സേതുമാധവൻ മച്ചാട്

പ്രസാർ ഭാരതി ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനിൽ (ദൂരദർശൻ) ജോലി ചെയ്തു. ഇപ്പോൾ www.malayalivartha യിൽ Content Advisor.

പെരിയാറിന്റെ തീരത്തുള്ള ഹരിതസമൃദ്ധിയിൽ ശിരസ്സുയർത്തി നിന്ന കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോനയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോയതാണ്. കേരളസംസ്കാരം പഠനവിഷയമായിരുന്ന കാലത്ത് കാഞ്ഞൂർ പള്ളിയെ ക്കുറിച്ചും അൾത്താരയിലെ വർണ വിസ്മയത്തെ ക്കുറിച്ചും വായിച്ചറിഞ്ഞിരുന്നു.പത്തു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന കാഞ്ഞൂർ പള്ളിയുടെ അൾത്താര ചുമർചിത്രങ്ങളുടെ നിറവാർന്ന കാഴ്ച ഒരുക്കി ഇന്നും പരിലസിക്കുന്നു. പേർസ്യൻ ചിത്രകലയും ഭാരതീയ രേഖാചിത്ര ശൈലിയും കൈകോർത്തുനിൽക്കുന്ന അൾത്താരയുടെ ദൃശ്യസൗഭഗം വല്ലാത്തൊരു വിഷ്വൽ ട്രീറ്റ്‌ തന്നെയാണ്. നൂറ്റാണ്ടുകൾ പിന്നിട്ട ചിത്രങ്ങൾContinue Reading

മൂന്നാർ, യാത്രയുടെ പുസ്തകത്തിലെ നനുത്ത ഒരദ്ധ്യായമാണ്. ആവി പാറുന്ന തേയിലത്തോട്ടങ്ങൾക്കിടയിലൂടെ അലസമായി വളവുകൾ കടന്നു പോകുമ്പോൾ, ചിന്നക്കനാലും പാപ്പാത്തിച്ചോലയും കൊളുക്കുമലയും ഓർമയുടെ മഴനിഴലായി നമുക്കൊപ്പം. ചന്ദനമണമുള്ള മറയൂർ വനങ്ങളും ആദിമലോകത്തിലെ മുനിയറകളും ശിലാചിത്രങ്ങളും കായ്കനികൾ വിളഞ്ഞ കാന്തല്ലൂരിലെ കരിമ്പ്പാ ടങ്ങളും മറയൂരിലെ തേൻ കിനിയും ശർക്കരയും തേയില നുള്ളി മുതുകിലേറ്റി കടന്നുപോകുന്ന തമിഴ് പെൺകൊടികളും വട്ടവടയിലും കോവിലൂരിലും നിറസമൃദ്ധി പകർന്നു നിൽക്കുന്ന ഭൂപ്രകൃതിയും മൂന്നാർ യാത്രയെ സമ്പന്നമാക്കുന്നു. തമിഴകത്തേക്ക് തുറക്കുന്നContinue Reading

എന്നും കടന്നുപോകുന്ന വഴിയിലെ നാഗലിംഗവൃക്ഷം ഇന്നു കാലത്ത് അടിമുടി ചുവന്നു. ഓരോ ശിഖരത്തിലും മഞ്ഞയും ചുവപ്പും കലർന്ന പത്രങ്ങൾ സ്വർണവെയിൽ ചുംബനത്താൽ തുടുപ്പാർന്നു നിന്നു. ഇനി ഓരോ നാളും നാഗലിംഗം കാഴ്ചയാവുന്നു. ഇലകളത്രയും വാർന്നു വീണ് നിരാഭരണയായി അവൾ നില്ക്കും. പിന്നെ പൊടുന്നനെ ഒരു ദിവസം ദേഹമാസകലം നനുനനുത്ത പച്ചത്തളിര് വന്നുമൂടും. കാണെക്കാണേ പച്ചിലകൾ കൊമ്പുകളിൽ കവരങ്ങളിൽ വിരലുകളിൽ വന്നുകൈകൂപ്പി നില്ക്കും. പിന്നെ അവയത്രയും താലം പിടിച്ച് പ്രഭാതങ്ങളെ വരവേൽക്കും.ശ്രാവണത്തിലെContinue Reading

കളിച്ചു വളർന്ന വീട്‌. നൂറ്റിയിരുപത് വയസ്സുണ്ട് കണ്ണാടി മാളിക എന്ന് ഞങ്ങൾ വിളിച്ചിരുന്ന വീടിന്. കാലം കഴിഞ്ഞപ്പോൾ മക്കൾ ഓരോരുത്തരായി വീടുവിട്ടു പോയി. അച്ഛനും പിന്നീട് അമ്മയും സ്വന്തം കൂടും ശരീരവും വിട്ടു പോയപ്പോൾ നോക്കാനാളില്ലാതെ തികച്ചും അനാഥമായി സ്വപ്‌നങ്ങൾ പടുത്തുയർത്തിയ ഞങ്ങളുടെ സൗധം. ഒടുവിൽ ആ വീട്‌ വേദനയോടെ പൊളിച്ചുമാറ്റേണ്ടി വന്നു. പേരുകളും പെരുമാറ്റങ്ങളും ആഘോഷങ്ങളും ആണ്ടറുതിയും വേർപാടും കൂടിച്ചേരലുമായി ഒരു നൂറ്റാണ്ട് പല തലമുറകൾക്കൊപ്പം നിന്ന ഭവനത്തിന്റെContinue Reading

  ശ്രീമതി ദേവകി നിലയങ്ങോട് ഓര്‍മ്മകള്‍ കൊണ്ട് നിര്‍മിച്ച ആത്മകഥാഖ്യാനത്തിനു നല്‍കിയ പേര് ‘കാലപ്പകര്‍ച്ചകള്‍’ എന്നാണ്. അവിടെ കാലവും ദേശവും ഒന്നൊന്നായി പകര്‍ന്നുപോവുകയാണ്. സ്മരണയുടെ കടവില്‍ മുങ്ങിനിവരുമ്പോള്‍ ജന്മങ്ങള്‍ എത്രയോ കഴിഞ്ഞുപോയ അനുഭവമാണ് വായനയില്‍ നമ്മളറിയുന്നത്.കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ ആരും രേഖപ്പെടുത്താനിടയില്ലാത്ത വേദനയുടെ, തമസ്സിന്‍റെ, കണ്ണീരുപ്പു പടര്‍ന്ന അദ്ധ്യായങ്ങള്‍. ദേവകി നിലയങ്ങോടിനെ വായിക്കുമ്പോള്‍ ഇങ്ങനെയും ഒരു ലോകം നമുക്കിടയില്‍ നിലനിന്നിരുന്നു എന്ന് അല്പം നടുക്കത്തോടെ ഭാവിചരിത്രം തിരിച്ചറിയും. സമാനമായ ഭൌതികContinue Reading