LITERATURE (Page 3)

യാത്രകള്‍ നിലയ്ക്കാത്ത ഒരത്ഭുതമാണ്. അത് നമ്മെ മുന്നോട്ടും പിന്നോട്ടും പായിക്കുന്നു. വര്‍ഷങ്ങള്‍ യാത്ര ചെയ്ത് ചില ഇടവേളകള്‍ ഉണ്ടാവുമ്പോള്‍ നേരിട്ട് കണ്ടിരുന്ന, അനുഭവിച്ചിരുന്ന മനുഷ്യരും മറ്റ് ജീവജാലങ്ങളും പ്രകൃതിയും എന്നും ഉള്ളില്‍ തിരിച്ചുവന്നുകൊണ്ടേയിരിക്കും. യാത്രകള്‍ തുറന്നിടുന്ന ജാലകങ്ങള്‍ നമ്മെ വീണ്ടും വീണ്ടും നവീകരിക്കുകയും പുനസൃഷ്ടിക്കുകയും ചെയ്യും. ഒരിക്കല്‍ കണ്ടവരെ പിന്നീട് കണ്ടെന്നു വരില്ല. ചിലരെ കണ്ടുകൊണ്ടേയിരിക്കും. ഭക്ഷണത്തിന്‍റെ രുചികള്‍, വര്‍ത്തമാനത്തിന്‍റെ സംഗീതം, കഷ്ടപ്പാടിന്‍റെ ജീവിതം.. ഇതിനിടയില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍.Continue Reading

പൈപ്പിന് വെള്ളമൊഴിക്കാൻ മുട്ടുന്നുണ്ട്.സിങ്കിലേക്ക് നാളി തിരിച്ചുവച്ച്വെള്ളത്തിന്റെ വരവ് പ്രതീക്ഷിച്ച്നാളിയുടെ അറ്റത്തേക്ക്അത് ഉറ്റുനോക്കുന്നത്കാണുന്നില്ലേ?ഏതു നിമിഷവും വെള്ളംപുറത്തേക്കൊഴുകാംനാളി അകമേ മൂർഛിക്കുന്ന പ്രവാഹഹർഷത്തിന്റെആസന്നവിഹ്വലതയിലാണ്അതിന്റെ ശ്രദ്ധയത്രയും.മുഴുവൻ ഒഴുകിത്തീരുന്ന നിമിഷംഅന്ത്യബിന്ദുക്കൾ കുടഞ്ഞ്നാളി ഗോപ്യതയിലേക്ക്തെഴുത്തണയ്ക്കുന്നആശ്വാസത്തിന്റെ നിമിഷവുംഅതിന്റെ ചേതനയിൽമിന്നിമറയുന്നുണ്ട്.മുകളിലുള്ള ടാപ്പിന്റെഐച്ഛികപേശിഇടം തിരിച്ച് അയച്ചുകൊടുക്കാൻആവുന്നില്ലല്ലോ എന്ന്തോൾ വച്ച് അറ്റ കൈത്തണ്ടനോക്കിഅത് കേഴുന്നത്വലിച്ചുകെട്ടിയഎന്റെ കരൾത്തോലിൽമുട്ടിമുഴങ്ങുന്നുണ്ടല്ലോ. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading

മുഷിഞ്ഞ യാത്രയുടെ ക്ഷീണം പേറികിതച്ചോടുന്ന വാഹനത്തിന്റെ ചില്ലുജാലകത്തിൽ,വിരലുകളാൽ മഞ്ഞിന്മേൽ ചിത്രം വരയ്ക്കുന്ന പെൺകുട്ടി.ഒരു പൂജ്യം,നീളമുള്ള ഒരൊന്ന്,അതിൽ നിന്നും രണ്ട് ചെറിയ ചരിഞ്ഞ ഒന്നുകൾ…അച്ഛനെന്ന്!ചെറിയൊരു പൂജ്യം,നന്നേ ചെറിയ ഒരൊന്ന്,രണ്ട് ചെറുതായ ചരിഞ്ഞ ഒന്നുകൾ…അവളാണ്.ആ ചരിഞ്ഞ ഒന്നുകൾ കൈകളാണ്.അതിലൊരെണ്ണം അല്പം വളച്ച്,അച്ഛന്റെ കയ്യോട് ചേർത്തുവെച്ചു.അവളുടെ വിരൽ, അച്ഛന്റെകൈയ്യകത്ത്ചൂടോടെ പിടിച്ചിരിക്കുന്നു.എന്തിനെന്നോ?അതങ്ങനെയാണ്…വെറും വിരലുകളുടെ കൂട്ടിമുട്ടലുകളല്ലത്.ജീവന്റെ ജനിതകക്കോണിയിൽപറ്റിപ്പിടിച്ചിരിക്കുന്ന,നിശ്ശബ്ദ ഉടമ്പടിയുടെഏറ്റവും ശുദ്ധമായ പരിച്ഛേദം.മുഷിഞ്ഞ യാത്രയുടെ കിതച്ചോട്ടത്തിനിടയിലുംഅഴിഞ്ഞുപോകാതെ,യാത്രയിലുടനീളംകൂടെവരുന്നത്…യാത്രയ്ക്കൊടുവിൽമിച്ചമാകുന്നതും! ജ്യോതിസ് പരവൂര്‍Continue Reading

ആമിനപ്പടിയിൽആമിനാടെ വീടില്ല.ആമിനാടെ ബന്ധുക്കളില്ല.ഫോട്ടോകളില്ല.വോട്ടർപ്പട്ടികയിലോആധാർ കാർഡിലോസ്കൂൾ രജിസ്റ്ററിലോഅമിനയെന്നൊരുത്തിഉണ്ടായിരുന്നതിന്റെ തെളിവുകളില്ല. എന്നിട്ടുംബസ് കണ്ടക്ടർമാർ ഇന്നും വിളിക്കും: “ആമിനപ്പടി…ആമിനപ്പടി…”……..ഒരു സാധ്യത: ഒരു കാലത്ത് അവിടെയൊരുടെയ്ലർ ഷോപ്പ്ഉണ്ടായിരുന്നിരിക്കാം.തുന്നൽ മെഷീന്റെ പെഡൽ ചവിട്ടിക്കൊണ്ടിരുന്നൊരു പെണ്ണൊരുത്തി,അവൾ ജനാലയിലൂടെപുറത്തേക്ക് നോക്കുന്നുണ്ട്.അവളുടെ പേര് ആമിനക്കുട്ടി. അല്ലെങ്കിൽ അല്ല. മറ്റൊരു സാധ്യത: ആമിനയെന്നൊരുവൾഒരിക്കലും ഉണ്ടായിരുന്നില്ല.ആദ്യം പേര് വന്നു.പിന്നെ അതിന് ചുറ്റും ഒരുവളെആളുകൾ സങ്കൽപ്പിച്ചെടുത്തു. വൈകുന്നേരങ്ങളിൽ ടീസ്റ്റാളിൽഒത്തുചേരുന്ന മൂന്ന് വൃദ്ധന്മാർക്ക്ഇതിനെക്കുറിച്ച് രണ്ട് കഥകളുണ്ട്. ഒന്നാമൻ പറയും: “ലവളൊര് ഓടാമ്പലാർന്ന്.” രണ്ടാമൻ പറയും: “അല്ല, സിനിമേൽContinue Reading

അന്നും ഇങ്ങനെ തന്നെയായിരുന്നു. പാലത്തിനക്കരെ പൂമരം പോലെ അവൾ നിന്നിരുന്നു. ദേശത്തിന്റെ കഥകളും കൊണ്ട് ഒഴുകിപ്പോയ പുഴയോട് എൻറെ കഥയിൽ അവളുണ്ടെന്ന് ഞാൻ പറഞ്ഞില്ല. അവളെ തൊടാൻ എനിക്ക് പാലം കടക്കണമായിരുന്നു.പാലത്തിനപ്പുറത്തെ നാഗപ്പൂമരം ചുറ്റണ മായിരുന്നു.അതിന്നുമപ്പുറത്തെ കൈതവേലി നൂഴണമായിരുന്നു. ഇതെല്ലാമെനിക്ക് എളുപ്പത്തിൽ ചെയ്യാമായിരുന്നു.എന്നിട്ടും ഞാൻ എന്തുകൊണ്ടോ ചെയ്തില്ല. അവളൊരിക്കൽ മാത്രമാണ് ഇപ്പുറം വന്നത്.വന്നെൻ്റെ കഥയിൽ കയറിയിരുന്നത്.അങ്ങനെയാണ് ഞാനൊരുപുഴയായിത്തീർന്നത്.പാലം കടക്കാതെ ഒഴുകിത്തുടങ്ങിയത്.ആരോ വന്നെൻ്റെയോരത്ത്പൂമരം നട്ടത്. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading