കവിത (Page 2)

നീളത്തില്‍, ഒറ്റ നിരയില്‍ അടുക്കി വെച്ചിരിക്കുന്ന കപ്പേളക്കൂട്ടങ്ങള്‍ അവനവനുകളുടെ കണ്ണിലൊന്നുമെത്താതെ അവളവളുകളെ തുറന്നുവിടുന്ന ഒളിത്താവളങ്ങള്‍ അഴകളവുകളുടെ ആരോഹണ,ചതുരകട്ടകള്‍ ഒട്ടിച്ച്‌, പൂപ്പല്‍ പിടിച്ച മതില്‍ പൊക്കങ്ങള്‍ കരിമ്പനടിച്ച വാതില്‍പ്പാളികള്‍ പിളരുമ്പോള്‍ ഇടയ്ക്കിടെ, കളയാന്‍ മറക്കുന്ന ബ്ലഡി പാക്കറ്റ്സ്, തേങ്ങലുകളുടെ രൂപകൂടുകള്‍, നൂലുവീഴുന്ന ഏങ്ങലുകള്‍ക്കിപ്പുറം പിഞ്ചുന്ന ശബ്ദം പോലെ നേര്‍ത്ത്‌ കേള്‍ക്കുന്ന രതിമൂര്‍ച്ഛകള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മിപ്പിക്കുന്ന തീണ്ടാരിപെട്ട പല്ലി പുഴുക്കുത്തേറ്റ ഓടാമ്പലിനപ്പുറം എന്നെത്തന്നെ അഴിച്ചു വെയ്ക്കുന്നു ഒന്നാം ഉടുപ്പ് ,രണ്ടാം ഉടുപ്പ്, ദേഹംContinue Reading

നിന്റെ മേൽവിലാസമെഴുതിയ കത്തു് നിന്നെത്തേടി യാത്രയായി മാറാല തൂങ്ങിയ കതകു പറഞ്ഞു “പോയല്ലോ, എങ്ങോട്ടാണെന്നും എപ്പൊ വരുമെന്നും പറഞ്ഞില്ല ” നിന്റെ ഇടത്താവളങ്ങളെ തേടി കത്തു വീണ്ടും യാത്ര തുടങ്ങി ഒന്നാം ഇടത്താവളം പറഞ്ഞു ” എന്റടുത്തു വന്നിട്ടൊത്തിരി നാളായി ” രണ്ടാം ഇടത്താവളം പറഞ്ഞത് ” വന്നാരുന്നു, ഒടനെപോകേം ചെയ്തു” മൂന്നാം ഇടത്താവളത്തിന്റെ കോലായിൽ കത്തു് വർത്താനം കേട്ടിത്തിരി നേരമിരുന്നു. “അയ്യോ, ഇന്നലെ വന്നെങ്കി കാണായിരുന്നു. കൊറേ ദെവസംContinue Reading

മണ്ണ്, വിത്തുമുളപ്പിച്ചെടുക്കും പോലെ ഞാൻ, കിളിർപ്പിച്ചെടുത്തതാണെന്റെ സ്വസ്ഥതകൾ എന്നും വള്ളി, മരത്തിലേക്കു കയ്യെത്തിച്ചു ചുറ്റി വളരും പോലെ അത്രയും സ്വാഭാവികമായി ഞാൻ പന്തലിട്ടു പടർത്തിയതാ ണെന്റെ സന്തോഷങ്ങളെന്നും ചിപ്പി ,മുത്തു വിളയിച്ചെടുക്കും പോലെ ഞാൻ .രാകി രാകി തെളിയിച്ചെടുത്തതാണെന്റെ ഭാഗ്യങ്ങളെന്നും അഹന്തയുടെ നീർച്ചോലയിൽ കഴുത്തോളം മുങ്ങി ഞാൻ വിചാരിച്ചിരുന്നു. അതങ്ങനെയല്ലെന്നും ഞാൻ, നൂറായുടഞ്ഞു ചേർന്നിരിക്കുന്ന ചില്ലു പാത്രമാണെന്നും ആദ്യം ” നീ ” എന്നെ കാട്ടിത്തന്നു. പിന്നെ ഓരോരുത്തരായി ഊഴമിട്ടെന്നെContinue Reading

ഒന്നാം നിരയിൽ പത്ത് ചെമ്പകം രണ്ടാം നിരയിൽ ഒൻപത് കടമ്പ് മൂന്നാം നിരയിൽ എട്ടു നീർമാതളം നാലാം നിരയിൽ ഏഴു കണിക്കൊന്ന അഞ്ചാം നിരയിൽ ആറു മന്ദാരം ആറാം നിരയിൽ അഞ്ചു ഗുൽമോഹർ ഏഴാം നിരയിൽ നാലിലഞ്ഞി എട്ടാം നിരയിൽ മൂന്നു പാരിജാതം ഒൻപതാം നിരയിൽ രണ്ടു മുൾമുരിക്ക്. പത്താം നിരയിൽ ഒറ്റയ്ക്കൊരു പൂവരശ് ഉടൽ മുഴുവൻ പൂത്തു നിൽക്കുന്നു. ആരും ഒരിക്കലും കാണാതെ പോകട്ടെ. അതിനും പിറകിലൊരു കായൽ.Continue Reading

ഒടുവിലൊ- ടുവിലായപ്പോഴേക്കും ഓര്‍മ്മകളെ ഓരോന്നോരോന്നായ് പിഴുതെടുത്തു നോക്കുമായിരുന്നു മറന്നോ മറന്നോ ‘യെന്ന് ബോധമഴിയുംതോറും കൂടുതല്‍ വാശിയോടെ… ഉടലിന്റെ മറുകരയില്‍ പല്ലില്ലാത്ത മോണയുടെ ചിരിക്കടവില്‍നിന്നും മക്കളുടെ കാര്യങ്ങളില്‍ അമ്മ പൂര്‍വ്വാധികം തിരക്കുള്ളവളായി… രാത്രി വല്ലാതെ ഇരുളുന്നല്ലൊ എന്നോര്‍ക്കും പിള്ളേരെ ഇതുവരെ കാണുന്നില്ലല്ലൊ കുഞ്ഞു പാദങ്ങള്‍ക്ക് എല്ലാം വലിയ യാത്രകളല്ലേ എന്നൊക്കെ പിറുപിറുക്കും… ചാച്ചനും പിള്ളേര്‍ക്കുമുള്ള കഞ്ഞീം കറീം അടുപ്പേലിനിയും കേറീട്ടുമില്ല എന്നു പരിതപിക്കും… പയങ്കര മഴയാ’യെന്ന് ചോര്‍ന്നൊലിച്ച ഒരായുസ്സിനേ മുഴുവന്‍ ഖേദങ്ങളുടെContinue Reading