LITERATURE (Page 8)

“സമാധാനം ശക്തി ഉപയോഗിച്ച് നിലനിർത്താൻ കഴിയില്ല. അത് പരസ്പര ധാരണയിലൂടെ മാത്രമേ കൈവരിക്കാൻ സാധിക്കൂ.”:- ആൽബർട്ട് ഐൻസ്റ്റീൻ യുദ്ധങ്ങൾ ജനങ്ങളുടെ ആവശ്യമല്ല, ഭരണാധികാരികളുടെ അധികാരത്തിന് വേണ്ടിയുള്ളതാണ്.എല്ലാ കാലത്തും യുദ്ധങ്ങൾ അതിനുവേണ്ടി ഉണ്ടാക്കപ്പെടുന്നു.പശ്ചിമേഷ്യയിൽ കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ അതിന്റെ ഭാഗമാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇറാന് മേലെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം. ലോകത്തിന്റെ എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ടാണ് ഇക്കാലമത്രയും ഉണ്ടായ യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായ ഈ യുദ്ധം ആറാമത്തെ ആഴ്ചയിലേയ്ക്ക്Continue Reading

വീഡിയോയിൽഒരു കൊച്ചുകുട്ടി വീടിന്റെ ചിത്രം വരയ്ക്കുകയാണ്(അവന് എട്ടോ പത്തോ വയസായിക്കാണും) അവന് പിന്നിൽ യുദ്ധത്തിൽ തകർന്ന ഒരു കെട്ടിടംഅതവന്റെ പഴയവീടായിരിക്കാം അവൻ വരയ്ക്കുന്ന വീട്ടിൽ ധാരാളം മുറികളുണ്ട്ആ വീടിന് നല്ല വൃത്തിയുള്ള ഒരു അടുക്കളയുണ്ട്അവന്റെ അമ്മ അവിടെ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുകയാകും മറ്റൊരു മുറിയിൽ അവന്റെ ഇളയ സഹോദരി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടാകും അമ്മൂമ്മ ഹാളിലിരുന്ന് ടി വി യിൽ ഏതോ പഴയ സിനിമ കാണുകയാകുംമൂത്ത സഹോദരി ആപ്പീസ് മുറിയിലിരുന്ന്Continue Reading

ഒരു കവിത പിറന്നത്,പൊട്ടിയ പാദസരങ്ങള്‍ കെട്ടിയിട്ട നൂലിൽ നിന്നായിരുന്നു. പിന്നെ പിറന്നത്,തുന്നിച്ചേർത്ത നിന്‍റെ പാവാടയുടെതുന്നൽ കാണാത്ത കരവിരുതിൽ. ഇന്നലെ ഒരു കവിത പിറന്നത്,നീ നിന്നെ ഒളിപ്പിച്ചബ്ലൗസിലെ മങ്ങിയ നിറത്തിലായിരുന്നു. മറ്റൊരു കവിത,നിന്‍റെ മാറിൽചേർന്നുറങ്ങിയ പുസ്തകത്തിൽ—നിന്നായിരുന്നു. ഇനി,ചുണ്ടിലും,നെറ്റിയിലും,കാതിലും,മൂർദ്ധാവിലും,എന്‍റെ ചുണ്ടുകൾ പതിഞ്ഞഇടങ്ങളിൽ നിന്നൊക്കെകവിത പിറക്കുന്നു.വിരഹത്തിന്‍റെയും പേറ്റ്നോവിന്‍റെയും വേദനഏറ്റുവാങ്ങി,നിന്നെ സ്വതന്ത്രമാക്കുമ്പോള്‍ —പ്രണയമേ. നമുക്കു പിറക്കാൻ കൊതിച്ചിരുന്നമക്കൾകവിതകളായി പിറന്ന്,എന്‍റെ ഉള്ളിൽകളിച്ചും കരഞ്ഞും,സ്നേഹിച്ചും,ഉറക്കം കെടുത്തുന്നു. നീപിരിഞ്ഞില്ലായിരുന്നുവെങ്കിൽ,വേദനകൾ പൊട്ടി ഒലിക്കുന്ന മാറിൽവിരസതയുടെ അഗ്നിപർവ്വതം ചുമന്ന്,പൂക്കാത്ത മോഹങ്ങളെ ശപിച്ച്,വെറുത്തുപോയേനേ—എന്നെ. എങ്കിൽ,എന്നിൽകവിതപിറക്കാതെContinue Reading

ചാവക്കാടിനുംപൊന്നാനിക്കുമിടയിൽഒരു യാത്രയുടെ വേവിൽജുമുഅ നമസ്കാര സമയത്ത്വിജനമായ റോഡിൽവഴിയറിയാതെയുഴലുന്നഒരു ശബ്ദത്തെ കണ്ടുമുട്ടി. ആക്ഷേപമോഅപേക്ഷയോവ്യാക്ഷേപകമോ‘തിട്ടമതാർക്കറിയാം ‘ മട്ടിൽഅസ്സൽപരിഭ്രമമുഖംകൂടെക്കൂട്ടി;ഉമർഖാസിയുംമക്തി തങ്ങളുംനടന്നഭാഷാസമരവഴികളിലൂടെ … അയ്യോ! ബസ്സു വന്നു പോയ്അയ്യോ! പോവല്ലേ പോവല്ലേ …ദേവിഅയ്യോ ! ഓർക്കുക വല്ലപ്പോഴുംഅയ്യോ ! മാതുലാ പൊറുത്താലും മുറിച്ചുകടക്കാൻനാൽവരികൾ,വഴിക്കവിതകൾ ബസ്സിറങ്ങിവീഴാൻ പോയടീച്ചറെ നോക്കിപണ്ടേതോകിളി പറഞ്ഞ മൊഴിയിൽപര പര പരമ പാഹിമാം പരതുന്നുനെറ്റിയിൽ കൈത്തലം നിഴലാക്കിഅയ്യോ !വെയിൽ.നാട്ടു പേരിലുണ്ടെങ്കിലുംനേരിലില്ലാത്ത ടീച്ചറെത്തേടിഒരു ഉളുപ്പുമില്ലാതെയെത്തുന്നുഅയ്യോ! എരി ചിന്നികണ്ണിലിരുട്ടിടങ്ങേറാക്കുമ്പോൾദുരൂഹമായ നസ്യം തെറിയിൽ പറഞ്ഞ്തിരൂർക്കുള്ള ബസ്സ് കേറുന്നുഅയ്യോ !Continue Reading

നെറയെ ഫ്രീ ഹിറ്റുകളുണ്ടായിരുന്നഒരു പകലായിരുന്നു,അത്. പറന്നുംകിടന്നും വന്നഏറു പന്തുകളോരോന്നുംഅഭ്യാസിയെപ്പോലെതടഞ്ഞിട്ടുകൊണ്ടേയിരുന്നുകാലം. ഓവറുകളുടെകണക്കു കുറ്റികളില്ലാത്തടെസ്റ്റാണോ,നെറച്ചുംതല്ലു കിട്ടുന്നട്വൻ്റി ട്വൻ്റിയാണോഈ കിറുക്കേറ്റുന്നകളിയെന്നറിയാതെതുറിച്ചു നോക്കുകയാണ്ജീവിതം. കവർ : ജ്യോതിസ് പരവൂർContinue Reading