കലാമണ്ഡലം താമിയാശാൻ ഓർമ്മയായി. കല ഒരു സപര്യ മാത്രമല്ല, ദളിതന് അതൊരു സമരായുധം കൂടിയാണെന്ന് ജീവിതം കൊണ്ട് പ്രഖ്യാപിച്ച ഒരു വ്യക്തി ഇനി നമുക്കിടയിലില്ല.
അധഃകൃതന് വിദ്യാഭ്യാസം പോലും നിഷിദ്ധമായിരുന്നൊരു കാലത്താണ്, ക്ഷേത്രങ്ങളും പൊതുസമൂഹവും അയിത്തം കല്പിച്ച് മാറ്റിനിർത്തിയിരുന്ന ഒരു കാലഘട്ടത്തിലാണ് താമിയാശാൻ മദ്ദളം കൊട്ടിത്തുടങ്ങുന്നത് എന്നത് കേവലമായ
ഒരു ചരിത്രം മാത്രമായി ഒതുങ്ങുന്നില്ല. കലാമണ്ഡലം പോലുളള ഒരു സവർണക്കോട്ടക്കകത്ത് ദളിതന്റെ ആത്മസ്വത്വവും പേറി എത്ര സമരോത്സുകമായാകണം കല പഠിക്കുകയെന്ന തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നിരിക്കുകയെന്നത് ഊഹിക്കാവുന്നതെയുളളൂ. കടവല്ലൂർ അരവിന്ദാക്ഷനെപ്പോലുളള പ്രതിഭകളെ പെറ്റിട്ട അതേ നാടും പശ്ചാത്തലവുമൊക്കെയാകണം താമിയിലെ കലാകാരനെയും പ്രചോദിപ്പിച്ചിരിക്കുകയെങ്കിലും
കലാമണ്ഡലം താമി ആരായിരുന്നുവെന്ന് അന്വേഷിച്ചാൽ ചിലപ്പോൾ ഗൂഗിളുൾപ്പെടെയുളള സെർച്ച് എഞ്ചിനുകളൊന്നും കാര്യമായ വിശദാംശങ്ങൾ തന്നുകൊളളണമെന്നില്ല. മനുഷ്യൻ ഫീഡ് ചെയ്യുന്നതാണല്ലോ യന്ത്രങ്ങൾ ഓർത്തെടുക്കുന്നത്. യന്ത്രങ്ങൾക്ക് ഓർത്തെടുക്കാൻ കഴിയാതെ പോകുന്ന ഇത്തരം ജീവിതങ്ങളാണ് നമ്മുടെ മണ്ണിനെ , ചുറ്റുപാടുകളെ, സമൂഹത്തെ ഇത്രയെങ്കിലും നന്മയുളളതാക്കി നിലനിർത്തുന്നത്. ഇങ്ങനെയുളള ചിലരെങ്കിലും ജീവിതം കൊണ്ട് നടത്തിയ സഹനസമരങ്ങളാണ് ലോകത്തെ ഇത്രയെങ്കിലും പ്രതീക്ഷയോടെ നോക്കിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
ഇത്തരം സമരജീവിതങ്ങളിലൂടെയാണ് എന്റെ നാട് ഗൂഗിൾ സെർച്ചിൽ അടയാളപ്പെടുത്തപ്പെടേണ്ടിയിരുന്
വിരോധാഭാസം…!! മനുഷ്യൻ ഫീഡ് ചെയ്യുന്നതാണല്ലോ യന്ത്രങ്ങൾ ഓർത്തെടുക്കുന്നത്.
ഫോട്റ്റോ: Anoop Vr
തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.