വരുമോ വസന്തം
മധുമാസമണയുവാൻകാത്തുനില്പാണെന്റെമലർവാടിയൊരു വട്ടമിനിയുംമൃദുമന്ദഹാസത്തി-ന്നിതളിറുത്തോരോപൂക്കൂട നിറയ്ക്കുവാൻ ഞാനും അനവദ്യ സുന്ദര മോഹവല്ലരികളെഅരുമയായ് നെഞ്ചിൽ പടർത്താംഅതിലോലലോലമാതണുവണിത്തളിരിനെതനുവിൽ തഴുകി തലോടാം. മനസ്സിലെ മന്ദാര മലരിലും മകരന്ദംപകരുന്നുകന്നിവസന്തംഅകതാരിലാശകൾ സൗഗന്ധികങ്ങളായ്അരിമുല്ലമൊട്ടിടും പോലെ ചമ്പകച്ചോട്ടിലെമുക്കുറ്റിപ്പൂവിനോതിരിയിട്ടൊരമ്പിളിച്ചന്തംതാരകപ്പെണ്ണിന്റെമുക്കുത്തി വീണത്മണ്ണിൽ വിരിഞ്ഞ പൂച്ചന്തം കോണിലെ മാതളച്ചില്ലയി-ലുണ്ടൊരുനാരായണക്കിളിക്കൂട്പൈതങ്ങൾക്കൂട്ടിയുറക്കുമവൾക്കുണ്ടൊ-രമ്മമനസ്സിന്റെ നോവ് ഓമനിക്കാനൊരു പിച്ചക തൈ വച്ചുകനകാംബരത്തിന്നു ചാരെഹൃദയം കവർന്നൊരു പനിനീർച്ചെടിയുണ്ട്പ്രണയം വിടർത്തുന്ന ചേലിൽ കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

















