കൽക്കട്ടാനന്തരം കാശി
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്കല്‍ക്കത്തയില്‍ നാലഞ്ച് നാള് കറങ്ങി നടന്നിട്ട് ബേലൂര്‍ മഠത്തില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ അവിചാരിതമായി വസുദേവ് ഓജയെ കണ്ടു.ഞങ്ങള്‍ ബോംബെയില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തവരാണ്.ഖോരഖ്പ്പൂരുകാരനായ ഓജ എന്നെക്കാള്‍ ഒത്തിരി മൂത്ത ആളാണ്.റിട്ടയര്‍ ചെയ്യാന്‍ ഭാഗ്യം ഉണ്ടായ ആളാണ്. എന്നെ കണ്ട സന്തോഷത്താലാണോ,അതോ ശ്രീരാമകൃഷ്ണ ദേവ ദര്‍ശനത്താലാണോ ഓജയുടെ കണ്ണുകള്‍ നനഞ്ഞു.ഞാനും ചെറുതായി കരയാന്‍ ഭാവിച്ചു.രാധാ, നീയിവിടെ ? ഓജ വ്യാകുലപ്പെട്ടു.എന്നിട്ട് എന്നെയും വലിച്ചുകൊണ്ട് നദിക്കരയിലേക്ക് പോയി.ഗംഗ ഇവിടെContinue Reading


















