സുജ എം.ആർ. (Page 2)

സുജ എം. ആർ. ഒറ്റപ്പാലം സ്വദേശി. ആധാരമെഴുത്താണ് ജോലി

പച്ചപിടിച്ചൊരാകാശത്തെ ഡൗൺലോഡ് ചെയ്തെടുത്ത് സൂക്ഷിക്കുന്നു.ഇടക്കൊന്ന് ഓർമ്മകളിലേക്ക് തട്ടി മറിച്ചിടാൻ.. പൊന്നാമച്ചെതുമ്പലുകളെ ഉണങ്ങിയ സ്ഫടിക കുപ്പിയിലാക്കി,തുറന്ന ജനലരികിൽവെളിച്ചം കുടിക്കാനായ് കാത്ത് വെക്കുന്നു.നമ്മുടെ,രാത്രികാല നിറങ്ങൾക്കിരുപുറവും വെളിച്ചപ്പൊട്ടുകളെ വലിച്ച് വേലി കെട്ടാൻ.. സൂര്യന്റെ മഞ്ഞളിച്ച വെട്ടത്തെ തുവർത്തിയുണക്കി, മടക്കി, ഒഴിഞ്ഞ ചന്ദനത്തിരിക്കൂട് ചേർത്ത്പെട്ടിയിൽ അടുക്കി വെക്കുന്നു.എല്ലാരും വിരുന്ന് പോയി, വീട്ടിൽ ഞാനൊറ്റക്കാവുമ്പൊ,കണ്ണെഴുതി, പൊട്ട് തൊട്ട്, മുടി ചീകി വിടർത്തിയിട്ട്,കത്തുന്നൊരു ചെന്തീപ്പൂത്തിരി കണ്ണിൽ പാകി,കണ്ണാടിയിൽ വെറുതെ ചന്തം നോക്കുമ്പോൾ,ഇടത്തെ തോളിലേക്ക് വീതിയിൽ ഞൊറിഞ്ഞ് മടക്കിയിട്ട്പഴയ മണങ്ങളിലേക്കെന്റെവീടിനെContinue Reading

നമ്മള്,കാണാത്ത ദൂരക്കാഴ്ചകൾ,വായിക്കാത്ത പുസ്തകങ്ങൾ,പേരോർത്ത് വെക്കാത്ത മനുഷ്യർ,സ്വയം മറന്നുവെച്ച കച്ചവടശാലകൾ,രുചിക്കാതെ പോയ രസക്കൂട്ടുകൾ,ഒപ്പമിരുന്ന് നെഞ്ചോളം പടരാൻ, പാടേ മറന്നു പോയ കടലിരമ്പങ്ങൾ,മലയിടുക്കുകൾ കയറിച്ചെന്ന് മേഘച്ചീളുകളെത്തൊട്ട് കുളിരാനിടം കൊടുക്കാതെ പോയ, ഒറ്റക്കമ്പിളി പുതപ്പിനുള്ളിലെ ഇളം ചൂട്,കാതടപ്പിക്കുന്ന കാറ്റിരമ്പത്തിനൊപ്പം പാറിപ്പറക്കാതിരുന്ന പട്ടച്ചിറകുകൾ,നെയ്യാമ്പൽ പൂക്കളിൽ കവിതയെഴുതുമ്പഴുംസ്വയമറിയാതെ പോയ നിലാവെളിച്ചം,ഒഴുകിപ്പറക്കുമ്പഴും കാറ്റേ മറന്നു പോയ പലവർണ്ണമിയലുന്ന കുമിളക്കൂട്ടങ്ങൾ,ഞാറ്റുവേലപ്പെയ്ത്തുകളിൽ കുതിർന്ന വരമ്പിൻ ചോട്ടിൽ, കാക്കപ്പൂക്കളെ മറന്ന് വെച്ച ഇലക്കുമ്പിളുകൾ,പലവട്ടം വഴി മറന്ന് പോയിട്ടും തോൽക്കാതെ പരതുന്ന, അടുക്കള വാതിൽക്കലെContinue Reading

നിങ്ങൾ അനീതിയെന്ന് പറയുന്നു,ഞാൻ നീതിപ്പഴുതുകളിൽ ഇരുട്ടു കൊണ്ട് അരക്കിടുന്നു. നിങ്ങൾ വിഴുപ്പെന്ന് പറയുന്നു,എൻ്റെ ഭാഷയിലത് എൻ്റെ സ്നേഹകണങ്ങളുടെ ബാക്കിപത്രമാകുന്നു. നിങ്ങൾ അടിച്ച് കൊല്ലെന്ന് ആക്രോശിക്കുന്നു,ഞാനവനെ എന്നിലേക്കാവാഹിക്കുന്നു. നിങ്ങൾ ആത്മഹത്യയെന്ന് പറയുന്നു,ഞാനെന്നെ സ്വയം രക്ഷപ്പെടുത്തിജീവൻ്റെ മിനാരങ്ങൾ കെട്ടിയതിനെ നിറപ്പെടുത്തുന്നു. നിങ്ങൾ ജയിലറകളെന്ന് പറയുന്നു,ഞാനവിടെ പനിനീർ പുഷ്പങ്ങളിൽതീ പടർത്തുന്നു,പ്രാപ്പിടിയൻമാരുടെ പാത്രങ്ങളിലേക്ക്വിഷജലം നിറക്കുന്നു. നിങ്ങൾ തൂക്കുമരമെന്ന് നിലവിളിക്കുന്നു,ഞാനവിടെ പ്രാണൻ്റെ പകുതി കൊണ്ട് ഊഞ്ഞാലിലുലാവുന്നു. നിങ്ങൾ ഭ്രാന്തെന്ന് പറയുന്നു,ഞാനെൻ്റെ ആത്മാവിനെ സംഗീതത്തിലേക്ക് കെട്ടഴിച്ച് വിടുന്നു. നിങ്ങൾContinue Reading

കാറ്റ്..നിന്നെ ഞാനെന്റെ കൈക്കുമ്പിളിലേക്ക് കോരിയെടുത്തോട്ടെ?ഇടനെഞ്ചിലാളുന്ന,നീരടർത്തുന്നചെമ്പൂവിനെപോറ്റുവാൻ.. നിറം..നിന്നെ ഞാനൊന്ന്പിഴിഞ്ഞെടുത്തോട്ടെ?കുറുക്കിയെടുത്ത്ജീവിതമെന്നെഴുതിഈവെയിൽ തിളക്കുന്ന,വിയർപ്പ് ചുവയ്ക്കുന്നആലക്ക് പുറത്തൊരുബോർഡ് വെക്കാൻ… തിര..നിന്നെ ഞാനൊന്ന്അഞ്ചര മീറ്ററിൽചേലക്കണക്കിന്മുറിച്ചെടുത്തോട്ടെ?പുഴുങ്ങിയെടുത്ത്വെയിലത്ത് ചുട്ടെടുക്കാനായ്പുറത്തെ അയയിൽനീർത്തി വിരിച്ചിടാൻ.. വെറുതെ!!നിങ്ങളൊക്കെ എന്റെ യാത്രകളാണെന്ന്ലോകമൊട്ടാകെ കരുതിക്കൊള്ളട്ടെ.. ഞാനിവിടെ അവന് മാത്രമായിഅവശേഷിക്കുകയാണെന്ന്അവനെങ്ങനെയോഅറിഞ്ഞ് പോയല്ലോ… ന്റെ ഞാനേ…നിന്നെ ഞാനെന്റെ കൈക്കുടന്നയിൽ കോരിയെടുത്തോട്ടെ?പ്രണയ മാളികയിലെ ബോധിച്ചുവട്ടിൽ എനിക്കെന്നെയും പ്രതിഷ്ഠിക്കുവാൻ.. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading