യാത്ര (Page 23)

രാധാദാസി  ഗുരുനാഥന്‍ ഘനശ്യാമദാസ് ബാബാജിയുടെ ഇടമായ സമാധിമന്ദിരത്തില്‍ വച്ചാണ് രാധാദാസിയെ ഞങ്ങള്‍ പരിചയപ്പെടുന്നത്. ഗുരുനാഥന്‍റെ ശിഷ്യപരമ്പരയുടെ ഒടുവിലത്തെ കണ്ണി. യൂറോപ്പിലെ ബെൽജിയം  സ്വദേശിനിയാണവര്‍. ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ അവരുടെ വിവാഹമോചന ത്തിലൂടെ നഷ്ടപ്പെടേണ്ടി വന്ന യുവതി. വയസ്സ് ഏറിയാല്‍ ഇരുപത്തിയാറ്. മൈക്കല്‍ ആഞ്ജലോയുടെ മാര്‍ബിള്‍ ശില്‍പ്പങ്ങളില്‍ മാത്രം കണ്ടു മറന്ന മുഖലാവണ്യം. ബല്‍ജിയത്തില്‍ അമ്മയോടും, മറ്റു സഹോദരങ്ങളോടുമൊപ്പം താമസിച്ചു വരുമ്പോള്‍ ഒരു പ്രണയനൈരാശ്യം, ജീവിതത്തെ പുതിയൊരു വീക്ഷണ കോണിലൂടെ  നോക്കിക്കാണാന്‍ രാധാദാസിയെContinue Reading

ഗോവര്‍ദ്ധനഗിരി  ഗോവര്‍ദ്ധനമെന്ന പേരില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിസ്നേഹത്തെ അന്വര്‍ത്ഥമാക്കുന്ന കാഴ്ചകളാണ് ആ പ്രദേശത്തേക്ക് അടുക്കുന്തോറും തെളിഞ്ഞു കണ്ടത്. കാളകള്‍, പോത്തുകള്‍, പശുക്കള്‍, എരുമകള്‍ തുടങ്ങിയവയുടെ സമൃദ്ധി കാണാനായി. ലോകത്ത് പൊതുയിടങ്ങളില്‍ ആര്‍ക്കുമൊരു പരാതിക്കിടനല്‍കാത്ത വിധം സ്വാതന്ത്ര്യബോധത്തോടെ ഇത്രയേറെ കന്നുകാലികള്‍ വിഹരിക്കുന്ന ഒരിടം വേറെ കാണാന്‍ ബുദ്ധിമുട്ടായിരിക്കും. . ഗോവര്‍ദ്ധന പരിക്രമണത്തിന് ഞങ്ങളുടെ മാര്‍ഗ്ഗദര്‍ശിയായി എത്തിയത് സമാധിമന്ദിരത്തിലെ ഘനശ്യാമദാസ്‌ ബാബാജിയുടെ അടുത്ത അനുചരന്‍ ദയാല്‍ ബാബയാണ്. ഇരു നിറത്തോടു കൂടിയ കൃശഗാത്രനാണദ്ദേഹം. പൂര്‍വ്വാശ്രമംContinue Reading

ക്ഷേത്രങ്ങള്‍ സമാധികള്‍  ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ പരമ്പരയിലെ ആറു ഗോസ്വാമിമാരില്‍പ്പെട്ട പ്രമുഖ സന്യാസിവര്യനായ ഗോപാലഭട്ട് ഗോസ്വാമിയുടെ പിന്തുടര്‍ച്ചക്കാരനാണ് ഘനശ്യാമദാസ് ബാബാജി. വൃന്ദാവനത്തിലെ പ്രശസ്തമായ രാധാരമണ്‍‌ ക്ഷേത്രത്തിന്നടുത്തുള്ള സമാധി മന്ദിരത്തില്‍ തന്‍റെ ശിഷ്യ സമ്പത്തോടും, അന്തേവാസികളോടുമൊപ്പം ധ്യാന നിമഗ്നനായി ജീവിതം തുടരുന്നു. ഞങ്ങളുടെ തീര്‍ത്ഥാടക സംഘത്തിലെ അമരക്കാരിലൊരാളായ ശങ്കര്‍ഷന്‍ ദാസിന്‍റെ ഗുരു ഘാനശ്യാമദാസ് ബാബാജിയാണ്. അതുകൊണ്ടുതന്നെ സമാധി മന്ദിരത്തില്‍ അദ്ദേഹം ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന ആതിഥ്യ മര്യാദ  സംവിധാനങ്ങള്‍ എക്കാലത്തും ഓര്‍ത്തിരിക്കാന്‍ വക നല്‍കുന്നതായിരുന്നു.Continue Reading

 സ്വാതന്ത്ര്യബോധം വാനരക്കൂട്ടങ്ങള്‍ തലങ്ങും, വിലങ്ങും പാഞ്ഞു നടക്കുന്ന ഭൂമികയാണ് വൃന്ദാവനം. യുവാക്കളും, യുവതികളും, ഗര്‍ഭിണികളും, മധ്യവയസ്കരും, നെറ്റിയില്‍ കാലം നല്‍കിയ ധിഷണരേഖകള്‍ ഉള്ള പടുവൃദ്ധന്മാരും ഒക്കെ അക്കൂട്ടത്തിലുണ്ട്. മതിലുകള്‍, പുരപ്പുറങ്ങള്‍, വൃക്ഷങ്ങള്‍, റോഡുകള്‍ തുടങ്ങി അവ കയറിയിറങ്ങാത്ത ഒരിഞ്ചു സ്ഥലംപോലും വൃജഭൂമിയിലില്ല. ജന്മഗുണമായി വന്നു ചേര്‍ന്ന ചാപല്യങ്ങള്‍ നിമിത്തം പലരില്‍ നിന്നും കിട്ടിയിട്ടുള്ള പ്രഹരങ്ങള്‍ ചിലവയുടെ ശരീരത്തില്‍ മുറിപ്പാടുകളായി കിടപ്പുണ്ട്. പഴക്കച്ചവടക്കാരുടേയും, മറ്റു ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നവരുടേയുമടുത്ത് ഇവരുടെ വിളയാട്ടം അധികംContinue Reading

ജനാധിപത്യ വ്യവസ്ഥകള്‍ പുലരുന്ന ഇന്ത്യയില്‍ സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തുള്ള പല നന്മകളും പഴഞ്ചന്‍, പുരാതനം, തുടങ്ങിയ പദങ്ങളുപയോഗിച്ച് അലസമായി നോക്കിക്കാണുന്ന കാലമാണിപ്പോള്‍. കൃതയുഗം, ത്രേതായു ഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാല് യുഗങ്ങളേയും അവയുടെ പ്രത്യേകതകളേയും ഭാരതീയ വേദസംഹിതകള്‍ ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് പകര്‍ന്നു നല്‍കുന്നു. നാല് യുഗങ്ങളില്‍, സത്യധര്‍മ്മങ്ങള്‍ക്ക് കടുത്ത മൂല്യചുതി അനുഭവപ്പെടുന്ന കലിയുഗത്തിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. അത് ആരംഭിച്ചിട്ട് അയ്യായിരത്തിലധികം വര്‍ഷം പിന്നിട്ടിരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്‍റെ അവതാരമഹത്വവുമായി ബന്ധപ്പെട്ടാണ് ഇതിനു മുമ്പുണ്ടായിരുന്ന ദ്വാപരയുഗത്തിന്‍റെContinue Reading