഭവിക്കാതെനടന്ന വഴികളിൽതട്ടിക്കീറിഅരികു നഷ്ടപ്പെട്ടഒറ്റമുണ്ടിൽമറന്ന വഴികളുടെഓർമ്മകൾ പേറുന്നമണൽത്തരികൾ ഉണ്ടാകും അതുകൊണ്ട്മറ്റെന്ത് പുതച്ചാലുംഎനിക്ക് സ്വസ്ഥമായിഉറങ്ങാനാകില്ല മറ്റൊന്നുകൊണ്ടുംഎന്റെ നീളവും വീതിയുംഞാൻ മറന്നഎന്റെ മുഖവുംനിനക്ക്മറച്ചുവയ്ക്കാനാകില്ലഅതുകൊണ്ട്ആഗ്രഹങ്ങളുടെഅവസാനത്തെ വരിയിൽതെറ്റിയ അക്ഷരങ്ങളുടെവിലാപങ്ങൾക്കിടയിൽഈ ഒറ്റമുണ്ടും കൂടിചേർത്തുവയ്ക്കുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading