കുളക്കരെയുറ്റമീൻ
കൺക്കണ്ണാടി.
വിശപ്പിന്റെ
നീലിമയുടലാകെ
പടർന്നു
ചിറകിൻ തുമ്പിലൂടിറ്റുന്ന
പക്ഷിയെ
ധ്യാനിച്ച് ധ്യാനിച്ച്
കുളത്തിലേക്ക്
വരുത്തിയതാണ്,
പരൽമീൻ.
പരസ്പ്പര
പ്രതിഫലനത്തിലെ
പ്രണയത്തിൻ
തിളക്കത്തിൽ
വിവേകിയായി
പക്ഷി.
ബന്ധിതം
പ്രണയത്താൽ രണ്ടാളും
ഒരു കുളക്കീഴിൽ
ഒരേ കുളക്കര
ശിഷ്ടകാല
പ്രണയനീലിമയിൽ!