കവിത (Page 26)

പ്രണയിക്കുന്നരണ്ടാണുങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾഅവർക്ക് മാത്രം മണക്കുന്ന ഒരു സുഗന്ധംഅന്തരീക്ഷത്തിൽവലയം ചെയ്യും! കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്ക് പ്രണയദൂതുമായിഒരു ഹംസംചിറകടിച്ചു പറക്കും! നാലുമണിപ്പൂവുപോലെഒന്ന് തൊടാനുള്ള പൂതി വിരലുകളെ മുകരും.അവർ മാത്രമുള്ള ഒരുലോകം ശൂന്യതയിൽ രൂപം കൊള്ളുകയുംഉടലുകൾ മോഹംകൊണ്ട് അവിടേക്കുള്ള കപ്പൽ പണിയുകയും ചെയ്യും! പ്രണയികളായ പുരുഷന്മാർമേനികൊണ്ട് വരച്ച ചിത്രങ്ങളിൽആശയുടെ കടലിരമ്പാറുണ്ട്! അവരുടെ ഉള്ളാഴങ്ങളിൽസ്നേഹത്തിന്റെ ചെതുമ്പലുകളിളക്കികാമത്തിന്റെ സ്രാവുകൾ ഇരയെ വിഴുങ്ങാനുള്ള വെമ്പലോടെ എപ്പോഴും നീന്തിത്തുടിക്കും! പൂവിട്ട ചില്ലകൾതാഴ്ത്തിഇണ ചേക്കേറുന്നതും കാത്തിരിക്കുന്ന പൂമരങ്ങളായിഅവരുടെ കണ്ണുകളിളകും! പ്രണയിക്കുന്നരണ്ട്Continue Reading

ചിരിക്കാത്ത പൂക്കളുംവാടിപ്പോയ വസന്തവുംകരിഞ്ഞ സ്വപ്നങ്ങളും;ഇത് മരിച്ചവരുടെ ലോകമാണ്!മരണംകാത്തുകിടക്കുന്നവരുടേയും! പ്രണയത്തിന്റെബഹുവർണ്ണത്തൂവൽഅങ്ങേക്കരയിലെആൽമരത്തിലിരിക്കുംക്രൗഞ്ചമിഥുനങ്ങളുടേതാണ്! പകുത്തുകിട്ടിയഈ വഴിയിൽപുലർമഞ്ഞില്ല,പുൽമേടില്ല,പുള്ളിക്കുയിലില്ല,കോടക്കാറ്റില്ല,വർണ്ണച്ചിറകുകളുമില്ല! ഓരോ നിമിഷത്തിലുംകൈയടിയൊച്ച കേട്ട്ബലിച്ചോറു കൊത്താതെതിരിച്ചുപറക്കുന്നുകാകവൃന്ദം. മോഹവും ദാഹവുംനട്ടുച്ചകൾക്കു ദാനംചെയ്ത്,ചുരംകടക്കാൻകൊതിക്കുംഅതിജീവനങ്ങൾ. കൂടുകെട്ടണമെങ്കിലുംകാറ്റിന്റെ ഗതിയിൽനിസ്സംഗതയോടെദേശാടനക്കാരാകുന്നപറവകളുടെ ലോകം! മിഴികളിൽ പൂവിട്ട സ്വപ്നങ്ങളൊക്കെയുംലഹരിക്കന്നമായ്കോർത്തിട്ട ചൂണ്ടകളിൽകുരുങ്ങിഞെരുങ്ങുംതേങ്ങലുകൾ. ഈ ഉഷ്ണക്കാറ്റിൽഹൃദയം കനംവയ്ക്കുന്നു.വണ്ടി കാത്തുനിൽക്കുന്നവരുടെനിഴലുകൾക്കിടയിൽഎന്റെ കുതിരകൾക്ക്‌വെകിളിപിടിക്കുന്നു! തലതിരിഞ്ഞയീപ്രണയശൂന്യതയിൽനിന്ന്,ശ്ലോകത്തിലേക്ക്,ജീവിതമെന്ന കവിതയിലേക്ക്ഈ തീരംമുറിച്ചുകടക്കുന്നതാരാകും! കവർ : ജ്യോതിസ് പരവൂർContinue Reading

കഥയിൽ ചോദ്യങ്ങൾ പാടില്ലെന്ന്ആമുഖമായിത്തന്നെപറയുന്നുണ്ട് ഒഴുക്കിനെതിരെചെറുത്തുനില്പുയർത്തിയഒറ്റയാൾ കഥാപാത്രങ്ങൾതുടർക്കഥകളിലേക്ക്ജയിച്ചുകയറാനാവാതെ,വഴികളിൽ വീണടിഞ്ഞത് –‘സാരോപദേശം!’ പാത്രധർമമൊഴിഞ്ഞ്ഒച്ചവച്ചുകൊണ്ടിരുന്നവരെകഥയൊഴുക്കിനെഅലോസരപ്പെടുത്താതെഎത്രവേഗമാണ്ഇല്ലാതാക്കിയത് ! അപ്രതീക്ഷിതവുംനിർമിതവുമായ ഏറ്റുമുട്ടലുകളിൽചോദ്യങ്ങൾക്കുമേൽവെടിയൊച്ചകൾ മാത്രം കഥയെഴുത്തിന്റെ നിഗൂഢമായരഹസ്യ അറകളിൽവിചാരണകളില്ലാതെചൂണ്ടുവിരലുകൾ ഛേദിക്കപ്പെട്ടുകൊണ്ടിരുന്നു രാജ്യതന്ത്രത്തിന്റെകോരിത്തരിപ്പിക്കുന്ന താളുകളിൽവെളിച്ചമെത്താത്ത ഇരുമ്പഴികളൊരുങ്ങിയപ്പോൾ,എതിർവാക്കോതിയവർഓരോരുത്തരായി കഥാവശേഷരായി-‘അടയാളങ്ങളേതുമില്ലാതെ!’ എഴുത്തധികാരത്തിന്റെപാദത്തിലമർന്നു മാപ്പിരന്നവർ,പുതിയകഥകളിൽനാട്ടുമുഖ്യരും മന്ത്രിമാരുമായി. പൊളിപറച്ചിലിന്റെതനിയാവർത്തനങ്ങളിൽതിരക്കഥകൾ ഇരമ്പിയാർത്തുകൊണ്ടിരുന്നു. പരിശീലന മികവാർന്നപുതിയ കഥാപാത്രങ്ങൾഅതിവേഗം വളർന്ന്പാഠപുസ്തകങ്ങളിൽസകുടുംബം സചിത്രസാന്നിധ്യമായി –‘ഐതിഹ്യമഹാത്മ്യങ്ങളുടെനടനചാതുരിയോടെ!’ ‘കഥയ്ക്കുള്ളിലെകഥ’പറയാത്ത കഥകൾ,പിന്നിലേക്കതിവേഗം കുതിച്ചപ്പോൾവരികൾക്കിടയിൽനിന്ന്‘വഴിതെറ്റാത്ത’ കുട്ടികൾസംശയം ചോദിച്ചുകൊണ്ടേയിരുന്നു –‘കാണാതായ കഥാപാത്രങ്ങളെപ്പോലെ..!’Continue Reading

ഓക്കാനിപ്പിക്കുന്ന ഗന്ധംപടർത്തിക്കൊണ്ടൊരു കുതിപ്പ്അവനെക്കടന്ന് തെക്കോട്ട്പാഞ്ഞുപോയി.ആ കുഞ്ഞുസ്റ്റേഷനിൽസ്റ്റോപ്പുണ്ടാവില്ലായിരിക്കണംഅതിന്.. കാത്തിരുന്ന്, മടുപ്പിന് വേരുപടർന്നപ്പോൾ,പകൽത്തിരക്കിനിടയിൽഓടുന്ന അവളെ,പകുത്തെടുത്തവൻതന്നിലേക്ക് കുടഞ്ഞിട്ടു..“എന്നതാ കുര്യാ?”… ” ഇന്ന് തിരികെ പോവാണ്. ലീവ്തീർ……”“യാത്രിയോം കൃപയാ ധ്യാൻ ദേ,കോയിമ്പത്തൂർ സെ മംഗളൂരുതക് ജാനേ വാലി ഗാഡി നമ്പർഛെ ഛെ ശൂന്യ ശൂന്യ…..” അവളിലേക്ക്ക്ഷണിക്കാതെ കയറി വന്നൊരുട്രെയിൻ, കോച്ച് പൊസിഷൻകണക്കാക്കി പതിയെ നിന്നു.. ഒരു റെയിൽവെ സ്റ്റേഷൻഅതിനെ പൊതിയുന്നത്കണ്ടവൾക്ക് കോരിത്തരിച്ചു..ആരാെക്കെയോ,ധൃതിപ്പെട്ടിറങ്ങി പുറത്തേക്കുള്ളവഴിയേ നടന്നു തുടങ്ങി.. അത്രനേരം അവളെപൊതിഞ്ഞുനിന്ന, ചുവന്നദാവണി ചുറ്റിയ പൂക്കണ്ണുകളുള്ളപെൺകുട്ടി,അർദ്ധനഗ്നമായൊരുസ്വപ്നത്തിൽ,ട്രോളിയുമുന്തി സ്ലീപ്പർകോച്ചിലേക്ക് കയറിപ്പോയി..Continue Reading

വൃത്താകൃതിയിലുള്ളഉദ്യാനത്തിന്റെഅരികു ചേർന്നു നടക്കുമ്പോൾനമ്മളെന്നുംകണ്ടുമുട്ടാറുണ്ട്ഭ്രമണപഥത്തിലെഗ്രഹങ്ങളെ പോലെ. പച്ചപ്പ്‌ കോതിയൊതുക്കുന്നയന്ത്രത്തിന്റെമുരൾച്ചയിലേക്ക്നമ്മൾപകച്ചു നോക്കാറുണ്ട്വള്ളിപ്പടർപ്പിലെകിളികളെ പോലെ. അന്യോന്യമറിയാത്തവർഒരേവഴിയിൽപലതരംവേഗതയിൽഒഴുകി നീങ്ങാറുണ്ട്കാറ്റിൽ മാത്രം അനങ്ങുന്നപുഴ പോലെ. ശീർഷാസനക്കാരന്റെചെവിയിൽ മൂളുന്ന വണ്ടുംധ്യാനിക്കുന്നവനോട്സങ്കടം പറയുന്ന പൂച്ചയുംഇളം വെയിലിൽവിയർക്കാറുണ്ട്പൂന്തോട്ടത്തിന്റെകാവൽക്കാരെപ്പോലെ. പൂച്ചയും കിളികളും പൂമരങ്ങളുംഎവിടെയെങ്കിലുംപിന്നെയും കണ്ടുമുട്ടുന്നുപ്രഭാത സവാരിയിൽക്കണ്ടമനുഷ്യർ മാത്രംസ്വയം ഭ്രമണത്തിലേക്ക്‌വഴി മാറുന്നുണ്ട്, അന്യരെപ്പോലെ.Continue Reading