പൂമുഖം LITERATUREകവിത വര

 

റ്റവും കുറഞ്ഞ നിറത്തിൽ
അയാൾ അവളെ വരച്ചെടുത്തു.
ഒറ്റനിറം , കറുപ്പ്‌.

അതു വളരെ എളുപ്പവുമായിരുന്നു
ഉടൽ അളവുകളുടെ വളവുകൾ,
മുകളിലേക്കുയർന്നു
നിൽക്കുന്ന കൈകളിലെ വളകൾ പോലെ ,

വേഷം ചെറുപ്പക്കാരിയുടേത്‌ തന്നെയാവണം;
കുടുംബത്തിൽ ഏതു സ്ത്രീക്കാണു പ്രായമാവുന്നത്‌?
അവൾക്കെപ്പോഴാണു വയ്യായ്മകൾ ആരംഭിക്കുന്നത്‌?

തല വരയ്ക്കാൻ അയാൾ ശ്രമിച്ചതേയില്ല,
ഏതു സ്ത്രീക്കാണു ചിന്തകൾ ആവശ്യമുള്ളത്‌?
വിറകുകെട്ടുകളോ വെള്ളത്തിന്റെ ഒരു കുടമോ ആ സ്ഥാനത്തു ചേരും.

വഴികൾ വരയ്ക്കപ്പെടാനുള്ളതല്ല,
അതവളുടെ സ്വകാര്യ വേദനകളാകുമ്പോൾ,
പാദസരം വിശദമായി വരയ്ക്കാൻ
അയാൾ മറന്നില്ല.
അതിലാണല്ലൊ മനോഹാരിതയത്രയും
.
പക്ഷെ ,
കറുത്ത വരയുടെ
ഗർഭപാത്രത്തിൽ
അണിഞ്ഞൊരുങ്ങിയ
ഒരു സ്ത്രീയുടെ നൃത്തരൂപം
വരച്ചു ചേർക്കുമ്പോൾ അവളുടെ സ്വപ്നങ്ങൾ
ഒരിക്കലും പൂർണ്ണവളർച്ചയെത്തുന്നില്ലല്ലൊയെന്ന്
അയാൾ നെടുവീർപ്പിട്ടു.

Comments
Print Friendly, PDF & Email

You may also like