സദാശിവൻ അമ്പലമേട്

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

  ഒരാഴ്‌ചയായിത്തുടരുന്ന വൃന്ദാവനത്തിലെ ഭക്തിജീവിതം, താല്‌ക്കാലികമായി, അടുത്ത ദിവസം അവസാനിക്കുകയാണ്‌. സാഹചര്യങ്ങള്‍ രൂപപ്പെടുത്തി. മുന്നിലെത്തിച്ചുതന്ന സുഹൃത്തുക്കളുമൊരുമിച്ചുള്ള ഈ സഞ്ചാരം നല്‍കിയ ഉള്‍ക്കരുത്ത്‌, നേടിയ തിരിച്ചറിവുകള്‍, എല്ലാം വാക്കുകള്‍ക്കതീതമാണെന്നറിയുന്നു. ഒരു വിനോദയാത്ര പോകുന്ന ലാഘവത്തോടെ ഒരു തീര്‍ത്ഥാടക സംഘത്തില്‍ അംഗമാകാന്‍ കഴിയില്ല. അതിനു തയ്യാറെടുക്കും മുമ്പ്‌ ഏതു കൊടിയ ഭൗതികവാദിക്കും ഭക്തി എന്ന വികാരത്തെ അടുത്തറിയേണ്ടതുണ്ട്‌. ജീവിതയാത്രയില്‍ സംഭവിക്കുന്ന പ്രത്യയങ്ങളെ ഭഗവാന്‍റെ ചൈതന്യസ്‌പര്‍ശമായി നോക്കിക്കാണണം. ഗുണദോഷങ്ങളെ ഭഗവത്‌ രചനയായി കണ്ട്‌ മിതത്വംContinue Reading

തീര്‍ത്ഥാടകന്‍ കൈയയച്ച്‌ മനസ്സറിഞ്ഞ്‌ ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറാകേണ്ടതുമുണ്ട്‌. സാധാരണ ജീവിത ക്രമത്തില്‍ ലോക വസ്‌തുക്കള്‍ നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ്‌ നാമോരുത്തരും. അത്തരം പിടിച്ചു പറ്റുന്ന ശീലത്തില്‍ നിന്നും മുക്തി തേടിയാണ്‌ മനുഷ്യന്‍ തീര്‍ത്ഥാടനം പോലുള്ള സല്‍കര്‍മ്മങ്ങള്‍ക്കിറങ്ങിത്തിരിക്കുന്നത്‌. പ്രപഞ്ചദ്രവ്യങ്ങള്‍ നേടിയെടുത്തു പരിശീലനം സിദ്ധിച്ചവര്‍ അതിന്‍റെ വിപരീത ഭാവമായ, നേടിയെടുത്തവ കൈയയച്ച് ദാനം ചെയ്യുക എന്ന പുണ്യഭാവം കൂടി ശീലിക്കേണ്ടതുണ്ട്‌. മനസ്സിനെ മഹത്വവത്ക്കരിക്കുന്ന അനുഗ്രഹ കര്‍മ്മമായി ദാനധര്‍മ്മങ്ങള്‍ രൂപപ്പെടുന്നു. ലോകജീവിതത്തില്‍ പല മാര്‍ഗ്ഗങ്ങളിലൂടെ സ്വരൂപിച്ചെടുക്കുന്നContinue Reading

  രാവിലെ ഉറക്കമെണീറ്റു വരുമ്പോള്‍ കാര്‍മേഘത്തുണ്ടുകള്‍ ആകാശത്ത്‌ കാളിയ സര്‍പ്പത്തെപ്പോലെ കെട്ടു പിണഞ്ഞു കിടപ്പുണ്ട്‌. വടക്ക്‌ ദൂരെയെവിടെയോ മഴ പെയ്യുന്ന ലക്ഷണങ്ങള്‍ വൃന്ദാവനത്തില്‍ മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു. മഴയില്‍ അവിടുത്തെ നിരത്തുകള്‍ ചെളിവെള്ളം കൊണ്ട്‌ നിറയും. അതിലെല്ലാം മനുഷ്യ-ജന്തുജാലങ്ങളുടെ വിസര്‍ജ്യവസ്‌തുക്കള്‍ കലര്‍ന്നിട്ടുണ്ടാകും. മഴക്കാല രോഗങ്ങളുടെ കെടുതികള്‍ക്ക്‌ ഇരയാകാറുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ഗതികേടില്‍ നിന്നും വൃന്ദാവനവും വിമുക്തമല്ല. തീര്‍ത്ഥാടകര്‍ വൃന്ദാവനത്തിലെത്തിയതു മുതല്‍ വൃജാവാസികള്‍ ഉപയോഗിക്കുന്ന പൈപ്പുവെള്ളം കുടിക്കാന്‍ ഉപയോഗിച്ചു കണ്ടില്ല. അവര്‍Continue Reading

വൃന്ദാവനത്തിലെ രാധാരമണ്‍ ക്ഷേത്രം വളരെ ഖ്യാതി നേടിയ പുണ്യ ആരാധനാ സമുച്ചയമാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിന്‍റെ വാസ്‌തു നിര്‍മ്മിതിയിലുള്ള കലാചാതുര്യം ഹൃദ്യമായി അനുഭവപ്പെട്ടു. സന്ന്യാസി ശ്രേഷ്‌ഠനായിരുന്ന ഗോപാലഭട്ട്‌ ഗോസ്വാമിയുടെ ഭക്തിസാധനാ ബിംബം ഒരു സാളഗ്രാമമായിരുന്നു. അതാണവിടുത്തെ പ്രതിഷ്‌ഠ. കറുത്ത കൃഷ്‌ണഗാഥയില്‍ ഉയര്‍ന്നുവന്ന അത്ഭുത പ്രഭാവമാണത്‌. മറ്റുള്ള ക്ഷേത്രങ്ങളെയപേക്ഷിച്ച്‌ പൂജാ കര്‍മ്മങ്ങളും, ആരതികളുമെല്ലാം നൃത്തസംഗീത താളമേളങ്ങളുടെ അകമ്പടിയോടെ ദിവസേന നടക്കാറുണ്ട്‌. പകല്‍ മുഴുവന്‍ വൃന്ദാവനത്തില്‍ നിന്നും ദൂര ദേശങ്ങളിലുള്ള ക്ഷേത്രങ്ങളിലോ, സന്ദര്‍ശകയിടങ്ങളിലോContinue Reading

ഗോകുലത്തിലേക്ക് യാത്ര തിരിക്കും മുന്പ് ഞങ്ങളുടെ മാര്‍ഗ്ഗ ദര്‍ശിയായ ദയാല്‍ ബാബ നേരത്തെ തന്നെ തീര്‍ത്ഥാടകര്‍ താമസിക്കുന്ന സത്രത്തിലെത്തി. എല്ലാവരും തയ്യാറാകാത്തതില്‍ സൌമ്യമായി അദ്ദേഹം അക്ഷമ പ്രകടിപ്പിച്ചു. തലേന്ന് നന്ദ ഗാവില്‍ നിന്ന് വൈകിയെത്തിയ തീര്‍ത്ഥാടകര്‍ പ്രഭാതത്തില്‍ ഉണരാനും തയ്യാറാകാനും സമയമെടുക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് കുട്ടികളെ ഉണര്‍ത്തി തയ്യാറാക്കിയെടുക്കുക ശ്രമകരം തന്നെ. അതുകൊണ്ട് തന്നെ രാധാ രമണന്‍ ക്ഷേത്രത്തില്‍ ദിവസേന പ്രഭാതത്തില്‍ നടക്കാറുള്ള വാദ്യ മേളങ്ങളോടെയുള്ള ആരതി കാണാന്‍ കഴിയാറില്ല. കാവി വസ്ത്രവുംContinue Reading