കഥ (Page 45)

മികച്ച സ്ത്രീപക്ഷരചനയ്ക്കുള്ള കെ.സരസ്വതിയമ്മ പുരസ്കാരം നേടിയ കഥ     തിരിച്ചറിയില്‍ രേഖയുടെ ചിത്രമെടുപ്പിന് കറുത്ത തുണികള്‍കൊണ്ട് മറച്ച് ഇരുട്ടുവരുത്തിയ മുറിയിലേക്ക് ആന്‍മരിയ കയറിവന്ന ദിവസം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. – പേര് : ‘ആന്‍മരിയ’ – സിസ്റ്റര്‍ ആന്‍മരിയ എന്നല്ലേ ചേര്‍ക്കേണ്ടത്? ‘അല്ല. വെറും ആന്‍മരിയ’ ശിരോവസ്ത്രമഴിച്ച് മേശപ്പുറത്ത് വെച്ച് കെട്ടിവെച്ച മുടിയിഴകളെ പറത്തിവിട്ട് എന്റെ ക്യാമറക്കണ്ണുകള്‍ക്ക് മുമ്പിലേക്ക് അവള്‍ ചേര്‍ന്ന് നിന്നു. എനിക്ക് പേടി തോന്നി. രേഖകളില്‍ കൃത്രിമംContinue Reading

കൃത്യമായി ഓര്‍ക്കുന്നില്ല, ഏതാണ്ട് 11-ാം വയസ്സില്‍ ലീലട്ടീച്ചറിന്‍റെ സാമൂഹ്യപാഠം ക്ലാസില്‍ ചാന്നാര്‍ കലാപം പഠിക്കുമ്പൊഴാണ് ഈ ചോദ്യം ഞാന്‍ ആദ്യമായി ചോദിച്ചിട്ടുണ്ടാവുക. രജനി, സുമിത്ര, ഷൈനി അന്ന് ക്ലാസില്‍ മുലവളര്‍ന്നിരുന്ന മൂന്ന് പെണ്ണുങ്ങള്‍ അവരായിരുന്നു. അവരുടെ അട്ടഹാസമായിത്തീര്‍ന്ന പൊട്ടിച്ചിരിയില്‍ എന്‍റെ ചോദ്യം മുങ്ങിപ്പോയി. മാറിനെക്കുറിച്ചുളള പഴക്കം ചെന്ന ഓര്‍മ്മകളിലെല്ലാം ഇത്തരം നേരംകെട്ട അട്ടഹാസങ്ങള്‍ എന്നെ പിന്തുടര്‍ന്നു. എന്‍റെ ക്രമം തെറ്റിയ ഓര്‍മ്മകളില്‍ മാറ് നിവര്‍ത്തിയ ആണുങ്ങള്‍ ആണത്തത്തിന്‍റെ അടയാളമായിരുന്നു. പണ്ടൊക്കെContinue Reading

വിദ്യാർത്ഥി കഴിഞ്ഞ ഒരാഴ്ചയായി എന്നും വൈകുന്നേരം തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന എന്റെ അയല്ക്കാരൻ എന്നോടു മല്പിടുത്തത്തിനു വരുന്നു. എനിക്കയാൾ അപരിചിതനാണ്‌; ഇന്നേ വരെ ഞാൻ അയാളോടു സംസാരിച്ചിട്ടില്ല. ചുരുക്കം ചില വാക്കുകളേ ഞങ്ങൾ പരസ്പരം വിളിച്ചുപറഞ്ഞിട്ടുള്ളു; അതിനെ ‘സംസാരം’ എന്നു നിങ്ങൾക്കു വിളിക്കാനാവില്ല. ഒരു ‘എന്നാല്പിന്നെ’ ഞങ്ങളുടെ മല്പിടുത്തത്തിന്‌ ആരംഭമിടുന്നു; ‘തെമ്മാടീ!’ ഞങ്ങളിൽ ഒരാൾ മറ്റേയാളുടെ കൂട്ടിപ്പിടുത്തത്തിനടിയിൽ കിടന്ന് ഞരങ്ങുന്നു; ഓർക്കാപ്പുറത്തൊരു കുത്തിനൊപ്പം ‘ഇന്നാ പിടിച്ചോ!’ കൂട്ടു വരുന്നു; ‘നിർത്ത്!’Continue Reading

[pullquote align=”full” cite=”” link=”” color=”” class=”” size=””]ഈ ലക്കം ലോകകഥയില്‍ കുർട്ട് കുസെൻബെർഗ് (1904-1983)ന്റെ കഥയാണ്. സ്വീഡനില്‍ ജനിച്ച ജര്‍മ്മന്‍ കഥാകാരനായ ഇദ്ദേഹം ജര്‍മ്മനിയിലെ സറിയലിസത്തിന്റെ ആദ്യപ്രചാരകരില്‍ ഒരാളായിരുന്നു. ദൈനംദിനയുക്തിയുടെ ഭ്രമാത്മകത നിറഞ്ഞുനില്‍ക്കുന്ന കഥകളാണ് ഇദ്ദേഹത്തിന്റേത്.[/pullquote] കഴിഞ്ഞ ചില വർഷങ്ങളായി മിസ്റ്റർ പോറ്റാക്കിന്‌ തന്റെ ഓർമ്മയെ അത്ര ആശ്രയിക്കാനാവാതെ വന്നിരിക്കുന്നു. അതിപ്പോൾ യാഥാർത്ഥ്യത്തെ വിശ്വസ്തമായി രേഖപ്പെടുത്താതെ തന്നിഷ്ടം പോലെ മാറ്റിമറിക്കുകയാണ്‌. മിസ്റ്റർ പോറ്റാക്ക് തനിക്കു നന്നായിട്ടറിയാവുന്നവരെ തിരിച്ചറിയാത്തതിനും തനിക്കൊരുContinue Reading