കവിത (Page 66)

  ഇളംപുല്ലിന്റെ തലപ്പത്ത് മഞ്ഞു തുള്ളിയില്‍ മഴവില്ല് വിരിയുന്നത് ആരാണ് കാണാറുള്ളത്? അത് സൂക്ഷ്മതയുള്ളവന്റെ കാഴ്ചയാണ്. മഞ്ഞുതുള്ളിയും പുല്‍ത്തലപ്പും അത് കാണുന്നുമില്ല. അവര്‍ അത് അനുഭവിക്കുകയല്ലേ? സൗഹൃദം സൂക്ഷ്മമാണ്‌. സൗഹൃദത്തിന്റെ ആഴങ്ങളില്‍ അതീവ നിശ്ചലതയുണ്ട്. നോക്കുമ്പോഴെല്ലാം നേര്‍ത്ത ഒരോളം പോലുമുണ്ടാക്കാതെ അതവിടെയുണ്ട്. എന്തിനു നോക്കണം? എപ്പോഴും നോക്കേണ്ടതില്ല. തണുപ്പിന്‍റെ മാസ്മരിക വലയം അതറിയിക്കുന്നുണ്ടല്ലോ. മറവുകളില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍ക്ക് ശ്വേതവര്‍ണ്ണമാണ്. ലളിതമായ ജീവിതത്തിന്റെ ഹരിതാഭയില്‍ അത് പാതിയടഞ്ഞ കണ്ണോടെ നിശബ്ദവുമാണ്.Continue Reading

പുഴയുടെ രുചിയെന്തെന്ന് സമുദ്രത്തോടുതന്നെ ചോദിക്കണം തനിയേയിരിക്കുമ്പോള്‍ താനേ പൊഴിയുന്ന കണ്ണീര്‍ക്കണത്തോടു തിരക്കേണ്ടിവരും അജ്ഞാത ദുഖങ്ങളുടെ രാസനാമങ്ങള്‍…. കൊടുങ്കാറ്റുകളുടെ നാടും വീടും ചെറു കാറ്റുകളോടു ചോദിച്ചാലവ പറഞ്ഞെന്നുവരും… ഓരോ പച്ചിലയിലുമുണ്ട് കൊടുങ്കാടുകളുടെ മേല്‍വിലാസങ്ങള്‍ ഓരോ മണല്‍ത്തരിയിലുമുണ്ടാവും മരുഭൂമിയുടെ ഇതുവരെ മറിച്ചുനോക്കാത്ത വെയില്‍ താളുകള്‍… ഓരോ നാഡീമിടിപ്പിലുമുണ്ട് മഹാവിസ്ഫോടനത്തിലെ അടങ്ങാത്തയലയൊലികള്‍… മാറോടണയ്ക്കുന്ന ഓരോ സ്നേഹത്തിലും കാണാം ഭൂഗുരുത്വ ബലരേഖകള്‍… പ്രപഞ്ചത്തിന്റ ഒറ്റ സ്പന്ദനത്തില്‍ത്തന്നെ നാം കോടിവട്ടം സ്പന്ദിക്കുന്നു അതിന്റെ ഒരു നിമിഷത്തില്‍നിന്നും ഒരായുസ്സുതന്നെContinue Reading

ഒരു കുഴിയാനയുടെ ജന്മമായ് കുഴിഞ്ഞ് കുഴിഞ്ഞ് പോകെ ഒരു രൂപാന്തരത്തെപ്പറ്റി ആലോചിച്ചു പോലുമില്ല ഒരു വാക്കിന്റെ ഹിമകണമുള്ളിൽ വീണപ്പോ ഴെന്തോ മുളയ്ക്കു ന്നു പരുപരുപ്പെല്ലാം അടർന്നു പോകുന്നു മൃദുത്വമാർന്നൊരു തഴുകൽ നേർത്ത ചിറകുകൾ പുതിയ ലോകത്തിൻ വിടർന്ന പാളികൾ, വിഭൂഷകൾ അനന്തമാകാശം സുഗന്ധിയാം തെന്നൽ മധുകണമുള്ളിൽ ഉറങ്ങും പൂവുകൾ വിളിക്കുന്നൂ മൂകം ഭാരമൊഴിയും പോൽ ദേഹമുയർന്നു പോയ് ലോകം പുതിയ ഭാവത്തിൽ കൊഴിഞ്ഞു വീഴുന്നു നിമിഷ പുഷ്പങ്ങൾ വിരിച്ചിട്ട വലയിൽContinue Reading

My angst with a truth-ridden world The fuming chimneys of facts The pervasive alacrity with which science hops Up and down along the sidewalks That they bled red with myths and stories Allegories and parables Of half truths and serendipity A street cobbled with legends Each one tainted, worn offContinue Reading

  പരശുരാമന്‍ നമ്മുടെ പൂര്‍‌വ്വികന്‍, താതകോപം കൊണ്ടു കാമം കൊയ്തെടുത്തവന്‍, ആയുധച്ചിലമ്പലുകളാല്‍ തടം കെട്ടി ആര്‍ത്തനാദത്താല്‍ പിതൃതര്‍പ്പണം ചെയ്തവന്‍. തിരമാലകളിളകി ഉന്മാദമുലയും സാഗരത്തോടു- ഗ്രകോപം ചാണ്ടി, കേരളം വീണ്ടെടുത്ത രാമന്‍. ഞങ്ങള്‍, രാമന്‍റെ പിന്‍‌മുറക്കാര്‍, കാമം കൊയ്തു നടക്കുന്നോര്‍ വീര്യം കുടിച്ചുടഞ്ഞ ജീവനില്‍ ധ്വജമാഴ്ത്തി, തണുത്തുറഞ്ഞ ശവപ്പെട്ടിയില്‍ കിടക്കും വിപ്ലവസൂക്തത്തിനെ മറച്ചു മൂടാന്‍ രക്തവസ്ത്രം തേടുവോര്‍. ധര്‍മ്മവുമധര്‍മ്മവും മനുഷ്യനാട്യം നടിച്ച് നാട്ടിലിറങ്ങുമ്പോള്‍, മര്‍മ്മങ്ങള്‍ കണ്ടറിഞ്ഞ് തൊടുക്കാന്‍ ഭീഷ്മനും കര്‍ണ്ണനും ധനുര്‍‌വ്വേദമു-Continue Reading