ചോദ്യം :
കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ കോഡുകളെ അംഗീകരിക്കുന്നുണ്ടോ? എന്തുകൊണ്ട്? മാറിവന്ന തൊഴിൽ സാഹചര്യത്തിന് അനുയോജ്യമായ മാറ്റങ്ങൾ ആണ് കൊണ്ടുവന്നതെന്ന കേന്ദ്ര സർക്കാർ വിശദീകരണത്തോട് എങ്ങനെ പ്രതികരിക്കുന്നു.?
ഉത്തരം: അഡ്വ കെ വി ജോര്ജ്, പ്രസിഡന്റ്, BTEF- BEFI
അംഗീകരിക്കുന്നില്ല. പ്രത്യക്ഷത്തിൽ തൊഴിലാളി വിരുദ്ധമാവുന്ന പ്രധാന വ്യവസ്ഥകളെ കുറിച്ച് പറയാം.
1. അത് സ്ഥിരജോലിയുടെ സ്ഥാനത്തു മൊത്തത്തിൽ തൊഴിലിന്റെ താൽകാലികവൽക്കരണം പ്രോത്സാഹിപ്പിക്കുന്നു. Fixed term എംപ്ലോയ്മെന്റ് നെ legalise ചെയ്യുന്നു. അതിന്റെ ഭാവിഷ്യത്ത് വ്യക്തമാക്കുവാൻ ഒരുദാഹരണം മതി. പട്ടാളത്തിൽ അഗ്നിവീർ കളെ നിയമിച്ചത്. J&K യിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു അഗ്നിവീർ പെട്ടു. മുരളീധർ നായക്ക്. മറ്റ് പട്ടാളക്കാരുടെ കുടുംബത്തിന് കൊടുത്ത അനുകൂല്യങ്ങൾ മുരളി നായക്കിന്റെ കുടുംബത്തിന് നിഷേധിച്ചു.അമ്മ ജ്യോതി ഭായി നായക്ക് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. തുല്യ പരിഗണന ആവശ്യപ്പെട്ട്.
2. Factories Act ന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ മേലിൽ 40 തൊഴിലാളികൾ വേണം. പഴയ നിയമം അനുസരിച്ചു 20 തൊഴിലാളികൾ മതിയായിരുന്നു.
3. Gratuity നിയമം മേലിൽ 20 തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾക്കേ ബാധകമാവൂ. മുമ്പ് 10 തൊഴിലാളികൾ മതിയായിരുന്നു. ചെറിയ ഒന്നിലധികം യൂണിറ്റുകൾ ആയി രജിസ്റ്റർ ചെയ്തു ഈ ആനുകൂല്യങ്ങൾ നിഷേധിക്കുവാനുള്ള സാഹചര്യം ഇതിനാൽ സൃഷ്ടിക്കപ്പെട്ടു.
4. പഴയ ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് സ്റ്റാൻഡിങ് ഓർഡർസ് നിയമം 100 തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾക്ക് ബാധകം ആയിരുന്നു. ഇപ്പോൾ 300 തൊഴിലാളികൾ വേണം. ചുരുക്കത്തിൽ, തൊഴിൽ നിയമ പരിധിയിൽ നിന്ന് 70% പാവപ്പെട്ട തൊഴിലാളികളെയും ഒഴിവാക്കി.
5.തൊഴിൽ നിയമങ്ങൾ തൊഴിൽ ചൂഷണത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ ഉള്ളതാവണം. Beneficial legislation.ഇപ്പോൾ അത് തൊഴിലുടമാ സൗഹൃദം ആയി. ചൂഷണം വർധിക്കും. പരിഹാരം ഇല്ലാതാകും. കോൺസിലിയേഷൻ ഓഫീസർ മാരുടെ പല്ലും നഖവും വലിച്ചൂരി അവരെ നിരായുധരാക്കി കളഞ്ഞു.അവരെ ഉപദേശകർ മാത്രം ആക്കി ഒതുക്കി.
6.കരാർ തൊഴിലാളികൾ മേലിൽ കരാറുകാരന്റെ ദാക്ഷിണ്യത്തിന് യാചിക്കണം. പ്രിൻസിപ്പൽ എംപ്ലോയർ എന്ന സങ്കൽപം തന്നെ എടുത്തു കളഞ്ഞു. ബാങ്ക് കളിലെ തൂപ്പുകാർ ഉൾപ്പെടെയുള്ള കരാർ തൊഴിലാളികളെ തൊഴിൽ കോഡ് ഭീകരമായി ബാധിക്കും.
