മംഗള കരാട്ടുപറമ്പിൽ

  [dropcap]ഇ[/dropcap]ളംപുല്ലിന്റെ തലപ്പത്ത് മഞ്ഞു തുള്ളിയില്‍ മഴവില്ല് വിരിയുന്നത് ആരാണ് കാണാറുള്ളത്? അത് സൂക്ഷ്മതയുള്ളവന്റെ കാഴ്ചയാണ്. മഞ്ഞുതുള്ളിയും പുല്‍ത്തലപ്പും അത് കാണുന്നുമില്ല. അവര്‍ അത് അനുഭവിക്കുകയല്ലേ? സൗഹൃദം സൂക്ഷ്മമാണ്‌. സൗഹൃദത്തിന്റെ ആഴങ്ങളില്‍ അതീവ നിശ്ചലതയുണ്ട്. നോക്കുമ്പോഴെല്ലാം നേര്‍ത്ത ഒരോളം പോലുമുണ്ടാക്കാതെ അതവിടെയുണ്ട്. എന്തിനു നോക്കണം? എപ്പോഴും നോക്കേണ്ടതില്ല. തണുപ്പിന്‍റെ മാസ്മരിക വലയം അതറിയിക്കുന്നുണ്ടല്ലോ. മറവുകളില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍ക്ക് ശ്വേതവര്‍ണ്ണമാണ്. ലളിതമായ ജീവിതത്തിന്റെ ഹരിതാഭയില്‍ അത് പാതിയടഞ്ഞ കണ്ണോടെ നിശബ്ദവുമാണ്.Continue Reading

അതൊരൊറ്റ മരത്തിന്‍റെ പൂക്കലല്ല. ഒരു കാടു മുഴുവന്‍ പൂക്കാലമാകുന്നതാണ്. ചില അലോസരങ്ങള്‍ അടര്‍ന്നു വീഴും പോലെ അതുവരെ മോഹിപ്പിച്ചു നിന്ന ചിലതെല്ലാം വീണു തുടങ്ങും. കൃഷ്ണ വര്‍ണ്ണമല്ല കൃഷ്നായനമാണ്, വേണ്ടതെന്ന് അസന്ദിഗ്ധമായ ഒരു മൊഴി അകത്തു നിന്നും മൂളി വരും. ഒരു ജീവിതത്തെ മൊത്തം കൂട്ടി പ്പിടിച്ചവയെ പിന്‍ വാതിലിലൂടെ പോലും അകത്തു കയറ്റാനാകാതെയാകും എന്താണ് വേണ്ടതെന്ന് എവിടെയോ മറന്നു. ചിലതൊക്കെ ഓര്‍മ്മ പെടുത്തലാണ് ഭാഷ പോലും. യാത്ര പോലും.Continue Reading