ജയശ്രീ തോട്ടയ്ക്കാട്ട് (Page 2)

എറണാകുളം സ്വദേശി. മുൻ ബാങ്കുദ്യോഗസ്ഥ.

കാണാനാകുന്നുണ്ടോ? രക്തമിറ്റുന്ന കൊമ്പുകൾ ആട്ടിയാട്ടിയുള്ള ആ നിൽപ്പ്? ആർപ്പുവിളിയിൽ മദിച്ച് ഉദ്ധതമായി നിൽക്കുന്ന ആ മസ്തകം? സ്വയം ആലവട്ടമായിമാറി വീശുന്ന ആ പാളച്ചെവികൾ? സംശയത്തോടെ ചിമ്മിയും തുറന്നും ചുറ്റിനും നിരീക്ഷിക്കുന്ന ആ കണ്ണുകൾ? നിശ്ശബ്ദഭീഷണിയായ് നീളുന്ന ആ തുമ്പിക്കൈ? കാൽക്കീഴിലെ ഭൂമി ചവുട്ടിമെതിക്കുന്ന ലഹരിയിൽ നൃത്തംചെയ്യുന്ന തൂണുകളായി ആ കാലുകൾ? ആണികൾ കൂർത്ത ചാട്ടയായ് പുറകിൽ ചുഴറ്റിക്കളിക്കുന്ന ആ വാല്? ഇത്രയൊക്കെയായിട്ടും നിങ്ങൾക്കതിനെ കാണാനാകുന്നില്ലേ? എനിക്കെല്ലാം വ്യക്തമായിക്കാണാമല്ലൊ! എന്നാൽ കാത്തിരിക്കു…Continue Reading

ദിവസം-ഏതുമാകാം സ്ഥലം-എവിടെയുമാകാം ബഹുമാനപ്പെട്ട മേലാവി അറിവാൻ, അദ്ധ്വാനം അതികഠിനമാകയാൽ, തലച്ചോറിൽ നീരുവീണു അനക്കമറ്റതിനാൽ, അൽപ്പം നീണ്ട ഒരവധി വേണം. കാരണമെന്തെന്നാൽ പുറംകാഴ്ച്ചകളൊന്നും വയ്യ വെളിച്ചമൊട്ടുംതന്നെ വയ്യ- വല്ലതുമെങ്ങാനും കണ്ടുപോയാൽ ദിവസങ്ങളോളം കണ്ണിലിരുട്ട് താമസമാക്കുന്നു. അക്ഷരങ്ങളും അക്കങ്ങളും തീരെവയ്യ- തലയ്ക്കുള്ളിൽ പാടില്ലാത്ത എന്തൊക്കെയോമിന്നൽപ്പിണറുകളാകുന്നു. ശീതികരിച്ച ഇരുൾമുറിയിൽ മുനിഞ്ഞിരുപ്പാണൊരാശ്വാസം പുണ്യപുരാണ പരമ്പരകളും കോമഡിക്കളികളും ആണു പഥ്യം! പിന്നെ കാണേണ്ടവ തിരഞ്ഞെടുത്തും കാണരുതാത്തവ മറച്ചും കാണാനിഷ്ടമുള്ളത് മെനഞ്ഞുമൊക്കെ പ്രിയം മാത്രം കാണിച്ചുതരുന്നവയും! ഇതൊക്കെയല്ലാതെ മറ്റെന്തുംContinue Reading