കവിത

പാമ്പുകടിയേറ്റു തിണർത്തവൻ്റെ കട്ടിൽ അവനൊഴിഞ്ഞു പോയ വ്യഥയിൽ കരിനീലിച്ചില്ല… തീയണയാതെ, പുകയും കരിയും വെന്തമാംസവുമായി വന്നൊരുത്തൻഅതിൻ്റെ ശൂന്യത പരിഹരിച്ചിരുന്നു… നിലവിളികൾ കുമിളകൾ പോലെ വീർത്തു പൊട്ടുന്ന നെഞ്ചുമായി,പുഴ കുടിച്ചു ദാഹമാറ്റിയൊരുവൻഊഴം കാത്തു കിടന്നു… പൊരുതാതെ തോറ്റവനെന്ന നിരാസത്തോടെ തറയിലുപേക്ഷിക്കപ്പെട്ടവൻ്റെ നെറുകയിൽ,അനാദിയായ വിരലുകളാൽ ആരോ ഒരു കുരിശു രൂപം വരച്ചു… മുള്ളാണി തറഞ്ഞ കൈത്തലം കൊണ്ടവൻ മുഖം പൊത്തുമ്പോൾ,മഴയും, കാറ്റും, കടലുമാകാശവുംഅവനുമവരോരോരുത്തരുമായി,ഒരു പുലരി കൂടി വിരിയുകയായി….! കവർ : സി പിContinue Reading

  രാജ്യാതിർത്തിയില്‍ മുപ്പത്തിമൂന്നു കൊല്ലം പട്ടാളക്കാരനായിരുന്നു, പ്രഭ. വിരമിച്ചു. ഇരുപത്തിയൊന്ന് കൊല്ലായി. നോക്ക്, എന്നെയും നിന്നെയും പോലെ. നീ പോലീസായിരുന്നു. ഞാന്‍ കള്ളനായിരുന്നു. പ്രഭയുടെ കാര്യം തന്നെ പറയുന്നു. ഈ രാത്രിയും വീട്ടുമുറ്റത്തുണ്ട് അയാളുടെ കഥകള്‍ കേട്ട് ഉറക്കം തൂങ്ങുന്ന നായയുണ്ട് ഇരുപത്തിയൊന്ന് ദിവസമായി നായ പ്രഭയുടെ കൂടെയുണ്ട് അതിന്റെ തന്ത കൊണ്ടുവന്നാക്കിയതാണ്. അതും ഒരു നായയാണ്‌ ഇന്നും നോക്ക്, നായയെ ഉറങ്ങാന്‍ വിട്ട് പ്രഭ പോയി രാത്രിയില്‍, അതിര്‍ത്തിContinue Reading

പ്രശസ്ത സാഹിത്യ രചനകളെ അടിസ്ഥാനമാക്കി ധാരാളം ചിത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ചിത്രങ്ങളിൽ നിന്ന് സാഹിത്യ രചനകൾ അപൂർവ്വമാണ്. പ്രശസ്ത ചിത്രകാരി ടി.കെ.പത്മിനിയുടെ പെയ്ന്റിംഗുകളെ ആസ്പദമാക്കി കവി വി.ആർ സന്തോഷ് രചിച്ച കവിതകളുടെ സമാഹാരമാണ് ‘നീല നദിയ്ക്കും ചെം മരങ്ങൾക്കും ഇടയിലൂടെ’. ഈ കാവ്യസമാഹാരത്തെ കവിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ പരിചയപ്പെടുത്തുന്നു. പത്മിനിയുടെ ചിത്രങ്ങളിലെ ദൃശ്യവാസ്തവങ്ങളെയും ബിംബവിന്യാസങ്ങളെയും അവലംബിച്ചു കൊണ്ട് അവ അനുഭവിപ്പിക്കുന്ന ഭാവ രഹസ്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കവിതയിലൂടെ ഒരുContinue Reading

  കി ടക്കയില്‍ നിന്ന് എണീറ്റ അവളുടെ തോളിലുണ്ട് വയലിന്‍. നിശ്ശബ്ദമായി കേള്‍ക്കുകയാണ് ലോകമിപ്പോള്‍ വീടിന്റെ ഒപ്പീസ്. മുറികള്‍ അതിന്റെ തണുത്ത പുതപ്പില്‍ ഒളിപ്പിച്ചു കിടത്തിയിരിക്കുന്നു ഉറക്കത്തെ. അവളുടെ മൌനമിപ്പോള്‍ വാതിലുകൾക്ക് മുന്നിലൂടെ നടന്നുപോവുന്നു. നിശ്ശബ്ദതയുടെ മറ്റൊരു കൂടാണ് തോളിലുള്ള അവളുടെ വയലിന്‍. അടുക്കളയിലെത്തുമ്പോള്‍ പാടിത്തുടങ്ങുന്നു ഒരു കുട്ടിയുടെ കരച്ചിൽ ഡികോഡ് ചെയ്യാനാവത്തതിന്റെ നിശ്ശബ്ദതയാണ് വീടിന്റെ ഒച്ച. ബോയെന്നോണം ചലിക്കുന്നു വയലിനിന്റെ ഉടലിലൂടെയിപ്പോൾ അവളുടെ വിരലുകള്‍.Continue Reading

പുഴയുടെ നടുക്കെത്തിയപ്പോഴാണ് പേടി തോന്നിത്തുടങ്ങിയത് ഇരു കരകളിലേക്കും വലിച്ചെറിഞ്ഞ ദൂരങ്ങൾ മങ്ങിയും തെളിഞ്ഞും പേടിപ്പച്ചയുടെ ഒറ്റത്തുരുത്തുകൾ ഇന്നലെയൊഴുകിയ ജഡത്തിന്റെ മരവിപ്പിൽ ഒഴുക്കു മുറിഞ്ഞ പുഴയ്ക്ക്, പണ്ടെന്നോ കവിതയായതിന്റെ ഓർമ്മയിൽ കാട് കേറിയ വാക്കിന്റെ ഛായ ജലദംശനത്തിൽ നീലിച്ചവയ്ക്ക് രൂപമാറ്റത്തിന്റെ ഒരേ രസതന്ത്രം ചീഞ്ഞഴുകലുൾക്ക് സമത്വത്തിന്റെ ഭാഷ വേനൽ മണങ്ങളുടെ വേർപ്പു പൊടിഞ്ഞ ഉമ്മകൾ കോർത്ത ഇലഞരമ്പുകൾ.. പേരറിയാത്ത പ്രാണികൾ മാംസതുണ്ടങ്ങൾ വേരറ്റങ്ങളിൽ ചോര പൊടിച്ച തായ് തടികൾ.,.. ഉടലെന്നു കനപ്പിക്കുന്നContinue Reading