LITERATURE (Page 92)

മുറിയിൽനമ്മൊളൊരുകടൽ വരച്ചുഞാൻ കാറ്റുംനീ ഓളവുമായിപുണർന്നും ,പൊതിഞ്ഞുംതലോടിയുംപാരസ്പര്യത്തിൻ്റെസ്വച്ഛതയായി മീനുകൾഓരോ ദിവസങ്ങളേയുംകൊത്തിയെടുത്ത്പിടഞ്ഞോടി .പായ്ക്കപ്പലുകളിൽകൂലിപ്പണിക്ക് പോയിഞാൻ കടലുകടന്നു . നിൻ്റെ താളത്തിലേക്ക്ഒരു ബ്ലൂവെയിൽവിരുന്നു വന്നു ,മരണത്തിൻ്റെ നിഗൂഢതയ്ക്കൊപ്പം നൃത്തം ചെയ്തു ഉന്മാദത്തിൻ്റെഅനിയന്ത്രിതമായകളിയിൽജീവിതം കൈവിട്ടു . ഒന്ന് ,രണ്ട് ,മുന്നെന്ന്കളിയോരോന്നും തീരുമ്പോൾഇരുപതാണ്ടിൽഉറഞ്ഞുകൂടിയമഞ്ഞുപാളികൾ തകർന്നു . മടക്കക്കപ്പലിൻ്റെപായയിലേറി ഞാനെത്തുമ്പോൾനമ്മുടെ കടൽകറുത്തിരുണ്ടു ,മരിച്ചു പോയ നമ്മുടെശവം ഒഴുകി നടക്കുന്നു ,നീയോ ,ഞാനോയില്ലാത്തആകാശം ,കടൽ !!Continue Reading

ഉള്ളിലൊരു കഥാതന്തുവിന്റെ തുടിപ്പു സ്വയം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾകോളിങ്ബെല്ലിന്റെ ശബ്ദം.അല്പം ഈർഷ്യയോടെ വാതിൽ തുറന്നു.മുന്നിൽ ജയദേവൻ.ചന്ദ്രിക ടീച്ചറിന്റെ ഇളയ മകൻ. ആലിപ്പഴം വീണുകിട്ടിയ സന്തോഷം ഉള്ളിലൊതുക്കി.എന്നെ പരിചയമില്ലാത്ത ജയന് എൻ്റെ അതിസന്തോഷത്തിന്റെ കാരണം തിരിച്ചറിയാനാവില്ലല്ലോ.അദ്ദേഹം സ്വയം പരിചയപ്പെടുത്താൻ കരുതിക്കൊ ണ്ടുവന്ന വരികൾ പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ തടഞ്ഞു .“വേണ്ട ജയൻ,എനിക്ക് ആളെ മനസ്സിലായി”.അമ്പരപ്പു മറയ്ക്കാതെയെങ്കിലും മറുപടി ഒഴുകി വന്നു.“അമ്മയുടെ ഫയലിൽ നിന്നുകിട്ടിയ വിലാസവും റോഡുമാപ്പും കൃത്യമായിരുന്നു. വീടു കണ്ടുപിടിക്കാനെളുപ്പമായി . പരിചയപ്പെടുത്താതെ എന്നെContinue Reading

“അല്ല, ജലീൽ രാജി വെക്കേണ്ടി വരുമോ ?” അയാൾ ചോദ്യം കേട്ടതും ഫോൺ ചെവിയിൽ നിന്നും അല്പം അകത്തിപ്പിടിച്ച് ഒന്നാലോചിച്ചു. മൊബൈൽ ഫോൺ ലൗഡ് സ്പീക്കറിലാക്കിയിട്ടാണ് ദുബൈയിലുള്ള മകനോട് സംസാരിക്കുക പതിവ്. മക്കയിൽ പോയി ഹജ്ജ് ചെയ്തതിന് ശേഷമാണ് സഖാവ് എന്ന വിളിപ്പേര് മാറി കമ്മ്യൂണിസ്റ്റ് ഹാജ്യാര് ആയത്. ശരീരം പഴയത് പോലെ ഇപ്പോൾ സ്വന്തം നിയന്ത്രണത്തിലല്ല. ശരീരത്തിലെ ഓരോരോ ഇന്ദ്രിയങ്ങളും നിർജീവാവസ്ഥയിലാണ് . ചെവിക്ക് മാത്രമാണ് അല്പം ജീവൻContinue Reading

“പേരുകേട്ട ഭിഷഗ്വരൻ ആയിരുന്നു എന്റെ അമ്മാവൻ. വൈദ്യശാസ്ത്രം കൂടാതെ പല ഭാഷകളിലും അഗാധമായ അവഗാഹം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഇംഗ്ലീഷ്, മലയാളം, അറബിക്, ഉറുദു എന്നിവ അവയിൽ ചിലത്. ഈ ഭാഷകളിലെ പ്രധാനപ്പെട്ട എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുക എന്നത് അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ള ആൾക്കാരാൽ ബഹുമാനിക്കപ്പെട്ടിരുന്നു അദ്ദേഹം. വായനയും പഠനവും ഗവേഷണവും കൊണ്ട് ജീവിതം സാർത്ഥകമാക്കിയ അമ്മാവനോട്‌ അധികമൊന്നും എനിക്ക് അടുപ്പമില്ലെങ്കിലും അവരുടെ മക്കളോട്Continue Reading

ഒരാൾ ജീവിക്കുന്ന കാലഘട്ടമാണ് മിക്കപ്പോഴും അയാളുടെ എഴുത്തുകളുടെ ഭൂമിക. അതിനാൽ കാലത്തോട് സംവദിക്കുന്നവയാകും പല നല്ല എഴുത്തുകളും. സാഹിത്യത്തിന്റെ എല്ലാവിധ സൗന്ദര്യവും ഉൾക്കൊള്ളുമ്പോൾ തന്നെ വിശാലാർത്ഥത്തിലുള്ള രാഷ്ട്രീയവും അത് കാഴ്ചപ്പെടുത്തും. കേവലാർത്ഥത്തിലുള്ള സാമുദായിക ഉദ്ധാരണം അല്ല ‘രാഷ്ട്രീയം’ എന്ന പദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. സമൂഹത്തിന് നേരെ തുറന്നുവച്ച എഴുത്തുകാരന്റെ കണ്ണുകൾ വഴി വായനക്കാരന് സ്വായത്തമാക്കാൻ കഴിയുന്ന കാഴ്ചയും ഉൾക്കാഴ്ചയും ആണത്. വർത്തമാനകാലത്തിൽ നിന്നുകൊണ്ടുള്ള എഴുത്തുകൾ, ആ കാലത്തോടാണ് സംവദിക്കുന്നത്.Continue Reading