പി. എസ്. രാംദാസ്

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.

ഇറ്റാലിയൻ എഴുത്തുകാരൻ മസ്സിമോ കർലറ്റോയുടെ കഥയിൽ ശ്രീരാം രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് 2015 ൽ ഹിന്ദിയിൽ പുറത്തിറങ്ങിയ സിനിമയാണ് ബദ്ലാപൂർ. വരുൺ ധവാനും നവാസുദ്ദീൻ സിദ്ദിഖിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ആ സിനിമ തെരുവിൽ ഗുണ്ടകളായി ജീവിക്കേണ്ടി വരുന്നവരെക്കുറിച്ചുളള സിനിമയാണ്. ഒരു ബാങ്ക് കൊളളയും തുടർന്നുണ്ടാകുന്ന കൊലപാതകവും കൊലപാതകികളോട് നായകകഥാപാത്രത്തിന് തോന്നുന്ന പ്രതികാരവും ഒക്കെ ചേർന്ന പതിവു ക്രൈം സിനിമകളുടെ ഫോർമുല തന്നെയാണ് ഈ സിനിമയും പറഞ്ഞുപോകുന്നതെങ്കിലും, സിനിമ സംസാരിക്കുന്നContinue Reading

പ്രശസ്ത നാടക‐സിനിമാ സംവിധായകൻ പ്രിയനന്ദനൻ, തന്റെ പുതിയ സിനിമയുടെ ഡിവിഡികാഴ്ചക്കാരിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നൽകിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ കൊടുത്ത കുറിപ്പ് നാഷണൽ അവാർഡിന് പരിഗണിക്കപ്പെടാത്ത സിനിമ എന്നായിരുന്നു. പുരസ്കാരത്തെക്കാൾ വിലമതിക്കുന്നത് തിരസ്കാരത്തെയാണെന്നായിരുന്നു സംസ്ഥാനഅവാർഡ് ജേതാവും ഒഴിവുദിവസത്തെ കളിയുടെ സംവിധായകനുമായ സനൽകുമാർ ശശിധരന്റെ പ്രതികരണം. ദേശീയഅവാർഡ് കിട്ടാത്ത സിനിമ എന്ന് അസ്തമനം വരെയുടെ സംവിധായകൻ സജിൻ ബാബുവും ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. അവാർഡുകൾ നല്ല സിനിമയുടെ ടാഗ് ലൈൻ ആയിരുന്ന കാലഘട്ടത്തിൽ നിന്ന്, അവാർഡ്Continue Reading

കുറച്ചു കാലങ്ങൾക്ക് മുൻപാണ്, തിലകന് ഊരുവിലക്കുമായി സിനിമക്കാർ ചേരി തിരിഞ്ഞ കാലം. തന്റേടിയായ ആ മഹാനടനെ കുറെക്കാലം തണലത്തിരൂത്തി മലയാളസിനിമക്കാർ. അന്ന്, തിലകനെതിരായ ചരടുവലിയുടെ മുഖ്യകണ്ണി മോഹൻലാലും അയാളെ ചുറ്റിപ്പറ്റി കറങ്ങുന്ന കുറെപ്പേരുമാണെന്ന ആരോപണമുണ്ടായിരുന്നു. അയാൾ ഒരു ഉപജാപകവൃന്ദത്തിന്റെ നടുവിലാണെന്നും തന്നിലെ നടന്റെ ഉത്തരവാദിത്തത്തെ മറക്കുകയാണെന്നുമുളള ആരോപണം തിലകൻ പറഞ്ഞതാകണം, മോഹൻലാലിനെ ചൊടിപ്പിച്ചത്. തിലകനുമായുളള വിഷയം സിനിമക്കാർക്കിടയിൽ പറഞ്ഞ് തീർപ്പുണ്ടാക്കാൻ മോഹൻലാലിന് മുൻകയ്യെടുത്തു കൂടെ എന്ന് ചോദിച്ച സുകുമാർ അഴിക്കോടിനെContinue Reading

ങ്ങ്്യാാാാാ….ഹ..!! നീട്ടിയൊരു ചിരിയായിരുന്നു മണി. ജീവിതത്തിന്റെ എല്ലാ വിഹ്വലതകളും ആകുലതകളും അനുഭവങ്ങളും ദുഖവുമെല്ലാം ഒളിപ്പിച്ചു വെച്ചു, മണി ആ ചിരിയിൽ…. ലാലേട്ടൻമാരും വല്യേട്ടൻമാരൂം കളിക്കാനിറങ്ങിയ മലയാളസിനിമയിൽ, മണി തുടങ്ങുന്നത് തൊണ്ണൂറുകളിലാണ്. കൃത്യമായി പറഞ്ഞാൽ, ഓപ്പൺ മാർക്കറ്റ് പോളിസിയുംസാമ്പത്തികഉദാരവത്കരണവും മലയാളിയെ കൂടുതൽ കൂടുതൽ കൺസ്യൂമർവത്കരിച്ചു കൊണ്ടിരുന്ന കാലത്ത്. മണിയുടെ കറുപ്പാണ്, കീഴാളതയാണ് മലയാളസിനിമക്ക് അന്ന് വേണ്ടിയിരുന്നത്. പക്ഷെ അതൊരിക്കലും കീഴാളജീവിതങ്ങളെ ഏറ്റെടുത്തുകൊണ്ടോ, അവരുടെ കഥ പറഞ്ഞുകൊണ്ടോ  ആയിരുന്നില്ല. മറിച്ച്, അന്നത്തെ മലയാളസിനിമകൾContinue Reading