ഡോ. പി. എം. അലി (Page 2)

ഞാൻ നിശ്ചലയായി ശ്വാസത്തിന്നും നിശ്വാസത്തിനുമിടയിൽ , ഒന്നും രണ്ടും കാൽവെയ്പ്പുകൾക്കിടയിൽ . തീനാളത്തിനു ചുറ്റുമുള്ള ദീർഘയാത്രയിൽ നിശാശലഭം അതിന്റെ ചാരം സ്വയം വഹിക്കുന്നു. മധുചഷകം തുളുന്പിയ മുന്തിരിച്ചാറിൽ തന്റെ മ്ലാനമായ മുഖം പ്രതിബിംബിക്കുന്നതു കാണാൻ നിലാവ് ഇറങ്ങി വരുന്നു. വരവിനും പോക്കിനുമിടയിലുള്ള വിശാലതയിൽ ഞാൻ നിശ്ചലയായി . ഒരു ചിറകു അല്പംചാരം എന്റെ മുഖത്ത് നിക്ഷേപിക്കുന്നു. നിശാശലഭം തീനാളത്തിലേയ്ക്ക് പറക്കുന്നു രക്തം വഴിത്താരയിൽ , കൂട്ടിലടയ്ക്കപ്പെട്ടകിളികൾ മഴക്കാലത്തിനുവേണ്ടി പാടിക്കൊണ്ടേയിരിക്കുന്നു.Continue Reading

ക്ഷണിക്കാതെ നിന്‍റെ നാമം എന്‍റെ മനസ്സിൽ വളരെ വൈകുന്നതുവരെ സ്ഥലം പിടിച്ചു , ഉറക്കത്തിലേയ്ക്ക് ഊളിയിട്ടപ്പോൾ ഞാൻ നിന്നെത്തന്നെ സ്വപ്നം കണ്ടുകൊണ്ടേയിരുന്നു , ഉണർന്നപ്പോൾ നിന്‍റെ നാമം എന്‍റെ ചുണ്ടിൽ , കണ്ണീർക്കണം പോലെ സ്നിഗ്ദ്ധവും ലവണരസം കലർന്നതും ;അതിലെ അക്ഷരങ്ങൾ പ്രകാശപൂരിതം വശീകരണംപോലെ മന്ത്രശക്തിപോലെ .അനുരാഗിയാകുന്നത് സ്വർഗ്ഗതുല്യമായ നരകംപോലെ പതുങ്ങിയ ശുഷ്കിച്ച ഹൃദയം ഒരു പുലി , വേട്ടയാടാൻ തയ്യാറായിരിക്കുന്നു തീക്കനലിന്‍റെ നക്കൽ തൊലിയുടെയടിയിൽ . എന്‍റെ ജീവിതത്തിലേയ്ക്ക്Continue Reading