” ഈ പുസ്തകം എഴുതാനുള്ള പ്രേരണ എന്തായിരുന്നു ?”


വന്നവൾ , തെക്കേ കൊല്ല ത്തെ രാജ സന്തതിയായി വളർന്നിട്ടും ഏകാകിയായിരുന്നവൾ , കന്യകയായി ജീവിക്കാനാഗ്രഹിച്ചിട്ടും ഒരു മനുഷ്യ പ്രജയുടെ മുൻപിൽ വരണമാല്യത്തിനു ശിരസ്സ് കുനിക്കേണ്ടി വന്നവൾ, മനസ്സും ശരീരവും കൊണ്ട് വരിക്കാത്തവനായ ഭർത്താവിന് വേണ്ടി പ്രതികാര ദുർഗ ആയവൾ , രാജസദസ്സിൽ ചതിയിൽ കൊല്ലപ്പെട്ടവൻറെ ജീവൻ വീണ്ടെടുക്കാൻ ചോര ചീന്തിയവൾ. ഒരു സാധാരണ സ്ത്രീയെപ്പോലെ കാറ്റും കോളും കൊണ്ട ജീവിതം .ഏതൊരു സ്ത്രീയും ആർജിക്കാനാഗ്രഹിക്കുന്ന ധൈര്യവും നിശ്ചയ ദാർഢ്യവും .
അവിടെയും അവസാനിക്കുന്നില്ല , കഠിനാനുഭവങ്ങളുടെ ഗാഥ . അത് ഇരുപതാം നൂറ്റാണ്ടിലേക്കും നീളുന്നു , പുതിയ രൂപത്തിൽ പുതിയ കാലത്തിനനുസരിച്ച്. വർഷങ്ങൾക്കു മുൻപ് നെൽപ്പാടങ്ങൾക്കരികിൽ ,മുടിപ്പുരകളിൽ ആശാരി കൊത്തിയെടുത്ത മരക്കോലത്തിൽ വെളുത്തേടൻ തന്ന കുറി മുണ്ട് ചുറ്റി, ചേറിൽ പണിയെടുക്കുന്നവന്റെ സ്നേഹവും അന്നവും ഉണ്ട്,അവന്റെ തോറ്റം പാട്ടുകളിൽ സ്വജീവിത കഥ ചുരുൾ നിവരുന്നത് കേട്ട് വാണ കാവൽ ദേവതയെ, ആറ്റുകാലിലെ സംഘടിത നായർ പ്രമാണികൾ കൗശല പൂർവ്വം തങ്ങളുടേതാക്കി , പ്രൗഢമായ ക്ഷേത്ര ചുവരുകൾക്കുള്ളിൽ ബ്രാഹ്മണ്യത്തിന്റെ നിഗൂഡ പൂജാക്രമങ്ങളിൽ, സംസ്കൃതശ്ലോകങ്ങളുടെ അന്യത്വത്തിൽ കുടിയിരുത്തിയതിന്റെ നിശബ്ദ വേദന …… തനിക്കു ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന അടിയാളരെ ക്ഷേത്ര പരിസരത്തു നിന്ന് എന്നെന്നേക്കുമായി അടിച്ചു പുറത്താക്കിയതിനു മൂക സാക്ഷി ആയതിൻറെ ഉണങ്ങാത്ത മുറിവ് …




പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ