കവിത (Page 80)

(അരുതേയെന്ന ഉണ്ട) പ്രലോഭനങ്ങളുടെ തീവണ്ടിയിൽ വെച്ച് കണ്ടുമുട്ടുന്നു നമ്മളെന്നുറപ്പിക്കുമ്പോൾ അകത്തോപുറത്തോയെന്ന് കാഴ്ചകളെ മനോനില തെറ്റിയ്ക്കുന്നു ഞങ്ങളിരുന്ന ബോഗിയുടെ ജനാലകൾ ഉരുകിപ്പോകുന്ന പാളത്തിലേക്കിറങ്ങുന്നു കാറ്റിന്റെ വേഴ്ചയിൽ വണ്ടി വായ്നോട്ടക്കാരുടെ നഗരത്തിൽ നിന്നും കരിമ്പനകൾക്കിടയിലേക്ക് വെട്ടിച്ചു കയറുന്നു ചുണ്ടുകൾക്കിടയിൽ പെട്ടുപോയൊരു രാജ്യം പൊടുന്നനെ അതിരുകൾ നീട്ടിവരക്കുന്നതറിഞ്ഞ് ഞങ്ങളൊരു യുദ്ധത്തെ കുറിച്ചു സംസാരിക്കുന്നു കാറ്റ് കിതയ്ക്കുന്ന രണ്ടു പതാകകളേന്തിവരുന്നു പ്രണയത്തിന്റെ യുദ്ധക്കുറ്റവാളികളേയെന്ന് അഭിവാദ്യം ചെയ്ത് സഹയാത്രികരൊന്നൊന്നായ് ഇറങ്ങിപ്പോകുന്നു ഞാനുമവളും നേർക്കുനേർ ഉന്നം പിടിക്കുന്നു നിശബ്ദതContinue Reading

വവിരലുകളുടേത് പ്രണയചേഷ്ടകളൊന്നു- മായിരുന്നിരിക്കില്ല, നിന്നിൽ നിന്നും ചാടി രക്ഷപ്പെടാനുള്ള എമർജൻസി എക്‌സിറ്റുകൾ പരതുകയായിരുന്നിരിക്കണം. നിറയെ വർണ്ണരാജികൾ തോരണംതൂക്കിയ നിന്റെ ലാവണ്യത്തിനു നടുവിൽ അപായച്ചങ്ങലയേതെന്ന് തിട്ടം വരുത്തുകയായിരുന്നിരിക്കണം. വേഗപ്പൂട്ടു തകർത്ത നിന്റെ ഉടൽവേഗത്തെ എന്റെ ആഞ്ഞാഞ്ഞുള്ള മിടിപ്പുകൾ ഒപ്പിയെടുക്കുകയായിരുന്നിരിക്കണം. ചുംബനങ്ങളുടെ താരാട്ടിൽ നിന്നെ ഉറക്കിക്കിടത്തി, വെളുക്കും മുമ്പേ ബോധിവൃക്ഷച്ചുവട്ടിലേക്ക് മടങ്ങാൻ തത്രപ്പെടുകയായിരുന്നിരിക്കണം. ഏറെയേറെ പ്രണയിക്കുമ്പോൾ നാം ഏറെയേറെ പിരിയുകയാണ്. വലിയ വലിയ ശബ്ദങ്ങൾ കാതുകൾക്ക് ഒരു തരം നിശബ്ദത- യായിരിക്കുന്ന പോലെContinue Reading

കാട്ടുപച്ചയായതു കൊണ്ടാണു കഴുത്തൊടിയാതെ നില്‍ക്കുന്നത്. വെട്ടിയരിഞ്ഞും കൊത്തിക്കിളച്ചും കത്തിയെരിച്ചും പലവട്ടമരിഞ്ഞുപോയ തലയാണ്‌. മണ്ണോടു മണ്ണായതുകൊണ്ട് ഏതു വേനലിലേക്കും പൊടിച്ചു കയറും ചവിട്ടാനൊരുങ്ങുമ്പോൾ തലയൊന്നു താഴ്ത്തിക്കൊടുക്കണമെന്നേയുള്ളൂ ചീറിപ്പറപ്പിച്ചു വരുമെന്ന് തോന്നുമ്പോൾ നിലം പതിഞ്ഞൊന്നു കിടക്കണമെന്നേയുള്ളൂ ആദ്യത്തെ വെട്ടിനു തന്നെ അടിവേരൊളിപ്പിക്കണമെന്നേയുള്ളൂ തഴച്ചുപൊങ്ങാൻ മാത്രമേ മഴ വേണ്ടൂ പിടിച്ചു നിൽക്കാൻ കൊടുംചൂട് ധാരാളം നിലനില്പിന് കളയായിരിക്കുന്നതു തന്നെയാണ് നല്ലത് പാഴ്ച്ചെടികൾക്കു പൊതുവെ പേരൊന്നുമിട്ടു വിളിക്കാറില്ലെങ്കിലുംContinue Reading

മണ്ണ്, വിത്തുമുളപ്പിച്ചെടുക്കും പോലെ ഞാൻ, കിളിർപ്പിച്ചെടുത്തതാണെന്റെ സ്വസ്ഥതകൾ എന്നും വള്ളി, മരത്തിലേക്കു കയ്യെത്തിച്ചു ചുറ്റി വളരും പോലെ അത്രയും സ്വാഭാവികമായി ഞാൻ പന്തലിട്ടു പടർത്തിയതാ ണെന്റെ സന്തോഷങ്ങളെന്നും ചിപ്പി ,മുത്തു വിളയിച്ചെടുക്കും പോലെ ഞാൻ .രാകി രാകി തെളിയിച്ചെടുത്തതാണെന്റെ ഭാഗ്യങ്ങളെന്നും അഹന്തയുടെ നീർച്ചോലയിൽ കഴുത്തോളം മുങ്ങി ഞാൻ വിചാരിച്ചിരുന്നു. അതങ്ങനെയല്ലെന്നും ഞാൻ, നൂറായുടഞ്ഞു ചേർന്നിരിക്കുന്ന ചില്ലു പാത്രമാണെന്നും ആദ്യം ” നീ ” എന്നെ കാട്ടിത്തന്നു. പിന്നെ ഓരോരുത്തരായി ഊഴമിട്ടെന്നെContinue Reading

ആത്മാവ് മരവിച്ച മഴത്തുള്ളികൾ കൽമഴയായ് പെയ്തിറങ്ങുന്നു   വൃദ്ധൻ നോക്കിനിന്നു വർണശബളമായ സൂര്യ മരണം വൃശ്ചിക ക്കാറ്റിനെന്തൊരു തണുപ്പ്   മഴ വെള്ളത്തിൽ ചവിട്ടാതെ ചെളി വെള്ളത്തിൽ കളിക്കുന്നു നിറം മങ്ങിയ ഓർമ്മകൾ   ഇന്നലെയാണോ ഈ മലഞ്ചെരുവിൽ നാം ആദ്യം വന്നത് ? നീല കുറിഞ്ഞി വീണ്ടും പൂത്തു .   ദീപ നാളങ്ങളിൽ ഇരുട്ടിലും തെളിയുന്ന മുഖങ്ങൾ എവിടെയോ അണയുന്ന ഒരു നാളം   You leftContinue Reading