ലോകകഥ (Page 6)

  അയാളിൽ ആരുമുണ്ടായിരുന്നില്ല; അയാളുടെ മുഖത്തിനും (അക്കാലത്തെ ഏറ്റവും മോശമായ ചിത്രങ്ങളിൽ പോലും അത് മറ്റാരുടേതു പോലെയുമായിരുന്നില്ല) സമൃദ്ധവും ഭാവനാപൂരിതവും അതിവൈകാരികവുമായ അയാളുടെ വാക്കുകൾക്കും പിന്നിൽ ഒന്നുമുണ്ടായിരുന്നില്ല, ഒരു തണുപ്പിന്റെ ലാഞ്ഛനയും മറ്റാരും കാണാത്ത ഒരു സ്വപ്നവുമല്ലാതെ. ആദ്യമൊക്കെ അയാൾ കരുതിയത് എല്ലാവരും തന്നെപ്പോലെയാണെന്നായിരുന്നു; എന്നാൽ ആ ശൂന്യതയെക്കുറിച്ച് ഒരു സ്നേഹിതനോടു ചെറുതായൊന്നു പരാമർശിച്ചപ്പോൾ അയാളുടെ മുഖത്തു കണ്ട അമ്പരപ്പ് അയാളുടെ തെറ്റിദ്ധാരണ തീർക്കാൻ മതിയാകുന്നതായിരുന്നു; വ്യക്തി ഒരിക്കലും തന്റെContinue Reading

  [dropcap]അ[/dropcap]ന്നു കാലത്ത് കണ്ണു തുറന്നപ്പോൾ എന്റെ കട്ടിലിന്റെ തലയ്ക്കലുള്ള വാഷ് ബേസിനിൽ അച്ഛൻ താടി ഷേവു ചെയ്തുകൊണ്ടു നില്ക്കുന്നതാണ്‌ ഞാൻ കണ്ടത്; കുറേക്കാലം കൂടിയിട്ടാണ്‌ അച്ഛൻ താടി ഷേവു ചെയ്യുന്നതു ഞാൻ കാണുന്നത്. ജനാലയിലൂടെ ഒരിളംകാറ്റ് കയറിവന്നു; അച്ഛന്റെ മുഖത്ത് നീലയും പച്ചയുമായ നിഴലുകൾ വീഴ്ത്തിയ തെളിഞ്ഞ പുലർവെയിലിൽ ജനാലക്കർട്ടനിളകി. പുറത്ത് കുഞ്ഞിക്കിളികൾ ചിലയ്ക്കുന്നതു കേട്ടിരുന്നു. “എത്ര നല്ല ദിവസമാണല്ലേ, അച്ഛാ,” ഞാൻ അച്ഛനോടു പറഞ്ഞു. “നല്ല ദിവസം!Continue Reading

[dropcap]കാ[/dropcap]ലു മുടന്തനായ ഒരാളോടു കഥ പറയുന്നത് എന്തു സുഖമുള്ള കാര്യമാണെന്നോ! ആരോഗ്യമുള്ളവർ എപ്പോഴാണു മനസ്സു മാറ്റുന്നതെന്നു പറയാൻ പറ്റില്ല; ഈ നിമിഷം ഈ കോണിലൂടെ നോക്കുന്നവർ അടുത്ത നിമിഷം അടുത്ത കോണിലൂടെ നോക്കുകയായി; വലതുവശത്തവരുമായി ഒരു മണിക്കൂർ നടന്നുകഴിയുമ്പോഴാണ്‌ പെട്ടെന്നതാ, അവരുടെ മറുപടി ഇടതു വശത്തു നിന്നു വരുന്നത്; അതാണ്‌ കൂടുതൽ മര്യാദയുള്ളതായി, വളർത്തുഗുണം കാണിക്കുന്നതായി അവർക്കു തോന്നിയതത്രേ! ഒരു മുടന്തനിൽ നിന്ന് നിങ്ങൾക്കതു പേടിക്കേണ്ട. ചലനസ്വാതന്ത്ര്യമില്ലാത്തത് അയാളെ ഒരചേതനവസ്തുContinue Reading

  [dropcap]ക[/dropcap]യറിവന്നപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല. ഞാൻ എന്റെ ഏറ്റവും നല്ല ക്ഷൗരക്കത്തിയെടുത്ത് വാറിന്മേൽ തേയ്ച്ചു മൂർച്ച വരുത്തുകയായിരുന്നു. അയാളെ മനസ്സിലായ ഉടനേ എനിക്കൊരു വിറ തുടങ്ങി. പക്ഷേ അയാൾ അതു ശ്രദ്ധിച്ചിട്ടില്ല. പരിഭ്രമം മറച്ചുവയ്ക്കാനായി ഞാൻ കത്തി മൂർച്ചകൂട്ടൽ തുടർന്നുകൊണ്ടിരുന്നു. തള്ളവിരലിന്റെ അറ്റം കൊണ്ട് മൂർച്ച പരിശോധിച്ചിട്ട് ഞാൻ അതൊന്നുകൂടി വെളിച്ചത്തിനെതിരെ പിടിച്ചു നോക്കി. ഈ സമയത്ത് അയാൾ തന്റെ പിസ്റ്റൾ തൂക്കിയിട്ടിരുന്ന ബുള്ളറ്റ് ബല്റ്റ് അഴിച്ചെടുക്കുകയായിരുന്നു. അയാൾContinue Reading

[dropcap]ല[/dropcap]ബ്‌ലിന്‌ അധികം അകലെയല്ലാതുള്ള  ലാഷ്നിക്ക് എന്ന പട്ടണത്തിൽ ഒരാൾ തന്‍റെ ഭാര്യയോടൊപ്പം താമസിച്ചിരുന്നു. അയാളുടെ പേര്‌ ചെയിം നോസ്സെൻ എന്നായിരുന്നു, ഭാര്യയുടേത് റ്റെയ്ബെലി എന്നും. അവർക്കു കുട്ടികൾ ഇല്ലായിരുന്നു. അവരുടെ ബന്ധം വന്ധ്യമായിരുന്നു എന്നല്ല; റ്റെയ്ബെലി ഒരാൺകുട്ടിയേയും രണ്ടു പെൺകുട്ടികളേയും പ്രസവിച്ചുവെങ്കിലും മൂന്നും ചെറുപ്രായത്തിൽ തന്നെ മരിച്ചുപോവുകയായിരുന്നു- ഒന്നിന്‌ വില്ലൻചുമയായിരുന്നു, മറ്റേതിന്‌ അഞ്ചാം പനിയും മൂന്നാമത്തേതിന്‌ ഡിഫ്ത്തീരിയയും. അതില്പിന്നെ റ്റെയ്ബെലിയുടെ ഉദരം അടഞ്ഞു; യാതൊന്നു കൊണ്ടും കാര്യമുണ്ടായില്ല- പ്രാർത്ഥനകളും മരുന്നുംContinue Reading