കഥ (Page 37)

  നിലാവില്ലാത്ത രാത്രികളിൽ ഞാൻ കണ്ണിറുക്കി നക്ഷത്രങ്ങളെ നോക്കും.അപ്പോൾ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് പിന്നെ അതിൽനിന്ന് വേറൊന്നിലേക്ക് എന്നിങ്ങനെ പ്രകാശം നേർത്ത നൂല് പോലെ നീണ്ടുനീണ്ട് ഇക്കണ്ട കോടാനുകോടി നക്ഷത്രങ്ങളെല്ലാം ചേർന്ന് ഒരു വൈരക്കല്ലു മാല പോലെ തോന്നും.ഉച്ചവെയിൽ വിരിയുന്ന നേരത്ത് ഞാൻ മാനത്തുകണ്ണികളെയാണ് കാണാറ്. മാനത്തുകണ്ണി എന്നുപറഞ്ഞാൽ… ശരിക്കുള്ള മാനത്തുകണ്ണി അല്ല കേട്ടോ… അത് ഞാനിട്ടപേരാ… മാനത്തു കാണുന്ന കണ്ണികൾ ഇപ്പോ എന്താണെന്ന് പിടികിട്ടിയില്ലേ? പണ്ടൊക്കെ അവയെContinue Reading

  തങ്കം ഫിലിപ്പ് ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് ലിഫ്റ്റിൽ കയറുന്നത് നാലാം നിലയിലെ തന്റെ ക്യാബിനുള്ളിലിരിക്കുന്ന ആനന്ദന് കൃത്യമായിട്ട് അറിയാൻ സാധിക്കുമായിരുന്നു. ലിഫ്റ്റ് നാലാം നിലയിലെത്തുന്നതും അതിന്റെ വാതിലുകൾ തുറന്നടയുന്നതും ആനന്ദന്റെ കാതുകൾ ഏകാഗ്രമായി പിടിച്ചെടുത്തു. തങ്കം ഫിലിപ്പ് ഉപയോഗിച്ചിരുന്ന ബോഡി സ്പ്രേയുടെ കുപ്പിച്ചില്ലു പോലെ കൂർത്ത ഗന്ധമാണ് ആദ്യം ആനന്ദന്റെ മൂക്കിൽ വന്നു തറച്ചിരുന്നത്. പിന്നാലെയാണ് അവരുടെ ‘ഗുഡ് മോണിങ്ങ് ‘ആനന്ദന്റ കാതുകളിൽ വന്നു വീഴുക. ഗന്ധങ്ങളിലെ സ്ത്രൈണതContinue Reading

  ടെറസ്സിലേക്കുള്ള പടികൾ കയറുമ്പോൾ അമ്മ പറഞ്ഞു. “ഇപ്പൊ അമ്മ ടെറസിലേക്കൊന്നും വരാറില്ല… കയറാൻ വയ്യ, കാലിനു ബലം പോരാന്ന് തോന്നാ…” “എന്നാ എന്റെ കൈ പിടിച്ചോളു. താഴെ ഇരുന്ന് മുഷിഞ്ഞു. കുറച്ച്‌ സമയം ടെറസിലെ ശുദ്ധവായു….!” ഞാൻ അമ്മയുടെ കൈ പിടിച്ചു. അമ്മയുടെ കൈകളിൽ ചുളിവുകൾ കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ ഏറിയിരിക്കുന്നു. മുത്തശ്ശന്റേയും മുത്തശ്ശിയുടേയും കൈകളിലെ ചുളിവികൾ ഏറിയേറി വന്നത്‌ ഓർമിച്ചു. ടെറസ്സിലേക്കുള്ള വാതിൽ കോട്ടവാതിൽ പോലെ ആണ്.Continue Reading

നാണിക്കുട്ടിക്ക് അഞ്ച് ഭർത്താക്കൻമാരുണ്ടായിരുന്നു ഇട്ടിരാരിശ്ശൻ, ഇട്ടിക്കോരൻ, ഇട്ടിപ്പാച്ചു, ഇട്ടിക്കുഞ്ഞപ്പൻ ,ഇട്ടിക്കണ്ടപ്പൻ എന്നിങ്ങനെ പേരുകൾ. ഇട്ടിരാരിശ്ശൻ വലിയ പട്ടാങ്ങക്കാരനാണ്. സത്യമല്ലാതെ മറ്റൊന്നും പറയില്ല. ഇട്ടിക്കോരൻ ഒരു ഫയൽവാനായിരുന്നു. ഇട്ടിപ്പാച്ചു പേരുകേട്ട ഒരു പകിടകളിക്കാരൻ. മറ്റു രണ്ടെണ്ണത്തിനും പണിയൊന്നുമില്ല. അങ്ങനെയിരിക്കേ, അവർ പളനിയിലേക്ക് കാൽനട പോകാൻ തീരുമാനിച്ചു. വരിവരിയാണ് നടത്തം. കുറെ ദൂരം ചെന്നപ്പോൾ ഇട്ടിക്കണ്ടപ്പൻ വീണുപോയി. ‘ഇട്ടിരാരിശ്ശേട്ടാ’ ,ഇട്ടിക്കോരൻ വിളിച്ചു. ‘മ്മടെ ഇട്ടിക്കണ്ടപ്പൻ വീണു പോയി.’ ‘തിരിഞ്ഞു നോക്കണ്ട.’, ഇട്ടിരാരിശ്ശൻ പറഞ്ഞു.Continue Reading

  “മണ്ണും പെണ്ണും, എന്റെ ദാമൂ, ” ശ്രീരാമൻ ദാമു പണിക്കനോടു പറഞ്ഞു, ” എത്ര നന്നാക്കുന്നോ അത്രേം നന്നാവും. ” പാവലിനും പടവലത്തിനുമുള്ള നന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ് ശ്രീരാമൻ. മുണ്ടകൻ കൊയ്ത തന്റെ ഒരേക്കർ പാടത്താണ് അയാളുടെ പച്ചക്കറി കൃഷി .നേരം പുലർന്നു വരുന്നതേയുള്ളു. ഉദിക്കും മുമ്പ് തുടങ്ങിയ അധ്വാനത്തിന്റെ ഫലമായി അയാളുടെ ദേഹം വിയർത്തിരുന്നു. പ്രഭാതത്തിന്റെ ആദ്യ രശ്മികളേറ്റ് അയാളുടെ ഉടൽ എണ്ണ തേച്ചതു പോലെContinue Reading